Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യമാഗുച്ചിയെ വീഴ്ത്തി സിന്ധു സെമിയിൽ
cancel
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightയമാഗുച്ചിയെ വീഴ്ത്തി...

യമാഗുച്ചിയെ വീഴ്ത്തി സിന്ധു സെമിയിൽ

text_fields
bookmark_border

ടോകിയോ: റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ മെഡൽ സ്വപ്നങ്ങൾക്ക് നിറം നൽകിയ സൂപർ താരം പി.വി സിന്ധു ടോകിയോയിലും വിജയ നായിക. നാലാം സീഡായ ജപ്പാൻ താരം അകാനെ യമാഗുച്ചിയെ 56 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്ക് വീഴ്ത്തിയാണ് സിന്ധു ടോകിയോ ഒളിമ്പിക്സ് സെമിയിലേക്ക് മാർച്ച് ചെയ്തത്. സെമിയിൽ ലോക ഒന്നാം നമ്പർ താരം തായ് സു യിങ്, ആറാം റാങ്കുകാരി റാച്ചനോക് ഇന്‍റാനോൺ എന്നിവർ തമ്മിലെ ക്വാർട്ടർ ജേതാവാകും സെമിയിൽ എതിരാളികൾ.

തുടക്കം ഒപ്പത്തിനൊപ്പം പൊരുതിയ പോരാട്ടത്തിൽ അതിവേഗം അങ്കം മുറുക്കി ആദ്യ സെറ്റ്പിടിച്ച സിന്ധു എതിരാളി നാട്ടുകാരിയായിട്ടും വിജയിക്കാൻ വിടാതെയായിരുന്നു രണ്ടാം സെറ്റിലും ജയമുറപ്പിച്ചത്. സ്കോർ 21-13, 22-20.

യമാഗുച്ചിയുടെ സെർവുമായി തുടങ്ങിയ മത്സരത്തിൽ കൊണ്ടും കൊടുത്തുമാണ് ഇരു താരങ്ങളും ആദ്യം കളി നയിച്ചത്. എന്നാൽ, തുടക്കത്തിലെ താളപ്പിഴകൾ മറന്ന് അതിവേഗം കളിപിടിച്ച ഹൈദരാബാദുകാരി 11-7ന് മുന്നിലെത്തി. പിന്നീട് ഒരിക്കലും എതിരാളിക്ക് അവസരം നൽകാതെ ആദ്യ സെറ്റ് പൂർത്തിയാക്കി.

രണ്ടാം സെറ്റിലും അതേ ആവേശത്തിൽ ഡ്രോപും സ്മാഷും സമം ചേർത്ത് റാക്കറ്റേന്തിയ സിന്ധുവിനു മുന്നിൽ ആധിപത്യം പുലർത്താൻ യമാഗുച്ചിക്കായില്ല. മികച്ച റാലികൾ കണ്ട ചില ഘട്ടങ്ങളിൽ തിണ്ണമിടുക്കിന്‍റെ ബലത്തിൽ പോയിന്‍റുകൾ ജപ്പാൻ താരം അടിച്ചെടുത്തത് രണ്ടാം സെറ്റിന്‍റെ വിധി നിർണയിക്കുമോ എന്ന് അവസാനത്തോടടുത്ത് ചില ഘട്ടങ്ങളിൽ തോന്നിച്ചു. കോക്ക് കോർട്ടിൽ വീഴാൻ വിടാതെ ഇരുതാരങ്ങളും മികച്ച കളി പുറത്തെടുത്ത അവസാന ഘട്ടങ്ങളിൽ ബലാബലം നിന്ന പോരിൽ ലീഡും മാറിമറിഞ്ഞു. വലിയ പോയിന്‍റിന് ലീഡ് പിടിച്ച ആദ്യ ഘട്ടങ്ങളിൽനിന്ന് മാറി സിന്ധു എതിരാളിക്ക് ലീഡ് സമ്മാനിച്ചു. പിന്നീട് വീണ്ടും ഒപ്പംപിടിച്ചതോടെ കളി ഏതുവശത്തേക്കും മാറിമറിയുമെന്നായി. യമാഗുച്ചി രണ്ടു പോയിന്‍റ് മുന്നിലെത്തി 20-18 ആയതോടെ വിധി നിർണയിക്കാൻ മൂന്നാം സെറ്റും വേണ്ടിവരുമെന്നായി. എന്നാൽ, അത്യാവശത്തോടെ കരുത്തു കാട്ടി നാലു പോയിന്‍റ് തുടരെ എടുത്താണ് സിന്ധു കളി ജയിച്ചത്.

ഇതോടെ തുടർച്ചയായ രണ്ട് ഒളിമ്പിക്സ് സെമി കാണുന്ന ആദ്യ ഇന്ത്യൻ വനിത ബാഡ്മിന്‍റൺ താരമായി സിന്ധു മാറി. റിയോയിൽ സ്പെയിൻ താരം കരോലിന മാരിന്‍റെ മുമ്പിൽ തോൽവി അറിഞ്ഞായിരുന്നു അവസാന മുത്തം വെള്ളിയിൽ ഒതുങ്ങിയത്. ഇത്തവണയും യമാഗുച്ചിയോളമോ അതിലേറെയോ കരുത്തുള്ള വമ്പന്മാർ മുമ്പിൽ നിൽക്കെ മെഡലുറപ്പിക്കുമോ എന്ന് കാത്തിരുന്നു കാണണം. പരിക്കേറ്റ മാരിൻ ഇത്തവണ മത്സരിക്കാനില്ല. എന്നാൽ തായ് സുങ് പോലുള്ളവർ ഭീഷണി ഉയർത്തിയേക്കും. പ്രീക്വാർട്ടറിൽ ലോക 12ാം നമ്പർ താരം മിയ ബ്ലിച്ച്ഫെൽറ്റിനെ 41 മിനിറ്റുകളിൽ നിശ്ശൂന്യമാക്കിയായിരുന്നു ക്വാർട്ടർ പ്രവേശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tokyo olympicssindhu badminton semis
News Summary - tokyo olympics sindhu in badminton semis
Next Story