ഛർദിയും വയറിളക്കവും പിടിപെട്ട് അത്ലറ്റുകൾക്ക് മത്സരങ്ങൾ നഷ്ടമായി
text_fieldsലണ്ടൻ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനെ പിടിച്ചുലച്ച് ഭക്ഷ്യവിഷബാധ. ടീമംഗങ്ങളും ഒഫീഷ്യലുകളും താമസിക്കുന്ന ഹോട്ടലുകളിൽ ഒന്നിൽ നിന്ന് ഭക്ഷണം കഴിച്ച അത്ലറ്റുകൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മെഡൽ പ്രതീക്ഷയുണ്ടായിരുന്ന അയർലൻഡിെൻറ തോമസ് ബാർ, ബോട്സ്വാനയുടെ െഎസക് മക്വാല എന്നിവർക്ക് മത്സരം നഷ്ടമായി. അത്ലറ്റുകളും ഒഫീഷ്യലുകളുമായി 30ഒാളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഛർദിയും വയറിളക്കവും പിടിപെട്ട അത്ലറ്റുകൾ അടിയന്തര ചികിത്സ തേടി. കാനഡ, ജർമൻ ടീമംഗങ്ങളാണ് കൂടുതൽ പേരും. ജർമൻ ടീമിലെ 30 പേരെ ഹോട്ടലിൽ നിന്ന് മാറ്റിയതായും റിപ്പോർട്ടുണ്ട്.
200 മീറ്ററിൽ ബോട്സ്വാനയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന െഎസക് മക്വാല ഹീറ്റ്സിൽ മത്സരിക്കാതെ പിൻവാങ്ങി. ഇൗ ഇനത്തിലെ ഒളിമ്പിക്സ് ചാമ്പ്യൻ ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാൻ നീകർകിന് ശക്തമായ വെല്ലുവിളിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന താരമാണ് െഎസക് മക്വാല. അതേസമയം, 400 മീറ്ററിൽ ഫൈനലിൽ മക്വാല മത്സരിക്കുമെന്നാണ് പ്രതീക്ഷ. 400 മീ. ഹർഡ്ൽസ് താരമായ അയർലൻഡിെൻറ തോമസ് ബാർ മത്സരിക്കാതെ പിൻവാങ്ങി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.