Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

സംഗീതയാത്രകൾക്കിടയിലെ ചില മുള്ളുകൾശ്രീകുമാരൻ തമ്പിയുടെ 'സംഗീത യാത്രകൾ' മലയാള സിനിമാ ഗാനങ്ങളെയും ഗാനശിൽപികളെയും കുറിച്ച് പുതിയ അറിവുകൾ പകരുന്ന വിജ്ഞാനപ്രദമായ പരമ്പരയാണ്. ഈ ലേഖനപരമ്പരയുടെ ‘അകലെയകലെ നീലാകാശം’ എന്ന 44ാം അധ്യായത്തിൽ പരാമർശിച്ച ഗാനങ്ങളിൽ ചില പിശകുകൾ ഉണ്ടായിട്ടുണ്ട്.‘തുലാഭാരം’ എന്ന ചിത്രത്തിൽ യേശുദാസ് പാടിയ ഗാനത്തിലെ വരി ലേഖനത്തിൽ ഉദ്ധരിച്ചതുപോലെ ‘‘പ്രകാശ ഗോപുര വാതിൽ തുറന്നു’’ എന്നല്ല ‘‘പ്രഭാത ഗോപുര വാതിൽ തുറന്നു’’ എന്നാണ്. അതേ ഗാനത്തിൽ ‘‘കാലം കൂടി ജനിക്കും മുമ്പേ’’ എന്ന വരിക്കു പകരം ‘‘ദൈവം കൂടി ജനിക്കും മുമ്പേ’’ എന്ന് തെറ്റായാണ് ഉദ്ധരിച്ചത്.അതുപോലെ ‘അദ്ധ്യാപിക’ എന്ന...

Your Subscription Supports Independent Journalism

View Plans

സംഗീതയാത്രകൾക്കിടയിലെ ചില മുള്ളുകൾ

ശ്രീകുമാരൻ തമ്പിയുടെ 'സംഗീത യാത്രകൾ' മലയാള സിനിമാ ഗാനങ്ങളെയും ഗാനശിൽപികളെയും കുറിച്ച് പുതിയ അറിവുകൾ പകരുന്ന വിജ്ഞാനപ്രദമായ പരമ്പരയാണ്. ഈ ലേഖനപരമ്പരയുടെ ‘അകലെയകലെ നീലാകാശം’ എന്ന 44ാം അധ്യായത്തിൽ പരാമർശിച്ച ഗാനങ്ങളിൽ ചില പിശകുകൾ ഉണ്ടായിട്ടുണ്ട്.

‘തുലാഭാരം’ എന്ന ചിത്രത്തിൽ യേശുദാസ് പാടിയ ഗാനത്തിലെ വരി ലേഖനത്തിൽ ഉദ്ധരിച്ചതുപോലെ ‘‘പ്രകാശ ഗോപുര വാതിൽ തുറന്നു’’ എന്നല്ല ‘‘പ്രഭാത ഗോപുര വാതിൽ തുറന്നു’’ എന്നാണ്. അതേ ഗാനത്തിൽ ‘‘കാലം കൂടി ജനിക്കും മുമ്പേ’’ എന്ന വരിക്കു പകരം ‘‘ദൈവം കൂടി ജനിക്കും മുമ്പേ’’ എന്ന് തെറ്റായാണ് ഉദ്ധരിച്ചത്.

അതുപോലെ ‘അദ്ധ്യാപിക’ എന്ന ചിത്രത്തിൽ പി. ലീലയും സംഘവും പാടുന്നത് ‘‘സ്വർലോക ഗീതത്തിന്നുറവകളേ’’ എന്നല്ല ‘‘ഗീതത്തിന്നുറവുകളേ’’ എന്നാണ്. ഇതേ ചിത്രത്തിൽതന്നെ കമുകറ പുരുഷോത്തമൻ പാടിയ ‘‘മന്നിടം പഴയൊരു’’ എന്ന ഗാനത്തിൽ ‘‘നീയതിൽ നിന്നെരിയും തിരിനാളം’’ എന്നാണ് തമ്പി എഴുതിയിരിക്കുന്നത്. എന്നാൽ ‘‘നിന്നെരിയും മലർനാളം’’ എന്ന വരിയാണ് ശരി. യേശുദാസ് ആലപിച്ച ‘‘സ്വപ്നസുന്ദരീ നീയൊരിക്കൽ’’ എന്ന ഗാനത്തിൽ ‘‘ദേവദൂതികേ നീ കടന്ന്‌ പോം’’ എന്നല്ല ‘‘നീ നടന്നു പോം’’ എന്നാണുള്ളത്. യേശുദാസ് തന്നെ പാടിയ ‘‘അഗ്നികിരീടമണിഞ്ഞവളേ’’ എന്ന പാട്ടിൽ ‘‘നീലാഞ്ജന മിഴികൾ നിറഞ്ഞവളേ’’ എന്നില്ല ‘‘അഞ്ജനമിഴികൾ നിറഞ്ഞവളേ’’ എന്നേ ഉള്ളൂ. ഇതേ ഗാനത്തിൽ ‘‘ചുറ്റും പരിമള ധൂപ’’ എന്നതിനു പകരം ‘‘പരിമള ധൂമം’’ എന്നാണ് ലേഖനത്തിൽ തെറ്റായി പ്രയോഗിച്ചിട്ടുള്ളത്. ‘‘ആതിര രാവിലെ അമ്പിളിയോ’’ എന്ന ഗാനത്തിൽ ‘‘ഒന്നിനി പാടുന്ന വീണയല്ലേ’’ എന്നല്ല ‘‘വീണയല്ലോ’’ എന്നാണ് യേശുദാസ് പാടുന്നത്.

അഷ്‌റഫ് കാവിൽ


‘സ്ത്രീ’ പതിപ്പ് ഉള്ളുതൊട്ടു

നറുംചെമ്പകം പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രതീതി ഉളവാക്കിക്കൊണ്ട് സ്ത്രീ എഴുത്തുകാരുടെ അഞ്ചു കഥകളും, അഞ്ചു ചിത്രമെഴുത്തും പത്തു കവിതകളും പേറി എന്‍റെ കൈയിലെത്തിച്ചേര്‍ന്ന മാധ്യമം ആഴ്ചപ്പതിപ്പ് മനസ്സിന്‍റെ കിളിവാതിലുകള്‍ തുറന്നിട്ടു – (ലക്കം: 1301). കഥകളുടെ കൊടുമുടികള്‍ കയറിയിറങ്ങിയും കവിതകളുടെ ഹ്രസ്വവും ദീപ്തവുമായ കുറിമാനങ്ങള്‍ വായിച്ചും വരകളുടെ ഭംഗിയും പാലഭിഷേകവും കോരിക്കുടിച്ചും അങ്ങനെ പോകവേ സ്വപ്ന എം എഴുതിയ ‘രണ്ടു കവിതകള്‍’ എന്നെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഞങ്ങളുടെ നാട്ടില്‍ മുഴുക്കുടിയനായ ഒരു ചുമട്ടുതൊഴിലാളിയുണ്ടായിരുന്നു. സ്വപ്നയുടെ ‘അച്ഛന്‍’ കവിതയിലെ അച്ഛനെപ്പോലെ അയാൾ വീട്ടിലും നാട്ടിലും ശല്യക്കാരനായിരുന്നു. അങ്ങനെയൊരു ബഹളരാത്രിയില്‍ ക്ഷമകെട്ട അയാളുടെ ഭാര്യ ‘സെന്‍റര്‍ പോയന്‍റി’ല്‍ ഒരു പിടുത്തമിട്ടു. ഏറുകൊണ്ട നായെപ്പോലെ പ്രാണവേദനകൊണ്ട് പുളഞ്ഞ്‌ അയാള്‍ മോങ്ങാന്‍ തുടങ്ങി. അന്നത്തോടെ തീര്‍ന്നു ആ ശല്യം. പിന്നീടൊരിക്കലും മദ്യപിച്ച് വേഷംകെട്ടലുമായി അയാള്‍ ഗൃഹം പൂകിയിട്ടില്ല. ആ ‘പിടി’യില്‍ അയാള്‍ കാര്യങ്ങളുടെ ‘ഗൗരവം’ അറിഞ്ഞു. കവിതയിലെ ‘അച്ഛനും’ അതായിരുന്നു വേണ്ടത്.

അതിനിടയില്‍ ഒരു സംശയം:

‘‘ഭയം, ഭൂതത്തെ പോല്‍

വിഴുങ്ങുമ്പോള്‍

പുറത്തച്ഛന്‍റെ താണ്ഡവമാട്ടമാകും’’

എന്നതിലെ ‘താണ്ഡവമാട്ടം’ എന്ന പ്രയോഗം ശരിയാണോ? താണ്ഡവം തന്നെ വന്യമായ ആട്ടമാകുമ്പോള്‍ പിന്നെന്തിന് അതിനൊരു 'ആട്ടം' കൂടി ചേര്‍ക്കണം?

‘വിശപ്പും വിപ്ലവവും’ എന്ന രണ്ടാം കവിത താളത്തിലും, ഈണത്തിലും, ലയത്തിലും ചൊല്ലാവുന്നതാണ്.

‘‘അമ്മയുടെ തെക്കോട്ടുള്ള

പടിയിറക്കത്തിന്,

ശേഷമാണ്

വിശപ്പോളം പോന്നൊരു

വിപ്ലവമില്ലെന്നറിഞ്ഞത്’’ എന്ന വരികള്‍ നെഞ്ചില്‍ തറഞ്ഞു. അഭിനന്ദനങ്ങള്‍.

സണ്ണി ജോസഫ്‌, മാള


ഈ കവിതകൾ അതിമനോഹരം എന്ന് പറയാതെ വയ്യ

മാധ്യമം ആഴ്ചപ്പതിപ്പിൽ സ്വപ്ന എം എഴുതിയ ‘അച്ഛൻ’, ‘വിശപ്പും വിപ്ലവവും’ എന്നീ കവിതകൾ ആഖ്യാനങ്ങൾ ആണെന്ന കാര്യത്തിൽ സംശയമില്ല. ഇവ ശരിക്കും നടന്നതാണോ എന്ന ചോദ്യത്തിന് പ്രസക്തിയുമില്ല. കവിതയുടെ പാഠരൂപം മാത്രമാണ് വിഷയം.

കവിതക്കായി സ്വപ്ന തിരഞ്ഞെടുത്ത ഭാഷ ശ്രദ്ധേയമാണ്. തുടക്കത്തിൽ അത് പരമ്പരാഗത കാവ്യഭാഷയല്ല. ബിംബപ്രധാനവുമല്ല. വാമൊഴിയോട് അടുത്തുനിൽക്കുന്ന സാധാരണ ഭാഷ തന്നെയാണ്. അത്യന്തം സുതാര്യമായ ഭാഷയിലൂടെ തുടങ്ങുന്ന കവിത ചോദ്യങ്ങൾ ഉത്തരങ്ങൾ എന്നത് കഴിഞ്ഞ് പുളിവാറൽ ശകാരങ്ങൾ എന്ന പ്രയോഗത്തിലേക്ക് എത്തുമ്പോൾ അതിന്റെ മൂർത്തമായ ഭാവം വെടിഞ്ഞ് അമൂർത്തമായ രീതിയിലേക്ക് മെല്ലെ പ്രവേശിക്കുന്നു. ഇത് വായനക്കാർക്ക് അനായാസം കവിയുടെ ചിന്തകൾ പിന്തുടരാൻ സഹായിക്കുന്നു.

വായനക്കാരുമായുള്ള ഈ താദാത്മ്യത്തിനുശേഷം കൂടുതൽ സങ്കീർണമായ ഭാഷാരീതി കാണാം. ഞങ്ങൾ എന്ന വാക്ക് കൃത്യമായി ചേർത്തുവെക്കുന്നതിലൂടെ ആ കുടുംബത്തിലെ ഇരകളുടെ ഒരുമ നമുക്ക് അറിയാനും അനുഭവിക്കാനും കഴിയുന്നു.

‘‘ഞങ്ങളുടെ നിലവിളി

വീടും കടന്ന്

പൊതുവഴി താണ്ടിയിട്ടുണ്ടാവും’’

എന്നതിൽ എത്തുമ്പോൾ കവിത ഉള്ളൊന്നുലക്കുന്നു.

അടുത്ത ഭാഗത്ത് ഭാഷയുടെ കൂടുതൽ പരീക്ഷണങ്ങൾ കാണാം.

‘കലത്തിൽ വിഷണ്ണയായി ഇരിക്കുന്ന ചോറ്’ എന്ന പ്രയോഗം അർഥത്തിനും അപ്പുറമുള്ളൊരു അനുഭവമാകുന്നു. തുടർന്ന് ചമ്മന്തിയെ മറ്റൊരു ഭാവത്തിൽ അവതരിപ്പിക്കുന്നു. വളരെ ആർദ്രമായി ചോറിന്റെ വിവരണത്തിൽ ബിംബത്തിന്റെ നിസ്സഹായത തുളുമ്പി നിൽക്കുന്ന ദൃശ്യരൂപവും ചമ്മന്തിയുടെ വിവരണത്തിൽ ദുഃഖം തുളുമ്പി നിൽക്കുന്ന ചാലകരൂപവും (നിശ്വാസം എന്ന kinesthetic imagery) അനുഭവവേദ്യമാകുന്നു. ഭാഷയുടെ പരിമിതികൊണ്ട് വീർപ്പു മുട്ടുമ്പോഴേ ഒരു കവി ഇത്തരം അസാധാരണ പാതകൾ തേടുകയുള്ളൂ. അനുഭവത്തിന്റെ തീവ്രത പറയുവാൻ വാക്കുകളില്ല എന്നാണ് കവി ഇതിലൂടെ സൂചിപ്പിക്കുന്നതും.

തുടർന്ന് കലാശം കഴിഞ്ഞാൽ സംഹാരമാണ് എന്ന് എഴുതുമ്പോൾ അതിലെ നറുഹാസ്യം നിർവികാരതക്ക് മാറ്റുകൂട്ടി ഇരകളുടെ നിസ്സഹായത നന്നായി ധ്വനിപ്പിക്കുന്നു. ആ നിർവികാരതയും നിസ്സഹായതയും തുടർന്ന് നാം അറിയുന്ന പിതൃഹത്യ എന്ന ചിന്തക്ക് ഒരു ന്യായീകരണ സാധ്യത ഒരുക്കാൻ ആവശ്യമാണ്. വളരെ ആർദ്രമായി ആഖ്യാനത്തിന്റെ പരിണാമഗുപ്തി സൂചിപ്പിക്കുക മാത്രം ചെയ്ത് കവിത അവസാനിക്കുന്നു.

രണ്ടാമത്തെ കവിത ഇതോട് ചേർത്താണല്ലോ വായിക്കേണ്ടത്. ഒരു ശോകനൃത്തത്തിനിടയിലെ നർമം നിറഞ്ഞ മനോധർമം (കോമിക് റിലീഫ്) പോലെ പുള്ളിപ്പയ്യ് എന്ന എല്ലാം തരുന്ന കാമധേനു കടന്നുവരുന്നു.

‘‘പാലുണ്ടാർന്നു, നെയ്യുണ്ടാർന്നു തൈരുണ്ടാർന്നു’’ എന്ന വാമൊഴി മനസ്സിലെ മയിലാട്ടം വ്യക്തമാക്കുന്നു. ഈ ആഹ്ലാദനടനം തുടർന്നുവരുന്ന ദുരന്തത്തിന് ആക്കം കൂട്ടുവാൻ വേണ്ടിവരും. അത് തൊട്ട് ‘കട്ടൻ ചെങ്കൽ നിറമാകും’ എന്ന വരി വരെ കവിത അതിശയോക്തിക്കും ന്യൂനോക്തിക്കും വസ്തുനിഷ്ഠതക്കും വൈയക്തികതക്കും ഇടയിൽ ഒരു കിടാവിനെപ്പോലെ തുള്ളിക്കളിക്കുകയാണ്. പിന്നെയാണ് കൈവിട്ട ദൈവത്തിന്റെ കഥയും ൈകയിൽനിന്നും വിട്ടുപോയ ഓട്ടുപാത്രങ്ങളുടെ അന്നദാനവും വരുന്നത്. അത്യാഖ്യാനത്തിന്റെ അകമ്പടിയില്ലാതെ രചിക്കപ്പെട്ട ഈ കവിത ഒരു അതിജീവനപ്പോരാട്ടത്തിന്റെ മുൻകാല ചരിത്രം ധ്വനിപ്പിക്കുന്നുമുണ്ട്.

അസാധാരണമല്ലാത്ത ഒരു കഥയിൽ ഭാഷയുടെ ലാസ്യലാവണ്യം ചേർന്നതുകൊണ്ടാണ് അതിന് സൗന്ദര്യം വന്നത്. താളത്തിന്റെയോ വൃത്തത്തിന്റെയോ ഔദാര്യം ഇല്ലാതെതന്നെ ഈ കവിത ഹൃദയത്തിൽ സ്ഥിരതാമസമാക്കുന്നു. പരാവർത്തനത്തെയും പരിഭാഷയെയും വെല്ലുവിളിക്കുന്നു എന്നതിൽനിന്നുതന്നെ ഭാഷയാണ് ഈ കവിതയുടെ ശക്തി എന്ന് വ്യക്തം. അതിമനോഹരം എന്ന് പറയാതെ വയ്യ.

ശ്രീകുമാർ എഴുത്താണി


മൊഞ്ചുള്ള കവിത

ഖൽബിനുള്ളിൽ ‘ജിന്ന്’ കയറ്റുന്ന മൊഞ്ചുള്ള കവിത. സ്ത്രീകൾ ഇന്നോളം പുരുഷന്മാർക്ക് നോക്കാനുള്ള നീലക്കണ്ണാടി പോലെയാണ് നിലനിന്നിട്ടുള്ളത്. ശരിക്കുള്ളതിന്റെ ഇരട്ടി വലുപ്പത്തിൽ പുരുഷന്റെ രൂപം പ്രതിഫലിപ്പിക്കുന്നത്ര ശക്തിയുള്ള മാന്ത്രികവും മധുരതരവുമായ കണ്ണാടി. ആ ശക്തി ഇല്ലായിരുന്നങ്കിൽ ഭൂമി ഇപ്പോഴും ചതുപ്പ് നിറഞ്ഞതും കാട് പിടിച്ചതും ആകുമായിരുന്നു. വിർജീനിയ വൂൾഫിന്റെ ‘എഴുത്തുകാരിയുടെ മുറി’ എന്ന പുസ്തകത്തിലെ ഈ വരികൾ നജ ഹുസൈന്റെ ‘കാറ്റു വന്നു വിളിച്ചപ്പോൾ’ (ലക്കം: 1301) എന്ന കവിത വായിച്ചപ്പോൾ അറിയാതെ ഓർത്തുപോയി.

കാറ്റിനൊപ്പം പാറിനടക്കുന്ന പുയ്യാപ്ലയുടെ പെണ്ണ് നമ്മുടെ ഉള്ളിലേക്ക് അനുവാദംകൂടാതെ കയറുകയാണ്. അത്രക്ക് സ്വാഭാവികമാണ് കവിതയിലെ അവൾ. ആണധികാരത്തെ ചോദ്യംചെയ്തു വിറപ്പിക്കുന്ന, നാം വായിച്ചു പരിചയിച്ച സ്ത്രീ അല്ല ഇതിലെ പുതിയ പെണ്ണ്. ആണും പെണ്ണും കൂടിച്ചേരുന്ന അെല്ലങ്കിൽ അങ്ങനെ ആകേണ്ടുന്നതിന്റെ മാതൃക. ഈ കവിതയുടെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ആഖ്യാനഭംഗി തന്നെയാണ്. നമ്മുടെ പൂർവ വായനയിൽ ഒരുപാട് ഇഷ്ടം തന്നു കടന്നുപോയ ഒരു കഥാപാത്രത്തെ നാം ഓർക്കും. അതു ബഷീറിന്റെ കുഞ്ഞു പാത്തുമ്മ ആണ്.

അത്രമേൽ സ്വാഭാവികതയോടെയും നിഷ്കളങ്കതയോടെയുമാണ് ഈ കവിതയിലെ ഭാഷ നിർമിച്ചെടുത്തിരിക്കുന്നത്. നിസാർ അഹമ്മദിന്റെ സാന്നിധ്യംകൊണ്ട് സംസ്കരിക്കപ്പെട്ട കുഞ്ഞുപാത്തുമ്മയുടെ ഊർജവും ഇതിലെ പെണ്ണിനുണ്ട്. യാഥാസ്ഥിതികമായി കൊട്ടിയടക്കപ്പെട്ട ജാലകങ്ങൾ തുറന്നു കാറ്റിനൊപ്പം വെളിച്ചമായി അവൾ വീട്ടിലേക്കു വരുമ്പോൾ ‘‘വെളിച്ചത്തിന് എന്തു വെളിച്ചം’’ എന്ന് പുയ്യാപ്ലയുടെ വല്ലുപ്പാപ്പക്ക് പറയേണ്ടി വരുന്നു. ‘കാറ്റുവന്നു വിളിച്ചപ്പോൾ’ എന്ന ഈ കവിത ഏറ്റവും ഇഷ്ടത്തോടെ ആസ്വദിക്കാൻ കഴിയും. പ്രിയ കവിക്ക് അഭിനന്ദനങ്ങൾ...

രതീഷ് എളമാട് (ഫേസ്ബുക്ക്)


‘ജഗനിസം’ നമ്മളിലെല്ലാം ഉണ്ട്

ധാരാളം ഒരുക്കങ്ങൾ നടത്തി ഒരു യാത്ര തിരിക്കുന്നു. സന്തോഷകരമായ യാത്ര. ആ സന്തോഷം ഉള്ളിൽ നിറഞ്ഞ് നിൽക്കുമ്പോഴാണ് ഒരു തോന്നൽ! യാത്ര തിരിക്കും മുമ്പ് വീട്ടിലെ ഫാനും ലൈറ്റും ഒക്കെ ഓഫ് ആക്കിയോ? എല്ലാ വാതിലുകളും അടച്ചോ? ഗ്യാസ് ഓഫ് ചെയ്തോ? ഇടിയോ മിന്നലോ വന്നാൽ കേബിൾ ഊരിയിടാത്തതുകൊണ്ട് ടി.വി അടിച്ചു പോകുമോ? പിന്നെ അതോടെ ആ യാത്രയുടെ മൂഡ് തെറ്റുകയായി. ഇതുമാത്രമായി മാറും ചിന്ത. മടങ്ങിവരുമ്പോൾ ഗ്യാസ് പടർന്ന് കത്തിനിൽക്കുന്ന വീട്! മിന്നലേറ്റ് കേടാകുന്ന ടി.വി അങ്ങനെ...

നിങ്ങളിൽ ഇങ്ങനെയൊക്കെ തോന്നുന്ന ഒരാളുണ്ടോ? അല്ലെങ്കിൽ ഇങ്ങനെ അമിത ഉത്കണ്ഠ എന്തിലും കാണിക്കുന്ന ഒരാളെ നിങ്ങൾ എന്നെങ്കിലും കണ്ടിട്ടുണ്ടാകും. ആ മാനസികാവസ്ഥയെ വളച്ചുകെട്ടലുകളൊന്നും ഇല്ലാതെ അൽപം അയഞ്ഞ മട്ടിൽതന്നെ അവതരിപ്പിച്ചിരിക്കുന്ന കഥയാണ് വിജയശങ്കർ വി എഴുതിയ ‘ജഗനിസം’ (ലക്കം: 1300).


ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ ‘ജഗനിസം’ നമ്മളിലെല്ലാം ഉണ്ട്. അത് പുതിയ കാലത്തിന്റെ സംഭാവനയാണ്. എനിക്ക് ഏറെ പരിചിതമായ തിരുവനന്തപുരത്തെ മാനവീയം വീഥിയിലൂടെയും കനകക്കുന്ന് പരിസരങ്ങളിലൂടെയും നെയ്യാറ്റിൻകരയിലൂടെയും അവിടത്തെ നാട്ടിടവഴികളിലൂടെയും നഗരപ്രാന്തങ്ങളിലൂടെയും ഒക്കെ ഭ്രാന്ത് പിടിച്ച് പായുകയാണ് ജഗൻ. ലളിത മനോഹരമായ കഥ രചിച്ച കഥാകാരന് നന്ദി. അമിത ഉത്കണ്ഠകൊണ്ട് സ്വയം തകരുന്നവരുടെ എണ്ണം കൂടുന്ന കാലത്ത് കാലിക പ്രസക്തിയുള്ള കഥയാണിത്. സഞ്ചരിക്കുക.

ശ്രീകണ്ഠൻ കരിക്കകം


കടൽ: ഒരു മനോഹര കഥ

മാധ്യമം ആഴ്ചപ്പതിപ്പിൽ സുധ തെക്കേമഠം എഴുതിയ ‘കടൽ’ വായിച്ചു (ലക്കം: 1302). എന്തിനെയും ഉൾക്കൊള്ളുന്ന കടലിന്റെ നിറഞ്ഞ നീലിമയിൽ അതിമനോഹരമായ പവിഴപ്പുറ്റുകൾക്കിടയിൽ, അവർക്കുവേണ്ടി ചിത്രം വരച്ചപോലുള്ള കൽചീളുകൾക്ക് നടുവിൽ സെബാനും രജനിയും കടലിന്റെ രാത്രി പാട്ടും... ഏറ്റവും മനോഹരമായ ഭക്ഷണത്തിന്റെ രുചിയും പറഞ്ഞ് ഏറ്റവും അഗാധമായ പ്രണയത്തിന്റെ കുമിളകളെ മുകളിലേക്ക് പറഞ്ഞയച്ച്, അനന്തമായ കടലായിത്തീർന്ന്, മാമല്ലപുരം ബീച്ചിലെ കുഞ്ഞുതിരകളായി അവർ നമ്മെ തഴുകുമ്പോൾ കഥ വായിക്കുന്നവന്റെ കണ്ണിലൂടെ ഹൃദയത്തിലേക്ക് ഒരു തീരാക്കടൽ ഒഴുകുന്നുണ്ടാവും.

മഞ്ഞമന്ദാരങ്ങൾ നിറഞ്ഞ പൂന്തോട്ടങ്ങൾക്കിടയിൽ, നിറങ്ങൾ നൃത്തമാടുന്ന ഒരു വസന്തത്തിൽ മനോഹരമായ ഒരു ശവപ്പെട്ടിയെ സ്വപ്നം കാണുന്ന കടലിനെ നോക്കി നിൽക്കുന്നവർ തിരയായി തഴുകുന്ന പ്രണയത്തിൽനിന്ന് വിട്ടുപോവാനാവാതെ വസന്തത്തിനും കടലിനുമിടയിലുള്ള ഒരുകൂട്ടിൽ ചിറകടിച്ച് കരയുന്നുണ്ടാവും.കഥ നന്നായി ഇഷ്ടപ്പെട്ടു.

സുധീഷ് തൊടുവയൽ

News Summary - readers letters