മാനസപുത്രിയായി മാനസി
text_fieldsന്യൂഡൽഹി: ഇന്ത്യൻ കായികലോകത്ത് മനക്കരുത്തിെൻറയും നിശ്ചയദാര്ഢ്യത്തിെൻറയും പു തിയ പര്യായമായി മാറിയ പേരാണ് മാനസി ജോഷി. 2011ൽ അപകടത്തിൽ കാൽ നഷ്ടെപ്പട്ട മാനസി ശാ രീരികക്ഷമത നിലനിർത്താനാണ് ബാഡ്മിൻറണുമായി ചങ്ങാത്തത്തിലായത്. എന്നാൽ, ഇന്ന് പാരാബാഡ്മിൻറൺ ലോക ചാമ്പ്യൻഷിപ്പിൽ ജേതാവാണ് ഗുജറാത്തിലെ രാജ്കോട്ട് സ്വദേ ശിയായ മാനസി.
ഞായറാഴ്ച സ്വിസ് നഗരമായ ബേസലിൽ നടന്ന ലോകബാഡ്മിൻറൺ ചാമ്പ്യൻ ഷിപ്പിൽ നൊസോമി ഒകുഹാരയെ തോൽപിച്ച് പി.വി. സിന്ധു ജേതാവായതിെൻറ തലേദിവസം മാനസി സ്വന്തമാക്കിയ നേട്ടം അത്ര ആഷോഷിക്കപ്പെട്ടിരുന്നില്ല. എന്നാൽ, മാനസിയുടെ നേട്ടത്തെ വാനോളം പുകഴ്ത്തുകയാണ് കായികലോകമിപ്പോൾ.
വനിത സിംഗ്ൾസിെൻറ എസ്.എൽ3 വിഭാഗത്തിൽ രണ്ടുതവണ ജേതാവായ ഇന്ത്യക്കാരി പരുൾ പാർമറെ 21-12, 21-7ന് മറികടന്നാണ് 30കാരി ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണം കഴുത്തിലണിഞ്ഞത്. ലോക ജേതാവായ സിന്ധുവിനെ ട്വിറ്ററിലൂടെ അഭിനന്ദനമറിയിക്കാനും മാനസി മറന്നിരുന്നില്ല. 2014ൽ ബാഡ്മിൻറൺ റാക്കറ്റേന്തിത്തുടങ്ങിയ മാനസി ഇതുവരെ ആറ് മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്.
2020ൽ ടോക്യോ പാരാലിംപിക്സിൽ മാനസിയയുടെ എസ്.എൽ3 മത്സരം ഇല്ലാത്തതിനാൽ മിക്സഡ് ഡബ്ൾസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിെൻറ ശ്രമം.
മൂന്നു സ്വർണമടക്കം 12 മെഡലുകളാണ് ഇന്ത്യൻ ടീം ചാമ്പ്യൻഷിപ്പിൽനിന്ന് വാരിക്കൂട്ടിയത്. അംഗപരിമിതരായ താരങ്ങളുടെ നേട്ടത്തിന് അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്ന് സമൂഹമാധ്യമങ്ങളിൽ പരാതി ഉയരുന്നതിനിടെ മാനസിയെയും ടീമിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
കേന്ദ്ര കായികമന്ത്രി കിരൺ റിജിജു താരങ്ങൾക്ക് 1.82 കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. സ്വർണം, വെള്ളി, വെങ്കല മെഡൽ ജേതാക്കൾക്ക് യഥാക്രമം 20, 14, 8 ലക്ഷം വീതം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.