Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഗോൾഫിന്...

ഗോൾഫിന് ഗള്‍ഫിലും പ്രിയമേറെ

text_fields
bookmark_border
ഗോൾഫിന് ഗള്‍ഫിലും പ്രിയമേറെ
cancel

സ്കോട്ട്ലൻഡിന്‍റെ കിഴക്കൻ തീരത്ത് രൂപം കൊണ്ട് ഗോൾഫ് കളിക്ക് ഗള്‍ഫ് മേഖലയിലും പ്രിയമേറുകയാണ്. ദിനം പ്രതി ഈ മേഖലയിലേക്ക് പുതിയ ആളുകള്‍ എത്തിച്ചേരുന്നതായാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറെ വ്യായാമ ഗുണമുള്ള ഗോള്‍ഫ് കളിക്ക് ഇന്ന് ഗള്‍ഫിലും വലിയ പ്രചാരമാണ്.

അജ്മാനിലെ വിനോദ സഞ്ചാര വികസന വകുപ്പ് മുന്‍കൈയെടുത്ത് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് ഒരുക്കുകയാണ്. ജനുവരി 24 മുതൽ 25 വരെയാണ് ഇത്തിഹാദ് അജ്മാൻ ഗോൾഫ് ടൂർണമെന്‍റ് നടക്കുന്നത്. അജ്മാനിലെ ടൂറിസം മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള വകുപ്പിന്‍റെ ശ്രമങ്ങളെ പരിപോഷിപ്പിക്കുക എന്നതാണ് ടൂർണമെന്‍റിന്‍റെ പ്രധാന ലക്ഷ്യം. എമിറേറ്റ്സ് പി.ജി.എയിൽ നിന്നുള്ള 30 പ്രൊഫഷണലുകളും യു.എ.ഇയിൽ നിന്നും വിദേശത്തു നിന്നുമുള്ള 90 അമച്വർ ഗോൾഫ് കളിക്കാരും ഉൾപ്പെടെ 120 കളിക്കാര്‍ ടൂർണമെന്‍റിൽ പങ്കെടുക്കും.

യു.എ.ഇ പൗരന്മാർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ, യു.എ.ഇ ഗോൾഫ് കലണ്ടറിലെ അന്താരാഷ്ട്ര അതിഥികൾ എന്നിവരുടെ ഒരു ഉജ്ജ്വലമായ മിശ്രിതമായിരിക്കും അമച്വർ ലൈനപ്പ്. ഇതുപോലുള്ള ഉന്നത നിലവാരമുള്ള ടൂർണമെന്‍റുകൾ സംഘടിപ്പിക്കുന്നതിലൂടെ എമിറേറ്റ് അതിന്‍റെ സമ്പന്നമായ സാംസ്കാരികവും ചരിത്രപരവുമായ ലാൻഡ്‌മാർക്കുകൾ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന സന്ദർശകരെ ആകർഷിക്കാനും ആഗോള ആകർഷണം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുകയാണ്.

യുവാക്കളെ ശാക്തീകരിക്കുന്നതിനും പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും രാജ്യവ്യാപകമായ കായിക ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വൈവിധ്യമാർന്ന സംരംഭങ്ങൾ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് അജ്മാന്‍ വിനോദ സഞ്ചാര വികസന വകുപ്പ്. അജ്മാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അല്‍ സോറ കേന്ദ്രീകരിച്ച് പച്ച പുതച്ചു കിടക്കുന്ന ലോകോത്തര ഗോള്‍ഫ് കളി കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsGolf Championship
News Summary - Golf Championship
Next Story