കളിക്കാരുടെ ഉത്തേജക പരിശോധന നടത്താൻ നാഡയെ അനുവദിക്കില്ലെന്ന് ബി.സി.സി.െഎ
text_fieldsന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധന നടത്താൻ നാഡ(ഇന്ത്യൻ ഉത്തേജക വിരുദ്ധ എജൻസി)യെ അനുവദിക്കില്ലെന്ന് ബി.സി.സി.െഎ. വെള്ളിയാഴ്ച നാഡക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബി.സി.സി.െഎ നാഷണൽ സ്പോർട്സ് ഫെഡറേഷെൻറ ഭാഗമല്ല. അതുകൊണ്ട് ഉത്തേജക പരിശോധന നടത്താൻ നാഡക്ക് അധികാരമില്ലെന്നുമാണ് ബി.സി.സി.െഎ സി.ഇ.ഒ രാഹുൽ ജോഹ്റി നാഡ മേധാവി നവീൻ അഗർവാളിന് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഉത്തേജക പരിശോധന നടത്താൻ ബി.സി.സി.െഎക്ക് സംവിധാനമുണ്ടെന്നും കത്തിൽ പറയുന്നു.
സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.െഎ ഭരണസമിതിയുടെ കൂടി അനുമതിയോടെയാണ് സംഘടന നാഡക്കുള്ള മറുപടി തയാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ നാഡയോട് സഹകരിക്കണമെന്ന് കായിക സെക്രട്ടറി ബി.സി.സി.െഎയോട് ആവശ്യപ്പെട്ടിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.