ആഴ്സനലിനെ മറികടന്ന് ചെൽസിസിറ്റിക്ക് ആറ് ഗോൾ ജയം
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആവേശകരമായ ലണ്ടൻ ഡർബിയിൽ ചെൽസി ആഴ്സനലിനെ 3-2ന് തോൽപിച്ചു. ആദ്യ പകുതിയിൽ രണ്ടുഗോളുകൾക്ക് പിറകിൽനിന്ന ശേഷം ശക്തമായി തിരിച്ചുവന്നെങ്കിലും ഉനായ് എംറിക്കും സംഘത്തിനും ജയം നേടാനായില്ല. ഇതോടെ, രണ്ടു മത്സരങ്ങളിലും ചെൽസി ജയം സ്വന്തമാക്കി. അലോൺസോയുടെ ക്രോസ് ഗോളാക്കി പെഡ്രോ ഒമ്പതാം മിനിറ്റിൽ തന്നെ ചെൽസിയെ മുന്നിലെത്തിച്ചു.
20ാം മിനിറ്റിൽ ആൽവറോ മൊറാട്ട ചെൽസിക്ക് 2-0െൻറ ലീഡ് നൽകി. പിറകിൽ പോയതോടെ ഉണർന്നു കളിച്ച ആഴ്സനൽ 37ാം മിനിറ്റിൽ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഹെൻറിക് മിഖത്ര്യാനാണ് ഗണ്ണേഴ്സിന് ബ്രേക്ക്ത്രൂ നൽകിയത്. പിന്നാലെ നാലു മിനിറ്റുകൾക്കകം അലക്സ് ഇവോബി സമനില ഗോൾ നേടി. 81ാം മിനിറ്റിൽ മാർകോസ് അലോൻസോ നേടിയ ഗോൾ നീലപ്പടക്ക് ജയം സമ്മാനിച്ചു. ടോട്ടൻഹാം 3-1ന് ഫുൾഹാമിനെയും എവർട്ടൺ 2-1ന് സതാംപ്റ്റനെയും ലെസ്റ്റർസിറ്റി, വോൾവർഹാംപ്ടണിനെയും (2-0) തോൽപിച്ചു.
അഗ്യൂറോ ഹാട്രികിൽ സിറ്റി
സെർജി അഗ്യൂറോയുടെ ഹാട്രിക് മികവിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി 6-1ന് ഹേഡഴ്സ്ഫീൽഡ് ടൗണിനെ തോൽപ്പിച്ചു. സിറ്റി ജഴ്സിയിൽ അഗ്യൂറോയുടെ 13ാം ഹാട്രിക്കായിരുന്നു ഇത്. ഗബ്രിയേൽ ജീസസും ഡേവിഡ് സിൽവയുമാണ് മറ്റ് സ്കോറർമാർ. ആറാമത്തെ ഗോൾ ട്രെൻസ് കൊേങ്കാളോയുടെ വക സെൽഫ് ഗോളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.