ബ്ലാസ്റ്റേഴ്സ് സിംപ്ളാണ്, പവർഫുളും
text_fieldsഒരു കളികൊണ്ട് ഒരു ടീമിന് മാർക്കിടാനാവുമോ. ഇല്ലെന്നുതന്നെ ഉത്തരം. എങ്കിലും െഎ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ എ.ടി.കെക്കെതിരെ കണ്ട 90 മിനിറ്റിലെ പോരാട്ടം സാംപിൾഡോസായി പരിഗണിച്ചാൽ അഞ്ചാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഏറെ പ്രതീക്ഷകൾക്ക് വകയുണ്ട്. മുൻ സീസണുകളിൽ ഒരു തവണ മാത്രമേ ജയത്തോടെ തുടങ്ങാനായിട്ടുള്ളൂ.
2014, 2016 സീസണുകളിൽ തോൽവിയോടെയും, 2017ൽ സമനിലയോടെയുമായിരുന്നു തുടക്കം. ഇതിനിടയിൽ 2015ൽ നോർത് ഇൗസ്റ്റ് യുനൈറ്റഡിനെതിരെ ജയിച്ചു. ഇതെല്ലാം കണക്കുകൾ മാത്രം. എന്നാൽ, ഇക്കുറി ടീമിെൻറ സമീപനമാണ് ആരാധകരിൽ പോസിറ്റിവ് ചിന്തകളുണ്ടാക്കുന്നത്. സൂപ്പർതാരങ്ങളില്ലാതെയൊരുക്കിയ ടീം. വിദേശത്തുനിന്നും തേടിപ്പിടിച്ചെത്തിയ ചിലതാരങ്ങൾ. ഇന്ത്യക്കാരിൽ യുവതാരങ്ങളിൽ അർപ്പിച്ച വിശ്വാസം. ഇതിെൻറയെല്ലാം ഫലമായിരുന്നു ഇക്കുറി കണ്ടത്.
1. ആത്മവിശ്വാസം
ആദ്യ മിനിറ്റുകളിൽ എതിർ ഗോൾമുഖത്തേക്ക് പാഞ്ഞടുത്ത് നടത്തിയ മിന്നൽ ആക്രമണങ്ങൾ മഞ്ഞപ്പടയുടെ ആത്മവിശ്വാസത്തിെൻറ സൂചനകളാണ്. പിഴക്കാത്ത പാസുകൾ, ഒന്നിച്ചുള്ള മുന്നേറ്റം, പ്രതിരോധത്തിലെ ഏകോപനം എന്നിവയിലൂടെ അവർ ഒരു ടീമാണെന്നറിയിച്ചു, കളിക്കാർക്കിടയിലെ പരസ്പര ധാരണയും വ്യക്തമാക്കി. കണക്കുകൂട്ടലിനേക്കാൾ മനോഹരമായിരുന്നു തുടക്കം.
2. അരങ്ങേറ്റം ഉജ്വലം
ബ്ലാസ്റ്റേഴ്സ് നിരയിലെ അഞ്ചുപേർക്ക് അരങ്ങേറ്റമായിരുന്നു കഴിഞ്ഞ ദിവസം. എന്നാൽ, അവരാരും നിരാശപ്പെടുത്തിയില്ല. ധീരജ് സിങ്, മുഹമ്മദ് റാകിപ് എന്നീ കൗമാര ഇന്ത്യക്കാർ കൈയടി നേടി. മലയാളി താരം സഹൽ അബ്ദുസമദും മോശമാക്കിയില്ല. അപകടകാരിയായ ലാൻസറോട്ടയുടെ ബൂട്ടിൽ നിന്നും പന്തുതട്ടിയെടുക്കാൻ റാകിപ് കാണിച്ച മിടുക്കും അപാരമായിരുന്നു.
3 ബാൾക്കൻ ഹീറോസ്
ഇൗ സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ കരുത്ത് ബാൾക്കൻ രാജ്യങ്ങളായ സെർബ്, സ്ലൊവീനിയയുടെ നാലു താരങ്ങളാവും. അഞ്ചാം സീസണിെൻറ ആദ്യ ഗോളിനുടമയായ മറ്റ്യാ പൊപ്ലാറ്റ്നിക് സ്ലൊവീനിയക്കാരനാണ്. മധ്യനിരക്കാരൻ സ്ലാവിസ സ്റ്റൊയാനോവിച്, ഡിഫൻസീസ് മിഡിലെ നികോള ക്രമാറെവിച്, പ്രതിരോനിരക്കാരൻ നെമാഞ്ച പെസിച് എന്നിവർ സെർബിയയിൽ നിന്നും. ഇൗ നാൽവർ സംഘമാവും ഇൗ സീസണിൽ ബ്ലാസ്റ്റേഴ്സ് എൻജിൻ.
4 ക്രമാറെവിച് എന്ന ഡി.എം
മുൻ സീസണുകളിൽ ടീം തേടിയ താരമായാണ് ക്രമാറെവിചിെൻറ വരവ്. ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളിൽ ഒറ്റമത്സരം കൊണ്ട് ഇൗ സെർബ് താരം മേൽവിലാസം നേടി. ബാൾ പൊസിഷൻ, കൃത്യമായ പാസുകൾ, ടീം കോഒാഡിനേഷൻ, ഇൻറർസെപ്ഷൻ ഇതിലെല്ലാം ക്രമാറെവിച് മികച്ചുനിന്നു. ലാൻസറോട്ടയെ തളക്കുന്നതിലും നിർണായകമായി. 90 മിനിറ്റിൽ 15 ലോങ്ബാൾ പാസുകൾ കൊണ്ടും സാന്നിധ്യമറിയിച്ചു.
5. ബെഞ്ചും മികച്ചത്
നാല് വിദേശികളും ഏഴ് ഇന്ത്യക്കാരുമായി തുടങ്ങിയ ഡേവിഡ് ജെയിംസിെൻറ ആത്മവിശ്വാസം പിഴച്ചില്ല. വിനീത്, പെകൂസൻ, കിസീറ്റോ, എം.പി സക്കീർ എന്നിവരുടെ റിസർവ് ബെഞ്ച് പവർഫുളാണ്. സസ്പെൻഷനിലായ അനസ് എടത്തൊടികയും പരിക്കേറ്റ് സിറിൽ കാലിയും കെ. പ്രശാന്തും തിരിച്ചെത്താനുമുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.