തേക്കടി മുഖം മിനുക്കുന്നു; ബോട്ട്ലാൻഡിങ്ങിലെ കൽപടവ് പൊളിച്ചു
text_fieldsകുമളി: തേക്കടി ബോട്ട്ലാൻഡിങ്ങിൽ പതിറ്റാണ്ടുകൾക്കു മുമ്പ് നിർമിച്ച കൽപ്പടവുകൾ പൊളിച്ചു.കാലപ്പഴക്കവും വെള്ളത്തിൽ മുങ്ങുന്നതിനാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങളും കാരണമാണ് പടവുകൾ പൊളിച്ചത്. വിനോദ സഞ്ചാരികൾ ബോട്ടിൽ കയറുന്നതിനായി നടന്നു പോകുന്ന പടവുകളാണ് പൊളിച്ച് പുനർനിർമ്മിക്കുന്നത്. ഇതിനായി മൂന്ന് ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുമ്പോൾ കൽപ്പടവുകളും വെളളത്തിൽ മുങ്ങാറാണ് പതിവ്. ഇതു മൂലം ഇടയിലെ മണ്ണ് ചോർന്ന് പോയി പടവുകൾ പലതും താഴ്ന്നു. ബോട്ട് സവാരിക്കായി വേഗത്തിൽ കടന്നു പോകുന്ന സഞ്ചാരികളിൽ പലരും പൊളിഞ്ഞു തുടങ്ങിയ കൽപ്പടവുകളിൽ കാൽ ഉടക്കിയും തട്ടിയും വീഴുന്നത് പതിവായിരുന്നു.
അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ കൽപ്പടവുകൾ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.നിലവിലെ കല്ലുകൾ തന്നെ ഉപയോഗിച്ച് വീണ്ടും പടവുകൾ നിർമ്മിച്ച് സിമൻറ് പൂശി വൃത്തിയാക്കാനാണ് തീരുമാനമെന്ന് കരാറുകാരൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.