Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഎറിഞ്ഞുവീഴ്ത്തി...

എറിഞ്ഞുവീഴ്ത്തി കിവികൾ; ധോണിപ്പട തരിപ്പണം

text_fields
bookmark_border
എറിഞ്ഞുവീഴ്ത്തി കിവികൾ; ധോണിപ്പട തരിപ്പണം
cancel

നാഗ്പുര്‍: കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കു മുന്നില്‍ തലകുനിച്ചിട്ടില്ളെന്ന റെക്കോഡ് വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടിലും കിവികള്‍ തെറ്റിച്ചില്ല. സ്വന്തം മുറ്റത്ത് ട്വന്‍റി20 ക്രിക്കറ്റിലെ ലോകകിരീടമെന്ന സ്വപ്നത്തിലേക്ക് ആദ്യചുവടുവെക്കാനിറങ്ങിയ ഇന്ത്യയെ, ന്യൂസിലന്‍ഡ് വരവേറ്റത് 47 റണ്‍സിന്‍െറ തോല്‍വിയുമായി. ബൗളര്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കിയിട്ടും ബാറ്റിങ് നിര കളിമറന്നപ്പോള്‍ ഇന്ത്യ വഴങ്ങിയത് ഓരോ ആരാധകന്‍െറയും മനസ്സിനെ നോവിക്കുന്ന വന്‍തോല്‍വി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണെടുത്തത്.
മറുപടി ബാറ്റിങ്ങില്‍, ഇന്ത്യക്ക് തുടക്കം മുതലേ പിഴച്ചു. നായകന്‍ എം.എസ്. ധോണിയും (30), ഉപനായകന്‍ വിരാട് കോഹ്ലിയും (23), വാലറ്റത്തെ ആര്‍. അശ്വിനും (10) മാത്രമേ രണ്ടക്കം കണ്ടുള്ളൂ. സ്പിന്നര്‍മാരായ ഇന്ത്യന്‍ വംശജന്‍ ഇഷ് സോധിയും (മൂന്നു വിക്കറ്റ്) മിച്ചല്‍ സാന്‍ററും (നാലു വിക്കറ്റ്) നിറഞ്ഞാടിയപ്പോള്‍ കേളികേട്ട ഇന്ത്യന്‍ ബാറ്റിങ് നിര 18.1 ഓവറില്‍ 79 റണ്‍സില്‍ കൂപ്പുകുത്തി വീണു. 17 പന്തില്‍ 18 റണ്‍സ് കൂടി അടിച്ച സാന്‍ററാണ് കളിയിലെ കേമന്‍. കിവി നിരയില്‍ കോളിന്‍ മണ്‍റോ (34) യാണ് ടോപ് സ്കോറര്‍. മാര്‍ച്ച് 19ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ആധികാരികം കിവികള്‍
ഭാഗ്യവിജയമായി ടോസ് നേടിയപ്പോള്‍ ബാറ്റിങ് തെരഞ്ഞെടുക്കാനായിരുന്നു ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസിന്‍െറ തീരുമാനം. ഓപണര്‍മാരായി കൂറ്റനടിക്കാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും ക്യാപ്റ്റനുമത്തെിയപ്പോള്‍ തന്നെ ലക്ഷ്യവും വ്യക്തമായിരുന്നു. വെടിക്കെട്ടുകാരന്‍ ബ്രണ്ടന്‍ മക്കല്ലമിന്‍െറ അദൃശ്യസാന്നിധ്യം കിവികളുടെ മുന്‍നിരയിലുണ്ടെന്നപോലെയായി തുടക്കം. ന്യൂബാളുമായത്തെി അശ്വിന്‍െറ ആദ്യ പന്ത് സ്ട്രൈറ്റ് ഡ്രൈവിലൂടെ കുത്തനെ ബൗണ്ടറി വരക്ക് പുറത്തേക്ക് പറത്തി ഗുപ്റ്റിലിലൂടെ മോഹിച്ചപോലെ ഒരു ഓപണിങ് നല്‍കി. വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ത്രിവര്‍ണം മുഖത്ത് പൂശിയത്തെിയ ആരാധകരുടെ നെഞ്ചിലേക്കായിരുന്നു ആ സിക്സര്‍. പക്ഷേ, രണ്ടാം പന്തില്‍ എല്ലാം തകിടം മറിഞ്ഞു. അതേ പന്ത് സ്വീപ് ചെയ്യാനുള്ള ഗുപ്റ്റിലിന്‍െറ ശ്രമം പാളി. അശ്വിന്‍െറ എല്‍.ബി.ഡബ്ള്യൂ അപ്പീല്‍ സംശയത്തിനിട നല്‍കാതെ അമ്പയര്‍ കുമാര്‍ ധര്‍മസേന അനുവദിച്ചു. പക്ഷേ, ടി.വി റീപ്ളേകള്‍ അമ്പയറുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചെങ്കിലും ഉണരും മുമ്പേ കിവികള്‍ക്കേറ്റ തിരിച്ചടിയായി. എങ്കിലും, പിന്നാലെയത്തെിയ മണ്‍റോ അശ്വിനെ തന്നെ സിക്സര്‍ പറത്തി ന്യൂസിലന്‍ഡിന് പ്രതീക്ഷ നല്‍കി. ആദ്യ ഓവറില്‍ പിറന്നത് 13 റണ്‍സ്. നെഹ്റയെറിഞ്ഞ രണ്ടാം ഓവറില്‍ റണ്‍നിരക്ക് കുറഞ്ഞു. മൂന്നാം പന്തില്‍ മണ്‍റോ (7) പാണ്ഡ്യയുടെ കൈയില്‍ കുടുങ്ങിയതോടെ കിവികള്‍ക്ക് വീണ്ടും നെഞ്ചിടിപ്പായി. വിക്കറ്റ് വീഴ്ചക്കിടെ വില്യംസന്‍ (16 പന്തില്‍ 7) കരുതലോടെ നിലയുറപ്പിച്ചെങ്കിലും റെയ്നയെ വിളിച്ച് ധോണി നായകനെയും പവിലിയനിലേക്ക് മടക്കി അയച്ചു. ന്യൂസിലന്‍ഡ് മൂന്നിന് 35. നാലാം വിക്കറ്റില്‍ കൊറി ആന്‍ഡേഴ്സനും  റോസ് ടെയ്ലറും നിന്നതോടെയാണ് റണ്‍നിരക്ക് അല്‍പമെങ്കിലും മുന്നേറിയത്. പക്ഷേ, ആഞ്ഞുവീശാനുള്ള ശ്രമങ്ങള്‍ക്കിടെ ഓരോരുത്തരും പിടികൊടുത്ത് മടങ്ങി. ടെയ്ലറും (10), പിന്നാലെയത്തെിയ എലിയറ്റും (9) റണ്‍ഒൗട്ടായി കളംവിട്ടു. അവസാന ഓവറുകളില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സറും പറത്തിയ റോഞ്ചിയിലൂടെ ന്യൂസിലന്‍ഡ് 126 റണ്‍സെന്ന ടോട്ടല്‍ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ തീര്‍ത്തും നിരുത്തരവാദത്തോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറില്‍ തന്നെ ധവാന്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. സാന്‍റര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ രോഹിത് മടങ്ങിയത് അനാവശ്യമായി ക്രീസ് വിട്ട് ബാറ്റുവീശാന്‍ ശ്രമിച്ചപ്പോള്‍. ഇതിനിടയില്‍ കോഹ്ലിയും ധോണിയും മാത്രമേ അല്‍പമെങ്കിലും ചെറുത്തു നില്‍പിന് ശ്രമിച്ചുള്ളൂ. പക്ഷേ, പന്തും റണ്‍സും തമ്മിലെ അന്തരം കൂടിയതോടെ കൂറ്റനടികള്‍ക്ക് ശ്രമിച്ച് തോല്‍വി എളുപ്പമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:t20 world cup 2016
Next Story