Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2017 12:08 AM GMT Updated On
date_range 19 May 2017 12:08 AM GMTമോണകോ ഫ്രഞ്ച് ജേതാക്കൾ; ഫ്രാൻസിൽ പി.എസ്.ജി യുഗത്തിന് അവസാനം
text_fieldsbookmark_border
camera_alt???????? ????? ??????????? ??????? ???
മോണകോ: തുടർച്ചയായ നാലു വർഷവും ഫ്രഞ്ച് ചാമ്പ്യന്മാരായ പാരിസ് സെയ്ൻറ് ജെർമെയ്നിെൻറ ആധിപത്യം തകർത്ത് 17 വർഷത്തിനുശേഷം എ.എസ്. മോണകോ ലീഗ് വൺ ജേതാക്കളായി. മുൻകാല പ്രതാപികളായ സെയ്ൻറ് എറ്റീനയെ 2-0ത്തിന് തോൽപിച്ച്, ഒരു കളി ബാക്കിനിൽക്കെ കിരീടം സ്വന്തമാക്കി. 1990-2000 സീസണിൽ ഫ്രാൻസിൽ അവസാനമായി ചാമ്പ്യന്മാരായ മോണകോയുടെ എട്ടാം കിരീടമാണിത്. 37 കളിയിൽ 86 പോയൻറുള്ള പി.എസ്.ജി രണ്ടാമതാണ്. സെയ്ൻറ് എറ്റീനയെ തോൽപിച്ചതോടെ എ.എസ്. മോണകോക്ക് 92 പോയൻറായി.
മൂന്നാം സ്ഥാനക്കാരായ നിസെയോട് പി.എസ്.ജി 3-1ന് തോറ്റതോടെയാണ് മോണകോക്ക് ഒരു മത്സരം ബാക്കിനിൽക്കെ കിരീടം ചൂടാനായത്. സ്റ്റാർ സ്ട്രൈക്കർ 18 കാരൻ കിലിയൻ എംബാപ്പെയും പകരക്കാരനായി ഇറങ്ങിയ വാലരേ െജർമെയ്നുമാണ് മോണകോക്കായി ഗോളടിച്ചത്. പോർചുഗീസുകാരനായ കോച്ച് ലിനാർഡോ ജാർഡിമിനു കീഴിലാണ് കിരീടനേട്ടം.
മൂന്നാം സ്ഥാനക്കാരായ നിസെയോട് പി.എസ്.ജി 3-1ന് തോറ്റതോടെയാണ് മോണകോക്ക് ഒരു മത്സരം ബാക്കിനിൽക്കെ കിരീടം ചൂടാനായത്. സ്റ്റാർ സ്ട്രൈക്കർ 18 കാരൻ കിലിയൻ എംബാപ്പെയും പകരക്കാരനായി ഇറങ്ങിയ വാലരേ െജർമെയ്നുമാണ് മോണകോക്കായി ഗോളടിച്ചത്. പോർചുഗീസുകാരനായ കോച്ച് ലിനാർഡോ ജാർഡിമിനു കീഴിലാണ് കിരീടനേട്ടം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story