മിന്നൽ േബാൾട്ട്
text_fieldsഎട്ടു തവണ ഒളിമ്പിക്സ് ചാമ്പ്യനും 11 ലോക ചാമ്പ്യൻഷിപ് സ്വർണവുമണിഞ്ഞ ഉസൈൻ ബോൾട്ട് കരിയറിെൻറ ഫിനിഷിങ് പോയൻറിലാണിപ്പോൾ. ലണ്ടൻ ലോക ചാമ്പ്യൻഷിപ് ട്രാക്കിെൻറ ഇതിഹാസപുത്രനെ യാത്രയയക്കാനായി ഒരുങ്ങുകയാണ്. കായികലോകം ഒന്നിക്കുന്ന ഒളിമ്പിക്സ് സ്റ്റേഡിയം ബോൾട്ടിെൻറ വികാരഭരിത വിടവാങ്ങലിെൻറ വേദിയാവും. ജനനം: 1986 ആഗസ്റ്റ് 21, ട്രെലോണി-ജമൈക്ക
Bolt Best
- 100 മീ. 9.58 സെ (WR)
- 200 മീ. 19.19 സെ (WR)
- 300 മീ. 30.97 സെ (ഒസ്ട്രാവ 2010)
- 400 മീ. 45.28 സെ (കിങ്സ്റ്റൺ 2007)
ഒളിമ്പിക്സ്: എട്ടു സ്വർണം
- 100 -3 സ്വർണം
- 200- 3 സ്വർണം
- 4x100 -2 സ്വർണം
ലോക ചാമ്പ്യൻഷിപ്: 11 സ്വർണം, 2 വെള്ളി
- 100- 3 സ്വർണം
- 200- 4 സ്വർണം, 1 വെള്ളി
- 4x100- 4 സ്വർണം, 1 വെള്ളി
Bolt @ London
(മത്സരം ഇന്ത്യൻ സമയം)
- 100 മീ: ഹീറ്റ്സ് (ആഗ. 4 -12.50 am), സെമി (ആഗ. 5, 11.35 pm), ഫൈനൽ (2.15 am)
- 4x100 മീ: ഹീറ്റ്സ് (ആഗ. 12, 3.25 pm), ഫൈനൽ (ആഗ. 13, 2.20 am)
![hussain-bolt](https://www.madhyamam.com/sites/default/files/hussain-bolt_0.png)
BOLT @ Track
2002-2005: കാലയളവിൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ മേധാവിത്വം സ്ഥാപിച്ചുകൊണ്ട് തുടക്കം.
2007: ആദ്യ സീനിയർ മെഡൽ ലോക ചാമ്പ്യൻഷിപ്പിൽ (വെള്ളി).
2008: ബെയ്ജിങ് ഒളിമ്പിക്സ് ബോൾട്ടിെൻറ മിന്നൽവരവായി. 100, 200, 4x100* മീ. റിലേ സ്വർണം. 100 മീറ്റർ 9.58 സെക്കൻഡിൽ ഒാടി ഒളിമ്പിക്സ് റെക്കോഡും കുറിച്ചു.
(*സഹതാരം ഉത്തേജകപരിശോധനയിൽ കുരുങ്ങിയതോടെ മെഡൽ റദ്ദാക്കി).
2009: ബെർലിൻ ലോക ചാമ്പ്യൻഷിപ്പിൽ ട്രിപ്ൾ സ്വർണം. 100ലും (9.58 സെ), 200ലും (19.19 സെ) ലോക റെക്കോഡ് പിറവി.
2011: ദേയ്ഗു ലോക ചാമ്പ്യൻഷിപ് 100 മീ. ഫൈനലിൽ ബോൾട്ടിന് ഫൗൾ സ്റ്റാർട്ട്. എന്നാൽ 200, സ്പ്രിൻറ് റിലേ സ്വർണവുമായി തിരിച്ചടിച്ചു.
2012: ലണ്ടൻ ഒളിമ്പിക്സ്. സ്പ്രിൻറ് കിരീടം നിലനിർത്തിയ ബോൾട്ട് റിലേയിൽ (36.84 സെ) കൂട്ടുകാർക്കൊപ്പം റെക്കോഡും സ്ഥാപിച്ചു. 100 (9.63 സെ), 200 (19.32 സെ) സ്വർണം.
2013: മോസ്കോ ലോക ചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണം കൂടി. കാൾ ലൂയിസിനെയും മൈക്കൽ ജോൺസനെയും മറികടന്ന് ലോക മീറ്റിൽ സ്വർണം നിലനിർത്തിയ താരമായി.
2015: പരിക്ക് വലച്ച സീസണിനിടയിലും ബെയ്ജിങ് ലോക ചാമ്പ്യൻഷിപ്പിൽ ബോൾട്ട് ട്രിപ്ൾ സ്വർണം നിലനിർത്തി. ലോകമീറ്റിലെ മെഡൽനേട്ടം 11ൽ എത്തിച്ചു.
2016: ആശങ്കകൾക്കിടെ റിയോ ഒളിമ്പിക്സിന് കൊടി ഉയർന്നു. പക്ഷേ, വെല്ലുവിളിയെല്ലാം കീഴടക്കിയ ബോൾട്ട് വീണ്ടും മിന്നൽപ്പിണറായി. സ്പ്രിൻറ് ട്രിപ്ൾ സ്വർണവുമായി ഒളിമ്പിക്സിൽ പെർെഫക്ട് ബോൾട്ട്.
2017: വീണ്ടും ലണ്ടനിലേക്ക്. ലൈറ്റ്നിങ് ബോൾട്ട് എന്ന വിേശഷണം അർഥവത്താക്കി വിടപറയാൻ ബോൾട്ടിറങ്ങുന്നു. ഇക്കുറി 100, റിലേ മത്സരങ്ങളിൽ മാത്രമേ ബോൾട്ട് മത്സരിക്കുന്നുള്ളൂ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.