Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_right‘പടുത്തുയർത്തിയ...

‘പടുത്തുയർത്തിയ സ്ഥാപനങ്ങളിലൂടെയും സ്വീകരിച്ച മൂല്യങ്ങളിലൂടെയും നിങ്ങളുടെ പൈതൃകം നിലനിൽക്കും’; രത്തൻ ടാറ്റയുടെ വിയോഗത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി സചിൻ

text_fields
bookmark_border
‘പടുത്തുയർത്തിയ സ്ഥാപനങ്ങളിലൂടെയും സ്വീകരിച്ച മൂല്യങ്ങളിലൂടെയും നിങ്ങളുടെ പൈതൃകം നിലനിൽക്കും’; രത്തൻ ടാറ്റയുടെ വിയോഗത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി സചിൻ
cancel

മുംബൈ: ബുധനാഴ്ച രാത്രി അന്തരിച്ച വ്യവസായി രത്തൻ ടാറ്റയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽകർ. അന്ത്യാഞ്ജലി അർപ്പിക്കാൻ വ്യാഴാഴ്ച രാവിലെ മുംബൈയിലെ രത്തൻ ടാറ്റയുടെ വീട്ടിലെത്തിയ സചിൻ, മുമ്പ് അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോ സഹിതമാണ് സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്.

‘ജീവിതത്തിലും മരണത്തിലും രത്തൻ ടാറ്റ രാജ്യത്തെ ചലിപ്പിച്ചു. എനിക്ക് ​അദ്ദേഹത്തോടൊപ്പം സമയം ചെലവിടാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ലാത്ത ദശലക്ഷക്കണക്കിനാളുകൾക്ക് ഇന്ന് ഞാൻ അനുഭവിക്കുന്ന അതേ ദുഃഖം അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ സ്വാധീനം അങ്ങനെയാണ്. സ്വന്തം കാര്യം നോക്കാൻ ത്രാണിയില്ലാത്തവരെ പരിപാലിക്കുമ്പോൾ മാത്രമേ യഥാർഥ പുരോഗതി കൈവരിക്കാൻ കഴിയൂവെന്ന് മൃഗങ്ങളോടുള്ള സ്നേഹം മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വരെ അദ്ദേഹം കാണിച്ചുതന്നു. മിസ്റ്റർ ടാറ്റ, നിത്യശാന്തി നേരുന്നു. നിങ്ങൾ പടുത്തുയർത്തിയ സ്ഥാപനങ്ങളിലൂടെയും നിങ്ങൾ സ്വീകരിച്ച മൂല്യങ്ങളിലൂടെയും നിങ്ങളുടെ പൈതൃകം നിലനിൽക്കും’ -സചിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ക്രിക്കറ്റിന്റെയും ക്രിക്കറ്റ് താരങ്ങളുടെയും പുരോഗതിക്കായി നിരവധി സംഭാവനകൾ അർപ്പിച്ചയാളായിരുന്നു രത്തൻ ടാറ്റ. വിവിധ ക്രിക്കറ്റ് ടൂർണമെന്റുകളുടെ സ്​പോൺസർഷിപ്പിലൂടെയും താരങ്ങൾക്കുള്ള സഹായങ്ങളിലൂടെയുമെല്ലാം അദ്ദേഹം എക്കാലവും കൂടെനിന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin TendulkarRatan Tata
News Summary - Sachin with a heart touching note on the death of Ratan Tata
Next Story