Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 4:18 AM IST Updated On
date_range 6 Oct 2017 4:18 AM ISTപ്രതിരോധമാണ് ഇന്ത്യയുടെ തന്ത്രം
text_fieldsbookmark_border
അവസാനവട്ട ഒരുക്കത്തിലും ആദ്യമായി ലോകകപ്പ് കളിക്കാനിറങ്ങുന്നതിെൻറ അത്യാഹ്ലാദത്തിലാണ് ആതിഥേയ താരങ്ങള്‍. ആദ്യ മത്സരത്തിന് മുന്നോടിയായി വ്യാഴാഴ്ച രാത്രി വെളിച്ചത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയ അവര്‍ക്കിടയില്‍ വരാനിരിക്കുന്ന വമ്പന്‍ പോരാട്ടത്തിെൻറ അമ്പരപ്പോ സമ്മര്ദമോയില്ല. പോര്‍ച്ചുഗീസുകാരനായ പരിശീലകന് ഡിമറ്റോസിെൻറ തന്ത്രങ്ങള്ക്കൊത്ത് അവര്‍ ചുവടുവെച്ചു. ഒരു വശത്ത് ഗോള്‍വലയം കാക്കുന്നവര്‍ ബാറിന് കീഴില്‍ വിയര്ത്തപ്പോള് മറുഭാഗത്ത് അമര്‍ജിതും കോമളും രാഹുലും അങ്കിതുമൊക്കെ എതിരാളികളെ എങ്ങനെ മെരുക്കാമെന്നതിെൻറ അവസാന ഗൃഹപാഠത്തിലായിരുന്നു.
രാജ്യത്തെ സെലിബ്രിറ്റികളെല്ലാം ചരിത്രം കുറിക്കുന്ന ഈ ടീമിനൊപ്പമുണ്ടെന്നത് കൂടുതല്‍ പ്രചോദനമേകുന്നുവെന്ന് ക്യാപ്റ്റന്‍ അമര്‍ജിത് സിങ്ങ് കിയാം പറഞ്ഞു. എതിരാളികളുടെ കരുത്തറിഞ്ഞ തന്ത്രമാണൊരുക്കുകയെന്ന് പരിശീലകന് ഡിമറ്റോസ് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. മത്സര പരിചയത്തിലും ശാരീരികക്ഷമതയിലും അമേരിക്ക ഏറെ മുന്നിലാണ്. പ്രതിരോധമാണ് തന്ത്രം. ഈ ലോകകപ്പിലെ ഏറ്റവും ദുര്‍ബലമായ ടീമുകളിലൊന്നാവാം ഇത്. പക്ഷേ, കളത്തില്‍ നൂറു ശതമാനം അര്‍പ്പിച്ചേ ഇവര്‍ മടങ്ങൂവെന്നും ഡിമറ്റോസ് പറഞ്ഞു. ഇന്ത്യ ദുര്‍ബലരായ എതിരാളികളാവില്ലെന്നായിരുന്നു അമേരിക്കയുടെ കോച്ച് ജോണ്‍ ഹോക്വര്ത്തിെൻറ നിരീക്ഷണം. ആതിഥേയ ടീമിനോട് ആദ്യ മത്സരം കളിക്കേണ്ടി വരുന്നത് കടുത്ത വെല്ലുവിളിയാണെന്നും ഹോക്വര്ത്ത് പറഞ്ഞു. ഇന്ത്യ ശക്തരായ എതിരാളികളാണെന്ന് നായകന് സര്ജൻറും കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സെലിബ്രിറ്റികളെല്ലാം ചരിത്രം കുറിക്കുന്ന ഈ ടീമിനൊപ്പമുണ്ടെന്നത് കൂടുതല്‍ പ്രചോദനമേകുന്നുവെന്ന് ക്യാപ്റ്റന്‍ അമര്‍ജിത് സിങ്ങ് കിയാം പറഞ്ഞു. എതിരാളികളുടെ കരുത്തറിഞ്ഞ തന്ത്രമാണൊരുക്കുകയെന്ന് പരിശീലകന് ഡിമറ്റോസ് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. മത്സര പരിചയത്തിലും ശാരീരികക്ഷമതയിലും അമേരിക്ക ഏറെ മുന്നിലാണ്. പ്രതിരോധമാണ് തന്ത്രം. ഈ ലോകകപ്പിലെ ഏറ്റവും ദുര്‍ബലമായ ടീമുകളിലൊന്നാവാം ഇത്. പക്ഷേ, കളത്തില്‍ നൂറു ശതമാനം അര്‍പ്പിച്ചേ ഇവര്‍ മടങ്ങൂവെന്നും ഡിമറ്റോസ് പറഞ്ഞു. ഇന്ത്യ ദുര്‍ബലരായ എതിരാളികളാവില്ലെന്നായിരുന്നു അമേരിക്കയുടെ കോച്ച് ജോണ്‍ ഹോക്വര്ത്തിെൻറ നിരീക്ഷണം. ആതിഥേയ ടീമിനോട് ആദ്യ മത്സരം കളിക്കേണ്ടി വരുന്നത് കടുത്ത വെല്ലുവിളിയാണെന്നും ഹോക്വര്ത്ത് പറഞ്ഞു. ഇന്ത്യ ശക്തരായ എതിരാളികളാണെന്ന് നായകന് സര്ജൻറും കൂട്ടിച്ചേര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story