Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൂപ്പർ ലീഗ് കേരള:...

സൂപ്പർ ലീഗ് കേരള: മലപ്പുറത്തിന് ഇന്ന് ജയിച്ചേതീരൂ, എതിരാളി തൃശൂർ

text_fields
bookmark_border
സൂപ്പർ ലീഗ് കേരള: മലപ്പുറത്തിന് ഇന്ന് ജയിച്ചേതീരൂ, എതിരാളി തൃശൂർ
cancel
camera_alt

മലപ്പുറം എഫ്.സി താരങ്ങൾ പരിശീലനത്തിൽ

മഞ്ചേരി: സൂപ്പർ ലീഗ് കേരളയിൽ സെമിസാധ്യത നിലനിർത്താൻ ജീവന്മരണ പോരാട്ടത്തിന് മലപ്പുറം എഫ്.സി വെള്ളിയാഴ്ച ഇറങ്ങും. പയ്യനാട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്.സിയുമാണ് പോരാട്ടം. രാത്രി 7.30ന് വിസിൽ മുഴങ്ങും. വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. സമനിലപോലും പുറത്തേക്കുള്ള വഴിതുറക്കുമെന്നുറപ്പ്.

തൃശൂരിനാകട്ടെ നഷ്ടപ്പെടാനൊന്നുമില്ല. ലീഗിലെ ആദ്യജയം തേടിയാണ് തൃശൂർ ഇറങ്ങുന്നത്. ഏഴു റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയൻറ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് മലപ്പുറം. ഏഴു മത്സരങ്ങളിൽ മൂന്നു വീതം സമനിലയും തോൽവിയുമായി ആറു പോയന്‍റാണ് സമ്പാദ്യം. കൊച്ചിയുമായുള്ള മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചിരുന്നു. ഇനിയുള്ള കളികളിൽ വെറുമൊരു ജയം മാത്രം പോര മലപ്പുറത്തിന്. വലിയ മാർജിനിൽ ജയിച്ചാൽ മാത്രമേ ഗോൾ ശരാശരിയിൽ മുന്നിലെത്താനാകൂ.

മികച്ച ആരാധക പിന്തുണ ലഭിച്ചിട്ടും പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാൻ ടീമിനായിട്ടില്ല. നായകൻ അനസ് എടത്തൊടികയടക്കം പ്രമുഖരായ ഏഴു താരങ്ങൾ പരിക്കിന്റെ പിടിയിലാണ്. ഇന്ത്യൻ സൂപ്പർ ലീഗിലടക്കം പന്തുതട്ടിയ പുതിയ നാലു താരങ്ങളെ മലപ്പുറം ടീമിലെത്തിച്ചിരുന്നു. പരിക്കു കാരണം ഓരോ മത്സരത്തിലും വ്യത്യസ്ത ഇലവനെയാണ് കോച്ച് ജോൺ ഗ്രിഗറി പരീക്ഷിച്ചത്. പരിക്ക് മാറി ആരൊക്കെ കളത്തിലിറങ്ങുമെന്ന് കണ്ടറിയണം. പകരക്കാരൻ നായകൻ അൽദാലൂർ, സ്പാനിഷ് താരം അലക്സിസ് സാഞ്ചസ്, ഫസലുറഹ്മാൻ തുടങ്ങിയവരിലാണ് ടീമിന്റെ പ്രതീക്ഷ. ബ്രസീലുകാരൻ ബാർബോസ, ഉറുഗ്വായ്ക്കാരൻ പെഡ്രോ മാൻസി എന്നിവരും മധ്യനിരയിലും മുന്നേറ്റത്തിലുമായുണ്ടാകും.

അവസാന സ്ഥാനക്കാരായ തൃശൂരിന് സെമി ബർത്ത് ഏറക്കുറെ അവസാനിച്ചതാണ്. ഇന്ന് ജയിച്ചാൽ നാട്ടിലേക്ക് മടങ്ങുമ്പോൾ ഒരു കളിപോലും ജയിക്കാത്തവരെന്ന ചീത്തപ്പേര് മാറ്റാമെന്ന് മാത്രം. ഏഴു മത്സരത്തിൽ രണ്ടു സമനിലയുമായി രണ്ടു പോയന്‍റാണ് സമ്പാദ്യം. കളിക്കളത്തിൽ പേരിലെ മാജിക് കാഴ്ചവെക്കാൻ ടീമിന് സാധിച്ചിട്ടില്ല. ബ്രസീൽ താരങ്ങളായ മാഴ്‌സലോ ടോസ്കാനോ, അലക്സ് സാന്‍റോസ്, യുൽബർ സിൽവ എന്നിവരാണ് തൃശൂർ മുന്നേറ്റത്തിലെ വിദേശക്കരുത്ത്. ക്യാപ്റ്റൻ വിനീതടക്കം പ്രധാന താരങ്ങൾ പരിക്കിന്‍റെ പിടിയിലാണ്. മലയാളി യുവതാരങ്ങളായ അർജുൻ, സഫ്നാദ്, സഫ്നീദ് ഉൾപ്പെടെയുള്ളവർ മികവ് പുലർത്തുന്നത് കോച്ച് ജിയോവനി സാനുവിന് പ്രതീക്ഷ നൽകുന്നു. ലീഗിൽ ആദ്യം ഇരുടീമുകൾ ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയായിരുന്നു ഫലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Super League KeralaMalappuram FCThrissur Magic FC
News Summary - Super League Kerala: Malappuram must win today, opponent Thrissur
Next Story