Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഅൽ നൂർ ഐലൻഡ്;...

അൽ നൂർ ഐലൻഡ്; ബെസ്ററ് ഓഫ് ദി ബെസ്ററ്

text_fields
bookmark_border
Al Noor Island
cancel

മിഡിലീസ്റ്റിലെ ഏറ്റവും മികച്ച 10 വിനോദസഞ്ചാര ആകർഷണങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഷാർജയിലെ അൽ നൂർ ഐലൻഡ്. ലോകത്തെ ഏറ്റവും മികച്ചതും യാത്രക്കാർ ഇഷ്ടപ്പെടുന്നതുമായ വിനോദകേന്ദ്രങ്ങൾ അവതരിപ്പിക്കുന്ന ‘ട്രിപ്പ് അഡ്വൈസറി’ന്റെ 2024ലെ ‘ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്’ പുരസ്കാരം നേടിയാണ് അൽ നൂർ ഐലൻഡ് ഈ നേട്ടം കരസ്ഥമാക്കിയത്. ഷാർജ നിക്ഷേപവികസന അതോറിറ്റിയുടെ(ശുറൂഖ്) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അൽ നൂർ ഐലൻഡ് കഴിഞ്ഞ വർഷവും ‘ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്’ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഷാർജ നഗരമധ്യത്തിലെ ഖാലിദ് തടാകത്തിൽ നിലകൊള്ളുന്ന ഐലൻഡിൽ കുടുംബസഞ്ചാരികൾക്കും കുട്ടികൾക്കും ഒരുപോലെ പ്രിയപ്പെട്ടനിരവധി കാഴ്ചകളും വിശേഷങ്ങളുമുണ്ട്. കലയും പ്രകൃതിയും വിനോദവും സമ്മേളിക്കുന്ന ദ്വീപിൽ പ്രത്യേകം തയാറാക്കിയ ശലഭ ഉദ്യാനവും ഒരുക്കിയിരിക്കുന്നു. വേനൽക്കാലത്തടക്കം ഹരിതാഭ നിറഞ്ഞുനിൽക്കുന്ന ഇവിടുത്തെ നടപ്പാതകളും ഹരിതാഭമായ കാഴ്ചകളും സോഷ്യൽമീഡിയയിലും ഏറെ പ്രശസ്തമാണ്.


യാത്രാസംബന്ധിയായ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും പേരുകേട്ട ട്രാവൽ റിവ്യൂ പ്ലാറ്റ്ഫോമാണ് ‘ട്രിപ് അഡ്വൈസർ’. ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളുമെല്ലാം ലിസ്റ്റ് ചെയ്യപ്പെടുന്ന ഈ ഓൺലൈൻ പ്ലാറ്റ്ഫോമിൽ, പൂർണമായും സഞ്ചാരികളുടെ അഭിപ്രായങ്ങൾക്കും റേറ്റിങ്ങിനുമനുസരിച്ചാണ് പട്ടികകളും പുരസ്കാരങ്ങളും നിശ്ചയിക്കപ്പെടുന്നത്. ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള മുഴുവൻ വിനോദകേന്ദ്രങ്ങളിൽ നിന്നുമായി, ഏറ്റവും മികച്ച റേറ്റിങ്ങുള്ള ഒരു ശതമാനം വിനോദകേന്ദ്രങ്ങൾക്ക് മാത്രമാണ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് പട്ടം ലഭിക്കുന്നത്. അൽ നൂർ ഐലൻഡിനു പുറമേ ഷുറൂഖിന്റെ തന്നെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മലീഹ ആർക്കിയോളജിക്കൽ സെന്ററും അൽ മുൻതസ പാർക്കും ട്രിപ് അഡ്വൈസറിന്റെ ‘ട്രാവലേഴ്സ് ചോയ്സ്’ അവാർഡ് നേടിയിട്ടുണ്ട്. തുടർച്ചയായി ഏഴാം വർഷമാണ് മലീഹ ഈ നേട്ടം കരസ്ഥമാക്കുന്നത്. ആതിഥേയത്വവും വന്നെത്തുന്ന സന്ദർശകരുടെ തൃപ്തിയും സൂചിപ്പിക്കുന്നതാണ് ട്രാവലേഴ്സ് ചോയ്സ് പുരസ്കാരം.


‘വന്നെത്തുന്ന അതിഥികളുടെ ഉള്ളം നിറയുന്ന വിനോദസഞ്ചാര അനുഭവങ്ങൾ ഒരുക്കുന്നതിലും ഏറ്റവും മികച്ച ആതിഥേയത്വം ഉറപ്പുവരുത്തുന്നതിന്റെയും പ്രതിഫലനമായിട്ടാണ് ഈ അംഗീകാരങ്ങളെ ഞങ്ങൾ കാണുന്നത്. മുഴുവൻ ടീമിന്റെയും അർപ്പണബോധത്തിന്റെ ഫലമായിട്ടാണ് ഇത് സാധ്യമാവുന്നത് -അംഗീകാരത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഷാർജ നിക്ഷേപവികസന അതോറിറ്റി (ശുറൂഖ്) ഓപ്പറേഷൻസ് ആൻഡ് ടൂറിസം ഡെവലപ്‌മെൻറ് ഡയറക്ടർ മഹ്മൂദ് റാശിദ് ദീമാസ് പറഞ്ഞു. യുഎഇ സന്ദർശിക്കുന്ന യാത്രക്കാർ, സാഹസികത ഇഷ്ടപ്പെടുന്നവർ, കുടുംബസഞ്ചാരികൾ എന്നിവരിൽ നിന്നെല്ലാമുള്ള പോസിറ്റീവ് ഫീഡ്‌ബാക്ക് ഞങ്ങൾ നൽകുന്ന ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനത്തിന്‍റെ തെളിവു കൂടിയാണ് - അദ്ദേഹം കൂട്ടിച്ചേർത്തു.


ഷാർജയുടെ നഗരമധ്യത്തിൽ അൽ നൂർ മസ്ജിദിനോട് ചേർന്നാണ് അൽനൂർ ഐലൻഡ്. നടപ്പാലത്തിലൂടെ പ്രവേശിക്കാനാവുന്ന ദ്വീപിലെ കാഴ്ചകൾ കേരളത്തിലേതിന് സമാനമായി ഹരിതാഭ നിറഞ്ഞതാണ്. കുട്ടികൾക്കായുള്ള കളിയിടം, നിരവധി കലാസൃഷ്ടികൾ, കഫേ എന്നിങ്ങനെ ധാരാളം വിശേഷങ്ങളിവിടെയുണ്ട്. ഷാർജ മലീഹ മരുഭൂമിയിൽ നിലകൊള്ളുന്ന മലീഹ ആർക്കിയോളജിക്കൽ സെന്റർ ഈയിടെ നാഷണൽ പാർക്കായി പ്രഖ്യാപിച്ചിരുന്നു. മേഖലയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന മ്യൂസിയത്തോടൊപ്പം ക്യാംപിങ്ങ്, ഡെസേർട്ട് സഫാരി, കുതിരസവാരി, വാനനിരീക്ഷണം, കുട്ടികൾക്കായുള്ള ശിൽപശാലകൾ എന്നിങ്ങനെ നിരവധി അനുഭവങ്ങൾ ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel NewsAl Noor IslandU.A.E News
News Summary - Al Noor Island; Best of the best
Next Story