നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗ്ൾ; ജോലികൾ വെട്ടികുറക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി
text_fieldsവാഷിങ്ടൺ: നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗ്ൾ. ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ, പിക്സൽ ഫോണുകൾ, ക്രോം ബ്രൗസർ എന്നീ യുണിറ്റുകളിൽ നിന്ന് ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിട്ടത്.
ജനുവരിയിൽ ഈ യൂണിറ്റിലെ ജോലിക്കാർക്ക് വോളന്‍ററി എക്സിറ്റ് ഓഫർ നൽകിയതിന് ശേഷമാണ് ലേ ഓഫ് നടത്തിയത്.
കഴിഞ്ഞ വര്‍ഷം പ്ലാറ്റ്ഫോം ഡിവൈസ് ടീമുകളിൽ ആളുകളെ വെട്ടിക്കുറച്ച് ഫലപ്രദമായി പ്രവര്‍ത്തിക്കാൻ ശ്രമിച്ചു.
ഇതിനായി ജനുവരിയിൽ വോളന്ററി എക്സിറ്റ് പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഇതിന് പുറമേ ലേ ഓഫുകൾ നടത്തി എന്നും ഗൂഗ്ൾ സ്പോക്ക്പേഴ്സൺ പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഫെബ്രുവരിയിൽ ഗൂഗിളിന്റെ ക്ലൗഡ് ഡിവിഷനിലും ലേ ഓഫുകൾ നടന്നിരുന്നു. എന്നാൽ ചില ടീമുകളെ മാത്രമായിരുന്നു ഇത് ബാധിച്ചത്. 2023 ജനുവരിയിൽ ഗൂഗ്ൾ 12,000 തൊഴിലുകൾ ഒഴിവാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നതായും റിപ്പോര്‍ട്ടുകൾ ഉണ്ട്. ഇത് ആഗോളതലത്തിൽ മൊത്തം തൊഴിൽ ശക്തിയുടെ ആറ് ശതമാനമാണ്.
കഴിഞ്ഞ വർഷം ഗൂഗ്ൾ അതിന്റെ ആൻഡ്രോയിഡ്, ക്രോം ടീമുകളെ കമ്പനി എക്സിക്യൂട്ടീവ് റിക്ക് ഓസ്റ്റർലോയുടെ നേതൃത്വത്തിൽ പിക്സൽ ആൻഡ് ഡിവൈസസ് ഗ്രൂപ്പിന് കീഴിൽ ലയിപ്പിച്ചപ്പോൾ ആരംഭിച്ച തുടർച്ചയായ പുനഃസംഘടനാ ശ്രമത്തിന്റെ ഭാഗമാണിത്.ആ സമയത്ത്, സംയുക്ത യൂണിറ്റിൽ 20,000-ത്തിലധികം ജീവനക്കാരുണ്ടായിരുന്നു
മൈക്രോസോഫ്റ്റിലും ഇത്തരത്തിൽ പിരിച്ചുവിടൽ സാധ്യതയുണ്ടെന്നാണ് ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ട്.
മെയ് മാസത്തോടെ തന്നെ മൈക്രോസോഫ്റ്റിലെ ജോലികൾ വെട്ടിക്കുറക്കാൻ സാധ്യതയുണ്ട്. എത്ര ജോലികൾ ഇല്ലാതാകുമെന്ന് വ്യക്തമല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.