വിംബ്ൾഡൺ: ദ്യോകോവിച്-അൽകാരസ് ഫൈനൽ
text_fieldsലണ്ടൻ: ചരിത്രത്തിലേക്ക് റാക്കറ്റ് പായിച്ച് സെർബിയയുടെ സൂപ്പർ താരം നൊവാക് ദ്യോകോവിച്ചും സ്പാനിഷ് കൗമാരക്കാരൻ കാർലോസ് അൽകാരസും വിംബ്ൾഡൺ ടെന്നിസ് പുരുഷ വിഭാഗം ഫൈനലിൽ. ഇറ്റലിയുടെ ജാനിക് സിന്നറെ 6-3, 6-4, 7-6 എന്ന സ്കോറിന് മറികടന്ന 36കാരനായ ദ്യോകോ 35ാം ഗ്രാൻഡ്സ്ലാം കലാശക്കളിക്ക് അർഹത നേടി. ഇതാദ്യമായാണ് ഒരു പുരുഷ താരം 35 ഫൈനലുകൾ കളിക്കുന്നത്. ഈ വർഷം ഫ്രഞ്ച്, ആസ്ട്രേലിയൻ ഓപൺ നേടിയിട്ടുണ്ട്.
രണ്ടാമത്തെ മത്സരത്തിൽ 20കാരനായ അൽകാരസ് മൂന്നാം സീഡായ റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തി. ആദ്യമായി വിംബ്ൾഡൺ ഫൈനൽ കളിച്ച ലോക ഒന്നാം നമ്പർ താരം കരുത്തോടെ കളിച്ച് തുടർച്ചയായ സെറ്റുകളിലാണ് കളി ജയിച്ചത്. സ്കോർ 6-3 6-3 6-3. 24ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന അപൂർവ നേട്ടവും ദ്യോകോവിച്ചിനെ കാത്തിരിക്കുന്നു. വിംബ്ൾഡണിൽ ഈ താരത്തിന്റെ ഒമ്പതാം ഫൈനലാണ്. 2018നു ശേഷം സെൻറർ കോർട്ടിൽ ദ്യോകോയുടെ തുടർച്ചയായ 34ാം വിജയമാണ്. ഇന്ന് വനിത സിംഗ്ൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വോണ്ട്രുസോവയും തുനീഷ്യയുടെ ഒൻസ് ജാബിയറും ഏറ്റുമുട്ടും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.