കൂട്ടിലിട്ട കാഴ്ചകളിലൂടെ ലക്നൗവിൽ
text_fieldsആഗ്രയിലെ മുറിയിൽ വൈദ്യുതി തകരാറു മൂലം ഫാൻ ഒാഫായി ചൂട് അറിഞ്ഞ് തുടങ്ങിയപ്പോഴാണ് എഴുന്നേൽക്കുന്നത്. റിസപ്ഷനിൽ കാര്യം പറഞ്ഞപ്പോൾ ഇപ്പോ ശരിയാക്കിത്തരാം എന്ന് പപ്പു സ്റ്റൈലിൽ പറഞ്ഞ് പോയി. പത്ത് മിനിട്ടിന് ശേഷം റൂമിലെ ലൈറ്റുകൾ തെളിഞ്ഞു. രാവിലെ പതിനൊന്നു മണി കഴിഞ്ഞാണ് റൂം വിട്ടിറങ്ങിയത്.
ആഗ്രയിൽ നിന്ന് ലക്നൗ വരെ മുന്നൂറോളം കിലോ മീറ്റർ എക്സ്പ്രസ് ഹൈവേയായതിനാൽ പെെട്ടന്ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയുമെന്ന എെൻറ പ്രതീക്ഷയുമാണ് യാത്ര വൈകാൻ കാരണമായത്. ആഗ്രയിലെ മലിനമായ തെരുവീഥികൾ താണ്ടി എക്സ്പ്രസ് വേയിൽ കയറി. പിന്നെ ഒരു തടവറയിലൂടെ ഇടംവലം നോക്കതെ ‘സുഖയാത്ര’ ആണെന്നു പറയാം. ചുറ്റിനുമുള്ള കാഴ്ചകൾ ദൂരെ നിന്നു കാണാം. അങ്ങോട്ട് ഇറങ്ങിച്ചെല്ലാൻ യാതൊരു വഴിയുമില്ല. അവരാണോ നമ്മളാണോ അപ്പോൾ തടവിലെന്ന സംശയമേയുള്ളു. നൂറു കിലോ മീറ്ററിൽ ഒരിടത്ത് പെട്രോൾ പമ്പും ഹോട്ടലുകളും ഉള്ള ഒരു പൊതുസ്ഥലം കാണും. അതിൽ പലതിെൻറയും പണി പുരോഗമിക്കുന്നതേയുള്ളു. ഹൈവേയുടെ പ്രധാനപ്പെട്ട ചില കേന്ദ്രങ്ങളിൽ മാത്രം ബൈ റോഡുകൾ കാണാം. അതും ഏതാനും കിലോ മീറ്ററുകൾ മാത്രം.
ലക്നൗ നോക്കി ധൃതിയിൽ പോവുക എന്നതുമാത്രമാണ് ഇൗ വഴിയുടെ ലക്ഷ്യം. റോഡിൽ പാർക്കിങ് പോയിട്ട് നിർത്താൻ പോലും പാടില്ലെന്ന് എല്ലായിടത്തും മുന്നറിയിപ്പ് ബോർഡുകൾ പതിച്ചിട്ടുണ്ട്.
ആഗ്രയിൽനിന്ന് തുടങ്ങി ലക്നൗ വരെെയത്തുന്ന 302കിലോ മീറ്റർ റോഡിൽ ടൂ വീലറുകൾക്ക് മാത്രം 285 രൂപയാണ് ടോളായി നൽകേണ്ടത്. അതായത് ഒരു ബൈക്കിെൻറ ഇന്ധന ചിലവിനോട് അടുത്തുനിൽക്കുന്ന തുക നൽകിയാൽ മാത്രമേ അത്രയും ദൂരം ആ റോഡിലൂടെ സഞ്ചരിക്കാനാവൂ. ഇന്ധന വില കൂടി കണക്കിലെടുക്കുമ്പോൾ നാലഞ്ച് മണിക്കൂറ യാത്രയ്ക്ക് ഒരു ബൈക്ക് യാത്രികൻ 800 രൂപയിലധികം ചിലവാക്കണം. കാറിനും ട്രക്കിനുമൊക്കെ അതിലും എത്രയോ ഇരട്ടിയാണ് ടോൾ. ജനങ്ങളുടെ പണം കൊണ്ട് അവരുെട ഭൂമിയിലൂടെ ഉണ്ടാക്കിയ റോഡുകളിൽ സഞ്ചരിക്കാൻ അവർക്കുപോലും കപ്പം കൊടുക്കേണ്ടിവരുന്ന ഗതികേടിെൻറ പേരാണ് എക്സ്പ്രസ് ഹൈവേ എന്ന് എനിക്ക് മനസ്സിലായി.. ജനങ്ങളെ മതിൽ കെട്ടിത്തിരിച്ച് അവരുടെ കൃഷിയിടങ്ങൾക്കു നടുവിലൂടെ കടന്നുപോകുന്ന ഇൗ പാത കൊണ്ട് ഗുണം അതുണ്ടാക്കിയ കമ്പനികൾക്കാണ്.
വൈകുന്നേരമായതിനാൽ ഹൈവേയുടെ വശങ്ങളിലെ വിശാലമായ ഗോതമ്പു പാടങ്ങളിൽ കർഷകർ സജീവമായിരുന്നു. സഞ്ചരിക്കുന്ന ഒരു പ്രദർശനശാലയിലെ േപാലെയാണ് ആ വഴിയോരക്കാഴ്ചകൾ തോന്നിച്ചത്.
കനത്ത വെയിലിലും വിശ്രമിക്കാൻ ഇടമില്ലാതെ ഒരേ പാച്ചിലായിരുന്നു. അങ്ങനെ പോകുമ്പോൾ ഹൈവേയിൽനിന്നും വഴിമാറി ചെറുപട്ടണത്തിലേക്ക് പ്രവേശിക്കുന്ന റോഡ് കണ്ടു. ആ ചെറിയ റോഡിലേക്ക് പ്രവേശിച്ച് ഒരു മരത്തണലിൽ വിശ്രമിക്കാനായി തെരഞ്ഞെടുത്തു. അതിനടുത്ത് ഒരു ആളില്ലാ ലെവൽക്രോസിൽ െവച്ച് വിദ്യാസാഗർ എന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടു.
‘എങ്ങോട്ടാ തിരക്കിട്ട് ബൈക്കിൽ പായുന്നത്’ എന്നായിരുന്നു അയാളുടെ ചോദ്യം. എനിക്കെന്താ ഇൗഗ്രാമത്തിൽ കാര്യം എന്ന മട്ടിലായിരുന്നു അയാളുടെ ചോദ്യം. ലക്നൗവിലേക്കുള്ള വഴി ഞാനയാളോട് ചോദിച്ചു. സുന്ദരമായ ഗോതമ്പു പാടങ്ങൾ കണ്ടതുകൊണ്ട് ഇതുവഴി വന്നതാണെന്ന് ഞാനയാളോട് പറഞ്ഞു. എെൻറ യാത്രയെക്കുറിച്ചും ജോലിയെക്കുറിച്ചുമൊക്കെ അയാൾ നിരവധി ചോദ്യങ്ങൾ ചോദിച്ചു. ഒരു ജോലിയുമില്ലാതെ നടക്കുന്ന അയാൾക്ക് കേരളത്തിൽ വന്നാൽ എന്തെങ്കിലും ജോലി കിട്ടുമോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. ഇതര ദേശ തൊഴിലാളികൾക്ക് കേരളത്തിൽ ഒരുപാട് ജോലിയുണ്ടെന്ന് ഞാനയാളോട് പറഞ്ഞു. ബൈക്കിലെ കവറിൽ കെട്ടിവെച്ചിരുന്ന കാരറ്റ് നിറച്ച കവർ എനിക്കയാൾ വെച്ചുനീട്ടി. ഞാനതിൽനിന്ന് മൂന്ന് നാലെണ്ണം എടുത്ത് ബാക്കി തിരികെ കൊടുത്തു. കഴുകിയതിെൻറ നനവുണ്ടായിരുന്നതിനാൽ നല്ല തണുപ്പുണ്ടായിരുന്നു കാരറ്റിന്. അയാേളാട് യാത്ര പറഞ്ഞ്ഞാൻ വുണ്ടും അതിവേഗ പാതയിൽ കയറി.
ഗോതമ്പു പാടങ്ങളിൽ ഇത് കൊയ്ത്ത് കാലമായിരുന്നു. കെയ്തെടുത്ത കറ്റകൾ പാടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നതു കാണാം. അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണെങ്കിലും റോഡിലൂടെ പോകുന്നവരെ ആകർഷിക്കാൻ ആ കാഴ്ചകൾക്കാകുന്നുണ്ട്.
ഉച്ച കഴിഞ്ഞ നേരത്താണ് ഒരു മരത്തണലിൽ കസേരയിൽ ഒരു മുത്തച്ഛൻ മടിയിൽ ഒരു കുഞ്ഞുമായി ഇരിക്കുന്നതു കണ്ടത്. ആ വൃദ്ധനു ചുറ്റും വേറെയുമുണ്ട് കുട്ടികൾ. അയാൾ അവർക്ക് കഥകൾ പറഞ്ഞുകൊടുക്കുകയാവണം. റോഡുകൾ വരുന്നതിനും മുമ്പ് ഇൗ വഴികളെല്ലാം ഗോതമ്പു പാടങ്ങളായിരുന്നുവെന്ന് അയാൾ പറയുന്ന കഥകളിൽ ഉണ്ടാവും. ആ പാടങ്ങളിൽ അതിവെയിലിൽ വിയർപ്പൊഴുക്കി പണിതു നടന്ന തെൻറ യൗവനം ആ കഥകളിൽ കടന്നുവന്നിരിക്കാം.
കടുത്ത വെയിലിനെ ഉൗർജമാക്കി മാറ്റാൻ വഴിയരികിലെ ആ ഒറ്റമുറി വീടുകളുടെ മുകളിൽ സോളാർ പാനലുകൾ കാണാം. കുതിര, ആട്, പശു, പട്ടി തുടങ്ങിയ ധാരാളം മൃഗങ്ങളും ആ പ്രദേശങ്ങളിൽ സ്വസ്ഥമായി വിലസുന്നു. ബൈക്ക് നിർത്താൻ കഴിയുന്ന ഇടങ്ങളിൽ നിന്നെല്ലാം ഞാൻ കാഴ്ചകൾ ഒപ്പിയെടുക്കാൻ ശ്രമിച്ചു.
വൈകുന്നേരമായപ്പോൾ ജോലിയൊക്കെ കഴിഞ്ഞ് സൈക്കിളും ചവിട്ടി പാടത്തിനരികിലെ ചെറു റോഡുകളിലൂടെ കർഷകർ വരുന്നതു കാണാം. തലയിൽ തോർത്തു മുണ്ടും ചുറ്റി ഹവായ് ചെരുപ്പിട്ട കാലുകൊണ്ട് സൈക്കിളിെൻറ പെഡലിൽ ഉയർന്നുനിന്ന് ചവിട്ടി അവർ സഞ്ചരിക്കുന്നു. കുട്ടികൾ ക്രിക്കറ്റ് ബാറ്റും ബോളുമായി കളിക്കുന്നു. ബൈക്ക് നിർത്തുന്നിടത്തെല്ലാം ബൈക്കിൽ പോകുന്ന പ്രദേശവാസികൾ എല്ലാവരും ചോദ്യം ചെയ്യുന്ന മട്ടിലാണ് നേരിടുന്നത്. എവിടെ പോകുന്നു എന്നൊക്കെയുള്ള വിേശഷങ്ങൾ ചോദിക്കുന്നതു പോലും ഗൗരവത്തിലാണ്. ചിലപ്പോൾ അപരിചിതരോടുള്ള അവരുടെ സ്ഥായീഭാവമായിരിക്കണം.
ലക്നൗവിൽ എത്തിയപ്പോൾ എക്സ്പ്രസ് ഹൈവേയിൽ നിന്നും വിട്ട് പല റോഡുകളിലേക്കായി വഴി മാറി. ഇനി നേപ്പാളിലേക്ക് കടക്കാൻ ദിവസങ്ങൾ മാത്രമുള്ളതിനാൽ എഞ്ചിൻ ഒായിൽ മാറ്റിയാൽ നന്നായിരുന്നു എന്ന് തോന്നി. വൈകുന്നേരം ഹോണ്ട സർവീസ് സെൻററിൽനിന്നും ഒായിൽ മാറ്റിത്തരുമോ എന്ന് സംശയമായിരുന്നു. എന്തായാലും ഒായിൽവാങ്ങി കൈയിൽ വെക്കാം. പിന്നീട് എവിടെ നിന്നെങ്കിലും മാറ്റാം.യാത്രയ്ക്കിടയിൽ അമൃത്സറിൽനിന്നും ഒായിൽ മാറ്റിയിട്ട് ഏതാണ്ട് നാലായിരം കിലോ മീറ്റർ കഴിഞ്ഞിരിക്കുന്നു. തപ്പി പിടിച്ച് വൈകുന്നേരം ലക്നൗവിലെ ഒരു ഹോണ്ട സെൻററിലെത്തി. അവിടുത്തെ സ്റ്റാഫിനോട് കാര്യം പറഞ്ഞു. അര മണിക്കൂറിനുള്ളിൽ ഒായിൽ മാറ്റി തരാം എന്ന് അയാൾ പറഞ്ഞു. അപ്പോഴേക്കും സർവീസ് മാനേജർ വന്ന് കാര്യങ്ങൾ ഒന്നുകൂടി സ്പീഡാക്കി ബൈക്ക് സർവീസ് ഭാഗത്തേക്ക് കൊണ്ടുപോയി. മിനിറ്റുകൾക്കകം ഒായിൽ മാറ്റിത്തന്നു. കാര്യങ്ങൾ നല്ല രീതിയിലാണോ പോകുന്നതെന്നറിയാൻ ഞാനും സർവീസ് നടക്കുന്നിടത്തേക്ക് ചെന്നു. അവിടെ നിന്നുള്ള ഒരു ചെറിയ ചായ സത്കാരത്തിനു ശേഷം വേഗം േജാലി തീർത്തുതന്നതിന് ഞാൻ എല്ലാവരോടും നന്ദി പറഞ്ഞ് റൂമിലേക്ക് തിരിച്ചു.
കുളിയും കഴിഞ്ഞ് റൂമിൽനിന്ന് ഞാൻ ലക്നൗ നഗരത്തിലേക്ക് രാത്രിഭക്ഷണത്തിനായി ഇറങ്ങി. ഉത്തർപ്രദേശിെൻറ തലസ്ഥാനമായ ലക്നൗ നഗരം മാലിന്യത്തിെൻറ കൂടി ആസ്ഥാനമായാണ് അനുഭവപ്പെട്ടത്. റോഡിെൻറ ഒാരോ ഭാഗത്തും മാലിന്യ കൂമ്പാരങ്ങൾ. ചില ഭാഗങ്ങളിൽ മാത്രം അൽപസ്വൽപം വൃത്തിയുണ്ട്. ഉച്ചഭക്ഷണം കഴിച്ചിട്ടില്ലാത്തതിനാൽ നല്ല വിശപ്പായിരുന്നു. വഴിയരികിലെ ഭക്ഷണശാലകളിൽ തിരഞ്ഞെങ്കിലും ഒന്നും മനസ്സിൽ പിടിച്ചില്ല. വഴിയരികിൽ ‘ചെന്നൈ ഫുഡ്സ്’ എന്നെരു ബോർഡു കണ്ടപ്പോൾ ബൈക്ക് അവിടേക്ക് സൈഡാക്കി. തൃശൂരിൽനിന്നും ചെന്നൈയിലേക്ക് കുടിയേറി ഇപ്പോൾ ലക്നൗവിൽ സ്ഥിര താമസമാക്കിയ കണ്ണൻ - കമല ദമ്പതികളായിരുന്നു ആ ചെറിയ കട നടത്തിയിരുന്നത്. രണ്ടുപേർക്കും പ്രായം അമ്പതിനു മുകളിൽ വരും. കടയിൽ വിവിധതരം ദോശയും ഇഢലിയും ഉണ്ടായിരുന്നു. ഞാൻ ഒരു ഒനിയൻ ദോശയും മുട്ട ദോശയും എഗ് ന്യൂഡിൽസും അവിടെ നിന്നും കഴിച്ചു. അത്രയും വിശപ്പുണ്ടായിരുന്നതുകൊണ്ടാണ് അതൊക്കെ വാങ്ങിക്കഴിച്ചത്. മാത്രവുമല്ല, ആദ്യത്തെ ദോശയ്ക്ക് നല്ല രുചിയുമുണ്ടായിരുന്നത് കൂടുതൽ രുചികൾ പരീക്ഷിക്കാൻ പ്രചോദനവുമായി. അതിനടുത്തുള്ള മെഡിക്കൽ ഷോപ്പിൽനിന്നും കൊതുകിനെ തുരത്താൻ ദേഹത്തു പുരട്ടുന്ന ക്രീമും വാങ്ങി ഞാൻ റൂമിൽ തിരിച്ചെത്തി. കൊതുക് ആ നഗരത്തിലെ പ്രധാന വില്ലനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.