Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightParis Olympics 2024chevron_right‘നീണ്ടമുടിയും...

‘നീണ്ടമുടിയും കൈയിൽ മൊബൈലും സ്വപ്നംകണ്ടവൾ’

text_fields
bookmark_border
vinesh phogat
cancel
camera_alt

ഡൽഹിയിലെ സ്വീകരണത്തിനിടെ വിതുമ്പുന്ന വിനേഷ് ഫോഗട്ട്

ജീവിതയാത്രയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സമൂഹ മാധ്യമമായ എക്‌സില്‍ കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ട് സുദീര്‍ഘമായ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ‘‘ഒളിമ്പിക് റിങ്സ്, ചെറിയൊരു ഗ്രാമത്തില്‍നിന്നുള്ള കൊച്ചുകുട്ടിയായ എനിക്ക് അന്ന് ഒളിമ്പിക്‌സ് അല്ലെങ്കിൽ ഈ റിങ്സ് എന്നാലെന്താണെന്നുപോലും അറിയില്ലായിരുന്നു. കൊച്ചുകുട്ടിയായ എന്‍റെ സ്വപ്നം നീണ്ട മുടിയും കൈയിലൊരു മൊബൈല്‍ ഫോണുമെല്ലാമായിരുന്നു, ഒരു സാധാരണ പെൺകുട്ടി ഇതൊക്കെയായിരുന്നു അന്ന് സ്വപ്നം കണ്ടിരുന്നത്’’ -വിനേഷ് കുറിച്ചു.

‘‘എന്റെ പിതാവ് സാധാരണക്കാരനായ ബസ് ഡ്രൈവറായിരുന്നു. ഒരു ദിവസം മകള്‍ ആകാശത്ത് ഉയരത്തില്‍ വിമാനം പറപ്പിക്കുന്നത് താഴെ റോഡിലൂടെ ബസ് ഓടിക്കുമ്പോള്‍ താന്‍ കാണുമെന്ന് പിതാവ് പറയുമായിരുന്നു. അദ്ദേഹം ഇത് പറയുമ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുമായിരുന്നു. താന്‍ നയിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതമാകണം മക്കള്‍ക്കുണ്ടാകേണ്ടത് എന്ന് സ്വപ്‌നം കണ്ടിരുന്നു എന്റെ അമ്മ. മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടണമെന്ന് മാത്രമായിരുന്നു അവരുടെ ആഗ്രഹം. ലളിതമായ സ്വപ്‌നങ്ങളേ അമ്മക്കുണ്ടായിരുന്നുള്ളൂ. അച്ഛന്‍ ഞങ്ങളെ വിട്ടുപിരിഞ്ഞ ദിവസം, വിമാനം പറപ്പിക്കുന്ന മകളെക്കുറിച്ചുള്ള അച്ഛന്റെ വാക്കുകളും ചിന്തകളും മാത്രമാണ് എനിക്കൊപ്പമുണ്ടായിരുന്നത്. അതിന്റെ അര്‍ഥമെനിക്ക് മനസ്സിലായില്ലെങ്കിലും ആ സ്വപ്നത്തെ ഞാന്‍ ചേര്‍ത്തുപിടിച്ചു’’ -കുറിപ്പിൽ പറയുന്നു.

അമ്മക്ക് മൂന്നാംഘട്ട അർബുദം സ്ഥിരീകരിച്ചതോടെ സ്വപ്‌നങ്ങള്‍ അകലെയായി. വിധവയായ അമ്മയെ നോക്കാനായി കുട്ടിക്കാലം ത്യജിച്ച് പ്രയാസപ്പെടുന്ന മൂന്ന് കുട്ടികളുടെ കഥ ഇവിടെ തുടങ്ങി. ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ തുടങ്ങിയതോടെ എന്റെ സ്വപ്‌നങ്ങളായ നീണ്ട മുടിയും മൊബൈല്‍ ഫോണുമെല്ലാം മാഞ്ഞുപോയി. അതിജീവനം മാത്രമായി ലക്ഷ്യം. പോരാടാന്‍ പഠിപ്പിച്ചത് അമ്മയാണ്. ധൈര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ അമ്മയെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഈ ധൈര്യമാണ് നിർഭയത്തോടെ എന്നെ പോരാടാൻ സഹായിക്കുന്നത്. മുന്നോട്ടുള്ള യാത്ര ഏറെ പ്രയാസം നിറഞ്ഞതായിട്ടും ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vinesh Phogat
News Summary - Vinesh Phogat who dreams of long hair and a mobile phone in her hand
Next Story