Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅമേരിക്കയിൽ മായാജാലം...

അമേരിക്കയിൽ മായാജാലം തുടർന്ന് മെസ്സി; മയാമി ലീഗ്സ് കപ്പ് ക്വാർട്ടറിൽ

text_fields
bookmark_border
അമേരിക്കയിൽ മായാജാലം തുടർന്ന് മെസ്സി; മയാമി ലീഗ്സ് കപ്പ് ക്വാർട്ടറിൽ
cancel

ഫ്ലോറിഡ: നാല് മത്സരങ്ങൾ, ഏഴുഗോളുകൾ, മെസ്സി വന്നതിന് ശേഷം ഇൻറർ മയാമി തോൽവി എന്താണന്നിറിഞ്ഞിട്ടില്ല. പക്ഷേ, ഡല്ലാസിനെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഏറെ കുറേ തോൽവി ഉറപ്പിച്ചതാണ്. അവിടെയാണ് വീണ്ടും മിശിഹാ അവതരിക്കുന്നത്. 85ാം മിനിറ്റിൽ മെസ്സിയുടെ അത്യുഗ്രൻ റെയിൻബോ ഫ്രീകിക്ക് ഡല്ലാസ് വലയിൽ വന്നിറങ്ങിയതോടെയാണ് മത്സരം (4-4) സമനിലയിൽ ആകുന്നതും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുന്നതും. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾ ഡല്ലാസിനെ കീഴടക്കി ഇൻറർ മയാമി ലീഗ്സ് കപ്പിെൻറ ക്വാർട്ടറിൽ കടന്നു.

മെസ്സിയും ബുസ്കെറ്റ്സും ആൽബയും അണിനിരന്ന ആദ്യ ഇലവൻ മയാമിക്കായി മികച്ച തുടക്കമാണ് സമ്മാനിച്ചത്. കളി തുടങ്ങി ആറാം മിനിറ്റിൽ ആൽബയുടെ പാസിൽ പതിവ് ഇടങ്കാലൻ ഷോട്ടിൽ മെസി മയാമിക്കായി ലീഡെടുത്തു. 37ാം മിനിറ്റിൽ ഫകുണ്ടോയിലൂടെ ഡല്ലാസ് സമനില പിടിച്ചു. 45ാം മിനിറ്റിൽ ബെർണാടിന്റെ ഗോളിലൂടെ ഡല്ലാസ് ആദ്യ പകുതിയിൽ ലീഡെടുത്തു. 63ാം മിനിറ്റിൽ അലൻ വെലസ്കോയുടെ ഫ്രീകിക്കിലൂടെ മയാമിക്ക് മൂന്നാമത്തെ പ്രഹരവും ഏൽപ്പിച്ചു. ഒടുവിൽ ആൽബയുടെ പാസിൽ നിന്നു ബെഞ്ചമിൻ ക്രെമാഷി മയാമിക്കായി ഒരു ഗോൾ മടക്കി.

68 മത്തെ മിനിറ്റിൽ റോബർട്ട് ടെയ്‌ലർ സെൽഫ് ഗോൾ വഴങ്ങിയതോടെ മയാമി തോൽവി മുന്നിൽ കണ്ടു. മത്സരത്തിൽ 80 മത്തെ മിനിറ്റിൽ മാർകോ ഫർഫാന്റെ സെൽഫ് ഗോൾ പിറന്നതോടെ മയാമിക്ക് വീണ്ടും പ്രതീക്ഷ കൈവന്നു (4-3). 85ാം മിനിറ്റിലാണ് മെസ്സിയുടെ ഫ്രീകിക്ക് സമനില ഗോൾ വരുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-5 ന് ഇന്റർമയാമി ജയിച്ചു കയറുകയായിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiAmericainter MiamiLeagues Cup
News Summary - Messi followed the magic in America; In the Miami Leagues Cup quarterfinals
Next Story