Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
neymar psg
cancel
Homechevron_rightSportschevron_rightFootballchevron_rightനെയ്മറിന്...

നെയ്മറിന് ഇരട്ട ഗോൾ; പി.എസ്.ജിക്ക് ജയം

text_fields
bookmark_border

പാരിസ്: ബോർഡോക്കെതിരെ 3-2 ജയവുമായി പി.എസ്.ജി ഫ്രഞ്ച് ലീഗ് വണിൽ ഒന്നാംസ്ഥാനത്ത് ലീഡുയർത്തി. 13 കളികളിൽ പി.എസ്.ജിക്ക് 34 പോയൻറായി. 24 പോയൻറുള്ള ലെൻസാണ് രണ്ടാമത്.

സൂപ്പർ താരം നെയ്മറുടെ ഇരട്ട ഗോളുകളാണ് പി.എസ്.ജിക്ക് കരുത്തായത്. ആദ്യ പകുതിയിൽ നെയ്മറുടെ ഗോളുകളിൽ മുന്നിലെത്തിയ പി.എസ്.ജിക്കായി ഇടവേളക്കുശേഷം കിലിയൻ എംബാപെയും സ്കോർ ചെയ്തു. പി.എസ്.ജി നിരയിൽ പരിക്കുമൂലം സൂപ്പർതാരം ലയണൽ മെസ്സി കളത്തിലിറങ്ങിയില്ല.

ജയത്തോടെ റയൽ മുന്നിൽ

വിജയവുമായി റയൽ മഡ്രിഡ് സ്പാനിഷ് ലാ ലിഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. റയോ വയ്യെകാനോയെ 2-1നാണ് റയൽ കീഴടക്കിയത്. ഇതോടെ 12 മത്സരങ്ങളിൽ റയലിന് 27 പോയൻറായി. റയൽ സോസിഡാഡാണ് 25 പോയേൻറാടെ രണ്ടാമത്. ഒരു മത്സരം കുറച്ചുകളിച്ച സെവിയ്യക്ക് 24ഉം അത്ലറ്റികോ മഡ്രിഡിന് 22ഉം പോയൻറുണ്ട്. റയൽ ബെറ്റിസിനും (21) പിറകിൽ ആറാമതാണ് വയ്യെകാനോ (20).

സ്വന്തം തട്ടകമായ സാൻറിയാഗോ ബെർണബ്യൂവിൽ ടോണി ക്രൂസ് (14), കരീം ബെൻസേമ (38) എന്നിവരാണ് റയലിെൻറ ഗോളുകൾ നേടിയത്. റഡമൽ ഫാൽകാവോ (76) വയ്യെകാനോക്കായി സ്കോർ ചെയ്തു.

വിനീഷ്യസ് ജൂനിയർ വഴിയെത്തിയ പന്തിൽ മാർകോ അസെൻസ്യോയുടെ അസിസ്റ്റിൽ തകർപ്പൻ വോളിയുമായാണ് ക്രൂസ് റയലിന് ലീഡ് നൽകിയത്. പിറകെ ഡേവിഡ് അലാബയുടെ പാസിൽ ലാ ലിഗയിലെ ടോപ്സ്കോററായ ബെൻസേമ പത്താം ഗോളുമായി ലീഡുയർത്തി. ഈ സീസണിൽ ടീമിലെത്തിയ ഓസ്ട്രിയൻ സ്റ്റോപ്പർ ബാക്കിെൻറ 11ാം കളിയിലെ മൂന്നാം അസിസ്റ്റായിരുന്നു ഇത്.

പകരക്കാരനായി കളത്തിലെത്തിയ ഫാൽകാവോയാണ് ഹെഡറിലൂടെ വയ്യെകാനോയെ മത്സരത്തിൽ തിരിച്ചെത്തിക്കാൻ ശ്രമിച്ചത്. ലീഗയിൽ അഞ്ചാം ഗോൾ കണ്ടെത്തിയ കൊളംബിയൻ താരം തൊട്ടുപിന്നാലെ പരിക്കുമായി തിരിച്ചുകയറുകയും ചെയ്തു. എസ്പാന്യോൾ 2-0ത്തിന് ഗ്രാനഡയെയും കാഡിസ് 1-0ത്തിന് അത്ലറ്റികോ ബിൽബാവോയെയും അലാവെസ് 2-1ന് ലെവെൻറയെയും തോൽപിച്ചു.

ബയേണിന് ജയം; ഡോർട്ട്മുണ്ടിന് തോൽവി

ബർലിൻ: ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് ജയവുമായി ജർമൻ ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. രണ്ടാമതുള്ള ബൊറൂസിയ ഡോർട്ട്മുണ്ട് തോറ്റതും ബയേണിന് തുണയായി. 11 മത്സരങ്ങളിൽ ബയേണിന് 28ഉം ഡോർട്ട്മുണ്ടിന് 24ഉം പോയൻറാണുള്ളത്. ബയേൺ 2-1ന് ഫ്രൈബർഗിനെയാണ് തോൽപിച്ചത്. ഡോർട്ട്മുണ്ട് 2-1ന് ലൈപ്സിഷിനോട് തോറ്റു. ബയേണിനായി ലിയോൺ ഗൊരസ്കയും റോബർട്ട് ലെവൻഡോവ്സ്കിയും സ്കോർ ചെയ്തു.

അത്ലാൻറക്കും യുവൻറസിനും ജയം

റോം: ഇറ്റാലിയൻ സീരി എയിൽ അത്ലാൻറക്കും യുവൻറസിനും ജയം. അത്ലാൻറ 2-1ന് കാഗ്ലിയാരിയെയും യുവൻറസ് 1-0ത്തിന് ഫിയറൻറീനയെയും തോൽപിച്ചു. ഇഞ്ചുറി സമയത്ത് യുവാൻ ക്വഡ്രാഡോ നേടിയ ഗോളാണ് യുവെക്ക് ജയം സമ്മാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psgneymar
News Summary - two goal for Neymar; Victory for P.S.G.
Next Story