വാട്സ്ആപ്പിലൂടെ ഇനി ധൈര്യമായി ഫോട്ടോകളും വിഡിയോകളുമയച്ചോളൂ; പുതിയ കിടിലൻ പ്രൈവസി ഫീച്ചർ നിങ്ങളുടെ സ്വകാര്യത കാക്കും...
text_fieldsലോകമെമ്പാടുമായി 350 കോടിയിലധികം ഉപയോക്താക്കളുള്ള മെറ്റയുടെ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ് ആപ് ഉപയോക്താക്കളുടെ സ്വകാര്യത മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. മീഡിയ സേവിങ്ങുമായി ബന്ധപ്പെട്ടതാണ് ഈ പുതിയ ഫീച്ചർ. ഇനിമുതൽ നിങ്ങൾ അയച്ച ഫോട്ടോകളും വീഡിയോകളും സ്വീകർത്താവിന്‍റെ ഫോണിൽ ഓട്ടോമാറ്റിക്കായി സേവ് ചെയ്യുന്നത് ഈ ഫീച്ചർ തടയും.
ചാറ്റ്, വോയ്‌സ്, വീഡിയോ കോളിങ് അനുഭവങ്ങൾ മെച്ചപ്പെടുത്തുന്ന അപ്‌ഡേറ്റുകൾ വാട്സ്ആപ്പ് പതിവായി പുറത്തിറക്കാറുണ്ട്. ഇത്തവണ ഉപയോക്താക്കൾ പങ്കിടുന്ന മീഡിയയുടെ ഉപയോക്തൃ സുരക്ഷയിലും ഡാറ്റ പരിരക്ഷയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വാട്സ് ആപ് ചൂണ്ടിക്കാട്ടുന്നു.
തങ്ങൾ അയക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും സ്വീകർത്താവ് സേവ് ചെയ്യുന്നത് തടയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ പ്രൈവസി ഫീച്ചർ ഏറെ ഉപകാരപ്രദമാവും. ഈ അപ്‌ഡേറ്റ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്വീകർത്താവിന് കാണാൻ കഴിയുന്ന ഫോട്ടോകളോ വീഡിയോകളോ അയയ്ക്കാൻ കഴിയും. പക്ഷേ, അവ അവരുടെ ഫോണിന്റെ ഗാലറിയിലോ ഫയൽ മാനേജരിലോ സംരക്ഷിക്കാൻ കഴിയില്ല.
വ്യക്തിപരമായതോ വൈകാരികമായതോ ആയ ഫോട്ടോകളും വീഡിയോകളും പതിവായി പങ്കിടുന്ന ആളുകൾക്ക് ഈ സവിശേഷത ആശ്വാസകരമാണ്. വാട്സ് ആപ്പിലൂടെ പങ്കിടുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ ഫോൺ സ്റ്റോറേജിൽ സേവ് ആകുന്നതിലൂടെ ഡാറ്റ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ, ഇനി അത്തരം ആശങ്കകൾ വേണ്ട.
ഡാറ്റ ചോർച്ച, ദുരുപയോഗം അല്ലെങ്കിൽ സ്വകാര്യ ഉള്ളടക്കത്തിന്റെ പങ്കിടൽ എന്നിവ തടയാൻ ഇത് സഹായിക്കും.
ഈ അപ്ഡേറ്റ് ചിത്രങ്ങൾ/ദൃശ്യങ്ങൾ അയച്ചയാൾക്ക് പൂർണ നിയന്ത്രണം നൽകുന്നതാണ്. ഫോട്ടോയോ വീഡിയോയോ അയയ്ക്കുന്നതിന് മുമ്പ് അത് യാന്ത്രികമായി സംരക്ഷിക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാൻ കഴിയും. ഡിസപ്പിയറിങ് മെസേജസ് സവിശേഷതയ്ക്ക് സമാനമായി ഓട്ടോ-സേവിനായി ഓൺ/ഓഫ് ടോഗിൾ രൂപത്തിൽ ഈ ക്രമീകരണം ലഭ്യമാകും.
ഉപയോക്താക്കൾ ഈ സ്വകാര്യതാ ഫീച്ചർ ഓണാക്കിയാൽ അവരെ 'അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി'യുടെ ഭാഗമായി കണക്കാക്കും. ഇതിനുശേഷം അവർക്ക് ആ ചാറ്റിൽ മെറ്റാ എഐ ഉപയോഗിക്കാൻ കഴിയില്ല. നിലവിൽ, ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. താമസിയാതെ ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കും എന്നാണ് റിപ്പോർട്ടുകൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.