ജയം തേടി ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഹോംഗ്രൗണ്ടിൽ. എഫ്.സി പുണെ സിറ്റിയാണ് എ തിരാളികൾ. വെള്ളിയാഴ്ച വൈകീട്ട് 7.30നാണ് മത്സരം. ഉദ്ഘാടന മത്സരത്തിലെ ജയത്തിനുശേഷം സമ നിലയും തോൽവിയുമായി ആടിയുലയുന്ന ബ്ലാസ്റ്റേഴ്സിന് സീസണിലിതുവരെ ഹോംഗ്രൗണ്ടിൽ ജയ ം കണ്ടെത്താനായിട്ടില്ല. ഇഷ്ട ടീമിെൻറ മോശം പ്രകടനത്തിനൊപ്പം മാനേജ്മെൻറിെൻറ നിലപാ ടുകളിലും പ്രതിഷേധിച്ച് ആരാധകർ ഒന്നടങ്കം ബഹിഷ്കരിച്ച ഗാലറിയിലായിരുന്നു ജാംഷഡ്പുരിനെതിരായ മത്സരം. മികച്ച പ്രകടനവും ജയവുമായി തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചവർക്കുമുന്നിൽ സമനില സമ്മാനിച്ചാണ് ബ്ലാസ്റ്റേഴ്സ് മടങ്ങിയത്. ആദ്യം പകുതിയിൽ നിറംമങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ മികച്ച രീതിയിൽ പന്തുതട്ടിയെങ്കിലും ഗോളടിക്കുന്നതിൽ പരാജയപ്പെട്ടു.
10 മത്സരങ്ങൾ, ഒരു ജയം, ആറ് സമനില, മൂന്നു തോൽവിയുമായി ഒമ്പത് പോയൻറുള്ള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്. മറ്റു ടീമുകളുടെ ജയപരാജയങ്ങളും കണക്കിലെ കളികളുമായി പ്ലേ ഓഫിനുള്ള സാധ്യതകൾ അവശേഷിക്കുന്നുണ്ട്. മൂന്ന് പോയൻറ് സാധ്യതകൾ വർധിപ്പിക്കുമെന്നതിനാൽ ഇനിയുള്ള മത്സരങ്ങളിൽ ജയം തന്നെയാകും ബ്ലാസ്റ്റേഴ്സിെൻറ ലക്ഷ്യം. കളി മികവും ഹോം ഗ്രൗണ്ട് ആനുകൂല്യവും കണക്കിലെടുക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് വിജയ സാധ്യത. നിക്കോള ക്രമാരെവിച്ച്, കെസിറോൺ കിസിറ്റോ എന്നിവർ പുണെക്കെതിരെ കളിക്കില്ല. ഇവരുടെ അസാന്നിധ്യം മധ്യനിരക്ക് ദോഷം ചെയ്യും.
10 മത്സരങ്ങളിൽ ഒരു ജയം, രണ്ട് സമനില, ഏഴ് സമനിലയുള്ള പുണെ അഞ്ചു പോയൻറുമായി ഒമ്പതാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യതകൾ ഏറക്കുറെ അവസാനിച്ചിടത്താണ് പുണെ. ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച് സീസണിൽ നില മെച്ചപ്പെടുത്തുക മാത്രമാകും ലക്ഷ്യം. റോബിൻ സിങ്, ഡീഗോ കാർലോസ് എന്നിവർ കളിച്ചേക്കില്ല. സഹിൽ പൻവർ, നിഖിൽ പൂജാരി എന്നിവർക്ക് അവസരം ലഭിച്ചേക്കും. മാഴ്സെലോക്കും ആഷിഖ് കുരുണിയനുമൊപ്പം ബ്ലാസ്റ്റേഴ്സ് മുൻ താരം ഇയാൻ ഹ്യൂം കളത്തിലിറങ്ങാൻ സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.