Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പ് യോഗ്യത...

ലോകകപ്പ് യോഗ്യത റൗണ്ട്: ഇറാനും ജപ്പാനും കൊറിയക്കും ജയം

text_fields
bookmark_border
iran
cancel
camera_alt

ലബനാനെതിരെ ജയം നേടിയ ഇറാൻ താരങ്ങളുടെ ആഹ്ലാദം

ഖത്തർ ലോകകപ്പിലേക്കുള്ള ലോകകപ്പ് യോഗ്യത റൗണ്ട് ഏഷ്യൻ മേഖല മത്സരങ്ങളിൽ കരുത്തരായ ഇറാനും ജപ്പാനും ദക്ഷിണ കൊറിയക്കും ജയം. ഇറാൻ ഇഞ്ചുറി സമയത്ത് നേടിയ ഗോളുകളിൽ 2-1ന് ലബനാനെയും ദക്ഷിണ കൊറിയ 1-0ത്തിന് യു.എ.ഇയെയും ജപ്പാൻ 1-0ത്തിന് വിയറ്റ്നാമിനെയുമാണ് തോൽപിച്ചത്. വമ്പന്മാരുടെ അങ്കത്തിൽ സൗദി അറേബ്യയും ആസ്ട്രേലിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

ഗ്രൂപ് എയിൽ നാടകീയ വിജയമാണ് ഇറാൻ സ്വന്തമാക്കിയത്. ലബനാെൻറ തട്ടകത്തിൽ നടന്ന കളിയിൽ 90 മിനിറ്റുവരെ ഒരു ഗോളിന് പിറകിലായിരുന്ന ഇറാൻ ഇഞ്ചുറി സമയത്ത് നേടിയ രണ്ടു ഗോളുകളിൽ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. 37ാം മിനിറ്റിൽ ഹസൻ അലി സഅദിെൻറ ഗോളിലാണ് ലബനാൻ ലീഡെടുത്തത്.

91ാം മിനിറ്റിൽ സർദാർ അസമൗെൻറ ഗോളിൽ ഒപ്പമെത്തിയ ഇറാൻ 95ാം മിനിറ്റിൽ അഹ്മദ് നൂറുല്ലാഹിയുടെ ഗോൾ ജയം കണ്ടെത്തി. 13 പോയൻറുമായി ഇറാൻ ഗ്രൂപ്പിൽ ഒന്നാം സഥാനം നിലനിർത്തി. യു.എ.ഇയെ തോൽപിച്ച ദ. കൊറിയയാണ് (11) രണ്ടാമത്.

ഗ്രൂപ് ബിയിൽ മുന്നിലുള്ള സൗദിയും (13) ആസ്ട്രേലിയയും (10) സമനിലയിൽ പിരിഞ്ഞത് മൂന്നാമതുള്ള ജപ്പാനാണ് (9) നേട്ടമായത്. ആറു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളിൽനിന്നും രണ്ടു ടീമുകൾ വീതമാണ് നേരിട്ട് യോഗ്യത നേടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup
News Summary - World Cup qualifiers: Iran, Japan and Korea win
Next Story