മച്ചാൻസ് പോരാട്ടം
text_fieldsകൊച്ചി: അയൽക്കാരാണെങ്കിലും ചെന്നൈ മച്ചാൻസിനെ കണ്ടാൽ മലയാളിക്ക് ഹാലിളകും. അതിപ് പോൾ, ജയിച്ചിട്ടും കാര്യമില്ലെങ്കിലും കളി ജയിക്കാൻ തന്നെയാവും. ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസൺ മുക്കാൽ ഭാഗവും പിന്നിട്ട്, കേരള ബ്ലാസ്റ്റേഴ്സിെൻറ സെമി സ്വപ്നം അസ്തമ ിച്ചെങ്കിലും കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് - ചെന്നൈയിൻ പന്തുരുളുേമ്പാൾ കേരളും തമിഴ്നാടും തമ്മിലെ പോരാട്ടമായി മാറും.
സാങ്കേതികമായി ന ാലാം സ്ഥാനത്തിന് ഇപ്പോഴും അവസരമുണ്ട്. പക്ഷേ, ഇനിയുള്ള മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് ജയിച്ചാൽ മാത്രം പോരാ, നിലവിൽ 21 പോയൻറുമായി നാലാമതുള്ള ഒഡിഷ എഫ്.സിയും ഇതേസ്ഥാനം ലക്ഷ്യമാക്കി മുന്നേറുന്ന മറ്റു ടീമുകളും തോൽക്കുകയോ സമനിലയിലാവുകയോ വേണം. ഈ കണക്കിെൻറ കളിയിൽ ജയിക്കണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഭാഗ്യംകൂടി തുണക്കണമെന്നർഥം.
രണ്ടു ജയത്തിനുശേഷം രണ്ട് തോൽവി വഴങ്ങി ബാക്ക്ഫൂട്ടിലായ കേരളത്തിന് ഇന്ന് അഭിമാനപോരാട്ടമാണ്. മറുവശത്ത് സെമി ടിക്കറ്റിന് ഏറെ പ്രതീക്ഷയുള്ള തമിഴർക്ക് ജീവൻമരണ അങ്കവും. നിലവിൽ 14 മത്സരത്തിൽ മൂന്നു കളി മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് 14 പോയൻറുമായി എട്ടാം സ്ഥാനത്താണ്. അഞ്ചു കളി ജയിച്ച മച്ചാൻസിന് 18 േപായൻറുണ്ട്. ബ്ലാസ്റ്റേഴ്സിനെയും കടത്തിവെട്ടി മറ്റു മത്സരങ്ങൾ കൂടി ജയിച്ചാൽ ചെന്നൈയിന് ആദ്യ നാലിൽ ഒരു സ്ഥാനം ഉറപ്പിക്കാം. ബംഗളൂരു, എ.ടി.കെ, മുംബൈ സിറ്റി എന്നിവരോടാണ് ചെന്നൈയിനിെൻറ മറ്റു നിർണായക മത്സരങ്ങൾ.പ്ലേ ഓഫ് അകലെയാണെങ്കിലും മഞ്ഞപ്പടക്ക് സൂപ്പർ കപ്പിൽ കളിക്കുകയെന്നതാണ് ഇനിയുള്ള ലക്ഷ്യം. ചെന്നൈയിനു പുറമെ മൂന്നു മത്സരങ്ങൾ കൂടി ബാക്കിയുള്ള ബ്ലാസ്റ്റേഴ്സിെൻറ ആ ലക്ഷ്യം കൈവരിക്കാനായാൽ തെല്ലൊന്ന് ആശ്വസിക്കാം. നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ബംഗളൂരു എഫ്.സി, ഒഡിഷ എഫ്.സി എന്നിവർക്കെതിരായാണ് ബ്ലാസ്റ്റേഴ്സിെൻറ ബാക്കിയുള്ള മത്സരങ്ങൾ. അതിൽ ബംഗളൂരുവിനെതിരായ മത്സരം ഹോമും മറ്റുള്ളവ എതിർ തട്ടകത്തിലും.
നീണ്ട വിജയവരൾച്ചക്കു ശേഷം ഹൈദരാബദിനെ ഗോളിൽ മുക്കിയും എ.ടി.കെയെ അവരുടെ നാട്ടിൽ ചെന്നും തോൽപിച്ച് പ്ലേ ഓഫ് സാധ്യതകൾ സ്വപ്നം കണ്ടിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും പഴയ ബ്ലാസ്റ്റേഴ്സായി മാറിയത്. ജാംഷഡ്പൂരിനെതിരെയും ഗോവക്കെതിരെയും വമ്പൻകളി പുറത്തെടുത്തെങ്കിലും അനാവശ്യ പിഴവുമൂലം തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ഇതോടെ, പ്ലേ ഓഫ് എന്നത് വിദൂരമായി. ഗോവക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനമായിരുന്നെങ്കിലും രക്ഷയുണ്ടായില്ല. മുന്നേറ്റത്തിലെ ബ്ലാസ്റ്റേഴ്സിെൻറ വിശ്വസ്ഥ സ്ട്രൈക്കർമാരായ റാഫേൽ മെസ്സി ബൗളിയും ഒഗ്ബച്ചെയും ഗോൾ നേടിയെങ്കിലും ഗോവയുടെ സൂപ്പർ താരം ഹ്യൂഗോ ബൗമസാണ് മഞ്ഞപ്പടയുടെ സ്വപ്നച്ചിറകൊടിച്ചത്.
ജയം; മുംബൈ ആദ്യ നാലിൽ
മുംബൈ: നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തി മുംബൈ സിറ്റി എഫ്.സി ഒഡിഷയെ പിന്തള്ളി ഐ.എസ്.എൽ പോയൻറ് പട്ടികയിൽ (23) ആദ്യ നാലിൽ തിരിച്ചെത്തി. 44ാം മിനിറ്റിൽ ഡീഗോ കാർലോസാണ് മുംബൈയുടെ വിജയഗോൾ നേടിയത്. 90ാം മിനിറ്റിൽ ഫൗൾ നടത്തിയതിന് നോർത്ത് ഈസ്റ്റിെൻറ റീഗൻ സിങ്ങിന് ചുവപ്പ് കാർഡ് ലഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.