Begin typing your search above and press return to search.
proflie-avatar
Login

ഒറ്റക്കണ്ണ്

ഒറ്റക്കണ്ണ്
cancel

വീടിന്റെ കമത്തോടിന് പുറകിലൊളിച്ച് ചന്ദ്രൻ ഭീതിയോടെ എത്തിനോക്കുന്നുഒറ്റക്കണ്ണ് തുറന്ന് ഭയത്തോടെ നോക്കുന്നപോലെ ഒരു ജനൽ മാത്രം പാതി തുറന്നിരിക്കുന്നുനാൽപത് വർഷം ഞാൻ വീടിനെ നോക്കിയതല്ലാതെ വീടെന്നെ നോക്കിയതായി അറിയില്ലപാറക്കുളത്തിൽനിന്നുമുള്ള കയറ്റംപതിവിലധികം തളർത്തുന്നുഉരുളൻകല്ലുകൾ തെളിഞ്ഞ വഴിയിലൂടെമെഴുകുതിരി വെട്ടത്തിൽ മുകളിലേക്ക് കയറണം കുളി കഴിഞ്ഞ് കയറിയപ്പോൾ ഇടതുകാലിന്റെ ചെറുവിരൽപാറയിലുരഞ്ഞ് തൊലി പോയ മുറിവ്...

Your Subscription Supports Independent Journalism

View Plans

വീടിന്റെ കമത്തോടിന് പുറകിലൊളിച്ച്

ചന്ദ്രൻ ഭീതിയോടെ എത്തിനോക്കുന്നു

ഒറ്റക്കണ്ണ് തുറന്ന് ഭയത്തോടെ നോക്കുന്നപോലെ

ഒരു ജനൽ മാത്രം പാതി തുറന്നിരിക്കുന്നു

നാൽപത് വർഷം ഞാൻ വീടിനെ നോക്കിയതല്ലാതെ

വീടെന്നെ നോക്കിയതായി അറിയില്ല

പാറക്കുളത്തിൽനിന്നുമുള്ള കയറ്റം

പതിവിലധികം തളർത്തുന്നു

ഉരുളൻകല്ലുകൾ തെളിഞ്ഞ വഴിയിലൂടെ

മെഴുകുതിരി വെട്ടത്തിൽ മുകളിലേക്ക് കയറണം

കുളി കഴിഞ്ഞ് കയറിയപ്പോൾ

ഇടതുകാലിന്റെ ചെറുവിരൽ

പാറയിലുരഞ്ഞ് തൊലി പോയ മുറിവ്

പൊടിമണ്ണിൽ ഉരസുമ്പോൾ ചെറുതായി നീറുന്നു

വല്ലാത്തൊരു മൂളൽ ചെവിക്ക്

ഇരുവശവും

അടുക്കുംതോറും

ഭയന്ന് വീട് പിന്നോക്കം പോകുന്നു

അടുക്കളവശത്ത് നിന്നും

പുരപ്പുറത്തേക്ക് ചാഞ്ഞ് നിൽക്കുന്ന വാഴക്കൈ

വേണ്ട േവെണ്ടന്ന് കൈ വീശുന്നു

കുടപ്പനിൽനിന്നൊര് നരിച്ചീറ്

പെെട്ടന്ന് പറന്ന് പോയി

ഇല്ല ഞരുക്കങ്ങൾ ഒന്നുമില്ല

റഡ് ഓക്സൈഡ് തറക്ക് ചുവപ്പ് കൂട്ടി

ചോര ചാല് കീറി ഒഴുകി കിടക്കുന്നു

തടയണപോലെ കട്ടുറുമ്പുകൾ

ഇരുവശത്തു നിന്നുമതിനെ താങ്ങിനിർത്തുന്നുണ്ട്

തിണ്ണയിലാണവൻ കിടക്കുന്നത്

ചാരുബഞ്ചിൽനിന്ന് താഴേക്ക്

ചവിട്ടിയിട്ടാണ് കുത്തിയത്

എന്തോരം എടുത്ത് കൊണ്ട് നടന്നതാ

മോനൂട്ടനെ

അണ്ണോ എന്ന വിളി പാതിയിൽ

മുറിഞ്ഞപോലെ

വായ മുകളിലേക്ക് തുറന്നിരിക്കുന്നു.

കണ്ണീർ ഉണങ്ങിയ കവിൾത്തടം

നോട്ടം ഭിത്തിയിലെ

കുടുംബഫോട്ടോയിലേക്കാണ്

അച്ഛനുമമ്മയും ഞാനും മോനൂട്ടനും

അമ്മയുടെ ഒക്കത്താണവൻ

അച്ഛൻ എന്നെ രൂക്ഷമായി നോക്കുന്ന പോലെ

അമ്മ കരയുന്നുണ്ടോ

മോനൂട്ടൻ ചിരിക്കുവാണ്

ഭയന്ന് വിറച്ച് ഓടിയ എന്നെ

മുറിയുടെ വാതിൽപ്പാളി

ആദ്യമായി തട്ടിയിട്ടു

ചെവിയിലെ മൂളൽ കൂടുന്നു

അകത്ത് അവൾ കട്ടിലിൽ കമഴ്ന്ന് കിടക്കുന്നുണ്ട്

പുറത്താണ് കുത്ത്

കഴിഞ്ഞ വിഷുവിന് വാങ്ങിച്ച

ഇളംനീല നൈറ്റി തുളഞ്ഞാണ്

കത്തി നിൽക്കുന്നത്

അതിൽ ഒരു മണിയനീച്ച

ചോര കുടിക്കാനിരിക്കുന്നു

അവളുറങ്ങുന്നു ഉണർത്താതെ ഒപ്പമിരിക്കാനൊരാഗ്രഹം

കട്ടിലിന്റെ ഓരത്ത് അവന്റെ അടിവസ്ത്രമടക്കം

അലക്കിയുണങ്ങി

വെച്ചിരിക്കുന്നത് അവളെ അവന്റെ അമ്മയാക്കുന്നുണ്ട്

കട്ടിലിന്റെ പടിയിലൂടെ

രണ്ട് ഉറുമ്പുകൾ സാവകാശം നീങ്ങുന്നു

താഴെ നിന്നും വലിയൊരുറുമ്പ് അവരെ

ലക്ഷ്യമാക്കി വേഗത്തിൽ കുതിക്കുന്നു.

News Summary - anish parambuzha poem ottakkannu