ലോകകപ്പ്: ഖത്തറിന് ഫിഫ വാച്ചിെൻറ ഗുഡ് സർട്ടിഫിക്കറ്റ്
text_fieldsഎഫ്.ഇ.ആർ.ഡബ്ല്യൂ പ്രസിഡൻറ് അലിസ്റ്റർ തോംപ്സൺ, ബ്രൂഗേസ് ഗ്രൂപ് മാനേജർ മേധാവി റോബർട്ട് ഓൾഡ്സ് എന്നിവർ വാർത്തസമ്മേളനത്തിൽ
ദോഹ: 2022ലെ ലോകകപ്പുമായി ബന്ധപ്പെട്ട് െതാഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ഖത്തർ സർക്കാർ സ്വീകരിച്ച നിയമ നടപടികൾ പ്രശംസനീയമാണെന്ന് ഫിഫ എത്തിക്സ് ആൻഡ് റെഗുലേഷൻ വാച്ച് (എഫ്.ഇ.ആർ.ഡബ്ല്യൂ). തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഖത്തർ മറ്റുരാജ്യങ്ങൾക്ക് മാതൃകയാണെന്നും ലോകകപ്പുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളിലേർപ്പെടുന്ന തൊഴിലാളികളുടെ കാര്യത്തിൽ വിദേശമാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ അടിസ്ഥാനരഹിതമായിരുന്നുവെന്നും ഫിഫ എത്തിക്സ് ആൻഡ് റെഗുലേഷൻ വാച്ച് ചൂണ്ടിക്കാട്ടി. ദോഹയിൽ ഔദ്യോഗിക സന്ദർശനത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എഫ്.ഇ.ആർ.ഡബ്ല്യൂ പ്രസിഡൻറ് അലിസ്റ്റർ തോംപ്സൺ, ബ്രൂഗേസ് ഗ്രൂപ് മാനേജർ മേധാവി റോബർട്ട് ഓൾഡ്സ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഖത്തർ ദേശീയ മനുഷ്യാവകാശ സമിതിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ദോഹയിലെത്തിയ സംഘം, മനുഷ്യാവകാശ സമിതി, തൊഴിൽ മന്ത്രാലയം, അന്താരാഷ്ട്ര തൊഴിൽ സംഘടന ഓഫിസ് എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു. ലോകകപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ താമസസ്ഥലങ്ങളും സംഘം സന്ദർശിച്ചു.
പ്രതീക്ഷിച്ചതിലും മികവുറ്റതായിരുന്നു ഖത്തറിലെ സാഹചര്യങ്ങളെന്നും ഖത്തറിെൻറ സുതാര്യതയും തുറന്ന മനസ്സും അഭിനന്ദനാർഹമാണെന്നും സന്ദർശനത്തിൽ സംതൃപ്തി രേഖപ്പെടുത്തുന്നുവെന്നും അവർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
തൊഴിലാളികളുടെ മരണനിരക്ക് പെരുപ്പിച്ചുകാണിച്ച പാശ്ചാത്യ മാധ്യമ റിപ്പോർട്ടുകളെ പൂർണമായും തള്ളിക്കളയുന്നുെവന്നും യാഥാർഥ്യങ്ങൾക്ക് നിരക്കാത്ത വാർത്തകളാണ് പടച്ചുവിട്ടതെന്നും അവർ ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ മരണങ്ങൾ ലോകകപ്പ് നിർമാണങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും കഴിഞ്ഞ 10 വർഷത്തിനിടെ ഖത്തറിൽ മരണമടഞ്ഞ ആകെ തൊഴിലാളികളുടെ എണ്ണത്തെ ലോകകപ്പുമായി ചേർത്ത് പറയുകയായിരുന്നുവെന്നും ഫിഫ എത്തിക്സ് വാച്ച് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കായിക ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ മരണനിരക്ക് ഖത്തറിൽ കുറവാണെന്നും അവർ സൂചിപ്പിച്ചു.
ഖത്തറിെൻറ തുറന്ന മനഃസ്ഥിതിയും സഹകരണവും സുതാര്യതയും പ്രശംസിക്കപ്പെടേണ്ടതാണെന്നും മറ്റു രാജ്യങ്ങൾക്കിതിൽ മാതൃകയുണ്ടെന്നും അലിസ്റ്റർ തോംപ്സൺ പറഞ്ഞു. തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഖത്തർ സ്വീകരിച്ച നടപടികളെ അന്താരാഷ്ട്ര തൊഴിൽ സംഘടന പ്രശംസിച്ചതായും തോംപ്സൺ ചൂണ്ടിക്കാട്ടി. ഖത്തറിെൻറ സ്റ്റേഡിയം രൂപകൽപനകളെയും അദ്ദേഹം പ്രശംസിച്ചു. പൂർണമായും സുരക്ഷിതമായ സ്റ്റേഡിയം മാതൃകകളാണ് ഖത്തറിൽ ലോകകപ്പിനായി സജ്ജമാക്കിയിരിക്കുന്നതെന്നും ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും തോംപ്സൺ ചൂണ്ടിക്കാട്ടി. 70,000 തൊഴിലാളികളാണ് സുരക്ഷിതമായി, മികച്ച സാഹചര്യങ്ങളിലൂടെ ലോകകപ്പുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നത്. തൊഴിലാളികൾക്കായുള്ള വർക്കേഴ്സ് സിറ്റിയിലെ സൗകര്യങ്ങൾ ആരെയും അമ്പരപ്പിക്കും. ബ്രിട്ടനിൽ പോലും തൊഴിലാളികളുടെ കാര്യത്തിൽ ഇത്തരം സൗകര്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.