പുരുഷ ഹോക്കി: ഗുജ്റന്ത് സിങ്ങിന്‍റെ ഇരട്ടഗോളുകളിൽ ഇന്ത്യ ജപ്പാനെ വീഴ്ത്തി (5-3)
text_fieldsടോക്യോ: ഗുജ്റന്ത് സിങ്ങിന്‍റെ ഇരട്ടഗോളുകൾ തുണക്കെത്തിയ മത്സരത്തിൽ ജപ്പാനെ 5-3ന് കീഴടക്കി ഇന്ത്യ ഒളിമ്പിക് പുരുഷഹോക്കിയിൽ മികച്ച ഫോം തുടരുന്നു. അവസാന ഗ്രൂപ് മത്സരത്തിൽ ഹർമൻപ്രീത് സിങ്, നിലാകാന്ത ശർമ, സിമ്രൻജിത് സിങ് എന്നിവരാണ് ഇന്ത്യക്കുവേണ്ടി ലക്ഷ്യം കണ്ട മറ്റു താരങ്ങൾ.
മെഡൽപ്രതീക്ഷയോടെ ടോക്യോയിലെത്തിയ ടീമിന്‍റെ നാലാം ജയമാണിത്. പൂൾ എ യിൽ ആസ്ട്രേലിയക്കുപിന്നിൽ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ ക്വാർട്ടർ ഫൈനലിൽ ഇടമുറപ്പിച്ചിട്ടുണ്ട്. അഞ്ചു കളികളിൽ ആസ്ട്രേലിയക്ക് 13 പോയന്‍റാണുള്ളത്. ഗ്രൂപ് മത്സരത്തിൽ ആസ്ട്രേലിയ 7-1ന് ഇന്ത്യയെ തകർത്തിരുന്നു.
മത്സരത്തിലുടനീളം മേധാവിത്വം കാട്ടിയ ഇന്ത്യൻ നിര ആതിഥേയരെ മുന്നിലെത്താൻ അനുവദിച്ചില്ല. അവസാന ക്വാർട്ടർ ബാക്കിയിരിക്കേ, 3-2ന് ലീഡ് നേടിയ നീലക്കുപ്പായക്കാർക്കുവേണ്ടി നിലാകാന്തയും ഗുജ്റന്തും സ്കോർ ചെയ്തപ്പോൾ സ്കോർ 5-2. ഒടുവിൽ കസുമ മറാത്തയിലൂടെ അന്തിമ വിസിലിന് തൊട്ടുമുമ്പ് ഗോൾനേടിയിട്ടും ജപ്പാന് ആഹ്ലാദിക്കാൻ വകയുണ്ടായില്ല.
കഴിഞ്ഞ മത്സരത്തിൽ നിലവിലെ സ്വർണമെഡൽ ജേതാക്കളായ അർജന്‍റീനയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് ഇന്ത്യ ക്വാർട്ടറിൽ ഇടം ഉറപ്പിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.