മിനർവയെ വീഴ്ത്തി; ഐ ലീഗിൽ മുത്തമിട്ട് ചെന്നൈ സിറ്റി
text_fieldsകോയമ്പത്തൂർ: െഎ ലീഗ് ഫുട്ബാൾ കിരീടം ചെന്നൈ സിറ്റിക്ക്. ഫൈനലായി മാറിയ അവസാന മത്സ രത്തിൽ മിനർവ പഞ്ചാബിനെ 3-1ന് തകർത്തതോടെ വെല്ലുവിളിയില്ലാതെ ചെന്നൈ ഇന്ത്യൻ ഫുട്ബ ാളിലെ പുതു കിരീടാവകാശിയായി മാറി. െഎ ലീഗിൽ അരങ്ങേറ്റം കുറിച്ച് മൂന്നാമത്തെ സീസണി ലാണ് കിരീടമണിയുന്നത്.
കഴിഞ്ഞ രണ്ട് സീസണിലും എട്ടാം സ്ഥാനക്കാരായവർ ഇക്കുറി തുടക്കം മുതലേ ആക്സിലറേറ്റർ അമർത്തിച്ചവിട്ടി. തിരിഞ്ഞുനോക്കാതെ പോയൻറ് പട്ടികയിൽ കുതിച്ചവർ അവസാന ലാപ്പിലെ ഏതാനും മത്സരങ്ങളിൽ മാത്രമാണ് പതറിയത്. ഇതോടെ സീസൺ സമാപന പോരാട്ടം അക്ബർ നവാസിനും കുട്ടികൾക്കും നിർണായകമായി. മുൻ ജേതാക്കളായ മിനർവയായിരുന്നു എതിരാളി.
പിൻനിരയിലുള്ളവരാണെങ്കിലും അവസാന മത്സരത്തിൽ അവർ ഉജ്ജ്വലമായി പോരാടി. കപ്പടിക്കാൻ ജയം അനിവാര്യമായ ചെന്നൈയുടെ വല മൂന്നാം മിനിറ്റിൽ റൊണാൾഡ് ബിലാലയുടെ ഗോളിലൂടെ കുലുക്കിയാണ് അവർ തുടങ്ങിയത്. ആദ്യ പകുതി മുഴുവൻ ചെന്നൈ ഒരു ഗോളിന് പിന്നിലായതോടെ പരിഭ്രാന്തിയായി. സ്വന്തം ടീമിെൻറ കിരീടധാരണത്തിനായി കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ നിറഞ്ഞെത്തിയ നാട്ടുകാർക്കു മുന്നിൽ സർവശക്തിയുമെടുത്താണ് ചെന്നൈ രണ്ടാം പകുതിയിലിറങ്ങിയത്. അതിന് വൈകാതെ ഫലവും കണ്ടു. 56ാം മിനിറ്റിൽ പെഡ്രോ മാൻസിയുടെ പെനാൽറ്റി ഗോളിലൂടെ തുടങ്ങിയവർക്കായി ഗൗരവ് ബോറ ഇരട്ട ഗോൾ നേടി.
69ാം മിനിറ്റിൽ ലീഡ് നൽകിയ ബോറ, ഇഞ്ചുറിയുടെ മൂന്നാം മിനിറ്റിൽ വിജയത്തിന് അടിവരയിട്ട് രണ്ടാം ഗോളും തികച്ചു. മിനിറ്റുകൾക്കകം ലോങ് വിസിലും ചെന്നൈയുടെ കിരീട ആഘോഷവും.20 കളിയിൽ 13 ജയവും മൂന്നു തോൽവിയും നാലു സമനിലയുമയി 43 േപായൻറുമായാണ് ചെന്നൈ ജേതാക്കളായത്. അവസാന മൂന്നു കളിയും ജയിച്ച ഇൗസ്റ്റ് ബംഗാൾ 42 പോയൻറുമായി രണ്ടാമതായി.
ടോപ് സ്കോറർ
21 ഗോൾ: വില്ലിസ് പ്ലാസ (ചർച്ചിൽ),
പെഡ്രോ മാൻസി (ചെന്നൈ)
ഇന്ത്യൻ ഗോൾ
9 ഗോൾ: ജോബി ജസ്റ്റിൻ (ഇസ്റ്റ്ബംഗാൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.