ഫ്രഞ്ച് ഓപൺ: ഇഗ ഫൈനലിൽ, സ്വരേവ് സെമിയിൽ
text_fieldsപാരിസ്: ഫ്രഞ്ച് ഓപണിൽ തുടർച്ചയായ നാലാം വർഷവും സെമിയിലെത്തി ജർമനിയുടെ അലക്സാണ്ടർ സ്വരേവ്. ആസ്ട്രേലിയൻ താരം അലക്സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് നാലാം സീഡായ 27കാരൻ റൊളാങ് ഗാരോയിൽ ചരിത്രം കുറിച്ചത്.
കഴിഞ്ഞ മൂന്ന് തവണയും അവസാനം പരാജയപ്പെട്ടെങ്കിലും ഇത്തവണ കപ്പുമായി മടങ്ങുകയെന്ന സുവർണ മുഹുർത്തത്തിനരികെയാണ് താരം. സെമിയിൽ നോർവേയുടെ ഏഴാം സീഡ് കാസ്പർ റൂഡാണ് സ്വരേവിന് എതിരാളി. നൊവാക് ദ്യോകോവിച്ച് പരിക്കുമായി പിൻവാങ്ങിയതിനെ തുടർന്ന് ക്വാർട്ടറിൽ വാക്കോവർ ലഭിച്ചാണ് റൂഡ് അവസാന നാലിലെ പോരാട്ടത്തിനെത്തുന്നത്. കാൽമുട്ടിന് പരിക്കേറ്റ ദ്യോകോവിച്ചിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. രണ്ടാം സെമിയിൽ രണ്ടാം സീഡായ ഇറ്റാലിയൻ താരം ജാനിക് സിന്നർ സ്പാനിഷ് അതികായനായ കാർലോസ് അൽകാരസുമായി ഏറ്റുമുട്ടും.
വനിതകളിൽ ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാറ്റക് തുടർച്ചയായ മൂന്നാം വർഷവും ഫ്രഞ്ച് ഓപൺ ഫൈനലിലെത്തി. അമേരിക്കയുടെ കൊക്കോ ഗോഫിനെ 6-2 6-4 ന് നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് താരം കിരീടത്തുടർച്ചയിലേക്ക് ഒരു ചുവട് അരികെയെത്തിയത്.
അതിനിടെ, ഡബ്ൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന രോഹൻ ബൊപ്പണ്ണ- മാത്യു എബ്ഡൻ സഖ്യം സെമിയിൽ തോറ്റ് പുറത്തായി. ബോളല്ലി- വാവസോറി കൂട്ടുകെട്ടാണ് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ജയം പിടിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.