Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദേശീയ സീനിയർ വനിത...

ദേശീയ സീനിയർ വനിത ഫുട്ബാൾ: ഇന്ന് കലാശപ്പോര്

text_fields
bookmark_border
ദേശീയ സീനിയർ വനിത ഫുട്ബാൾ: ഇന്ന് കലാശപ്പോര്
cancel

കോഴിക്കോട്: ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ ഇന്ന് നിലവിലെ ജേതാക്കളായ മണിപ്പൂരും റണ്ണേഴ്സപ്പായ റെയിൽവേയും ഏറ്റുമുട്ടും. വൈകീട്ട് 3.30ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കലാശക്കളി. 26 വർഷത്തെ ചാമ്പ്യൻഷിപ്പിൽ 25ാം തവണ ഫൈനലിലെത്തുന്ന മണിപ്പൂർ 21ാം കിരീടമാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യ കണ്ട മികച്ച താരമായ ഒയ്നാം ബെംബം ദേവിയുടെ പരിശീലക മികവാണ് മണിപ്പൂരിെൻറ കരുത്ത്. വനിത ഫുട്ബാളിലെ പവർഹൗസായ മണിപ്പൂരിെൻറ ഒമ്പത് പ്രമുഖ താരങ്ങൾ ഇന്ത്യൻ ടീമിലായതിനാൽ താരതമ്യേന ജൂനിയർ ടീമാണ് കളിക്കുന്നത്.

ചാമ്പ്യൻഷിപ്പിൽ എട്ട് ഗോളുകൾ നേടിയിട്ടുള്ള മമത എന്ന ഗോളടിയന്ത്രമാണ് റെയിൽവേയുടെ പ്രധാന താരം. ക്യാപ്റ്റൻ സുപ്രിയ റൗത്രേയുടെ ഓൾറൗണ്ട് മികവും തീവണ്ടിപ്പടക്ക് കരുത്താകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finalNational Senior Women's FootballKerala News
News Summary - National Senior Women's Football: Final today
Next Story