Begin typing your search above and press return to search.
proflie-avatar
Login

ജനം തന്നെ മറുപടി

INDIA
cancel

ഒരു രാജ്യത്തിന്റെ ജനത അതിന്റെ ശബ്ദം കണ്ടെത്തുന്ന നിമിഷങ്ങൾ ചരിത്രത്തിൽ വിരളമാണ്. ഇതാ അതുണ്ടായിരിക്കുന്നു. ഇൗ രാജ്യത്തെ കോടിക്കണക്കിന് ജനം തങ്ങളുടെ രാജ്യത്തെ സ്നേഹിക്കുന്നു. അവർ വെറുപ്പിനെ പിളർത്തിയിരിക്കുന്നു. പ്രതിപക്ഷം പോലുമുണ്ടാവില്ലെന്നും നാനൂറിലേറെ സീറ്റുകൾ നേടുമെന്നും വമ്പ് പറഞ്ഞ്, അതിനായി വിഷം ചിറ്റീയ നാക്കുകളെ ഇൗ നാട്ടുകാർ പരാജയപ്പെടുത്തിയിരിക്കുന്നു. ജനം മതേതരത്വം, ജനാധിപത്യം എന്നീ വലിയ മൂല്യങ്ങളെ നെഞ്ചോടു ചേർത്തിരിക്കുന്നു.

മോദിയുടെയും ഹിന്ദുത്വവാദികളുടെയും ‘ഗ്യാരന്റികൾ’ പൊളിഞ്ഞുവീണു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷംപോലുമില്ല. ഇനി സഖ്യകക്ഷികളുടെ ബലത്തിൽ വേണം ഭരിക്കാൻ. അത് കാര്യങ്ങൾ എളുപ്പമാക്കില്ല. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമങ്ങൾക്ക് അൽപമെങ്കിലും റിവേഴ്സ് ഗിയറിൽ പോകേണ്ടിവരും. പാർലമെന്റിൽ ഇനി നിയമങ്ങൾ ചുെട്ടടുക്കാനാവില്ല.

പ്രതിപക്ഷമില്ലാത്ത ഏതൊരിടവും ഫാഷിസത്തിന്റെ വിളനിലമായിരിക്കും. മോദിയും സംഘവും പ്രയത്നിച്ചത് പ്രതിപക്ഷമില്ലാത്ത ഇന്ത്യക്കുവേണ്ടിയാണ്. തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പൂർണമായ ചിത്രം ‘തുടക്കം’ എഴുതുേമ്പാഴും വ്യക്തമല്ല. മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നുതന്നെ കരുതാം. കുതിരക്കച്ചവടങ്ങളും വിലപേശലുകളും വരും ദിവസങ്ങളിൽ ഉണ്ടാകും. ഇനി സർക്കാർ രൂപവത്കരിച്ചാൽതന്നെ അതിജീവിക്കുമോ എന്നതും കണ്ടറിയണം.

മോദി ശരിക്കും തോറ്റു. വിജയിച്ചത് ഇന്ത്യയാണ്; ഇൻഡ്യ മുന്നണിയാണ്. രാജ്യത്ത് ഒരു പ്രതിപക്ഷം യാഥാർഥ്യമായി എന്നിടത്താണ് വിജയം. രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുേമ്പാഴുള്ള അവസ്ഥ ഒന്നോർത്തു നോക്കൂ. എവിടെയും മോദിയുടെ സ്തുതിപാഠകർ. മാധ്യമങ്ങളെല്ലാം മോദിയുടെ കുഴലൂത്ത് സംഘങ്ങൾ. പ്രതിപക്ഷത്തെ പ്രവർത്തിക്കാൻപോലും അനുവദിക്കാതെ മോദിയും സംഘവും വരിഞ്ഞുമുറുക്കി. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോൺഗ്രസിന്റെയും മറ്റ് പാർട്ടികളുടെയും ഫണ്ടുകൾ മരവിപ്പിച്ചു. സാധ്യമാകുന്ന എല്ലാ മാർഗത്തിലൂടെയും നുണയും വെറുപ്പും പടർത്തി.

എന്നാൽ, രാജ്യത്തെ ജനം മോദിക്കും ഹിന്ദുത്വവാദത്തിനുമെതിരെ തിരിഞ്ഞു. വൈകി കെട്ടിപ്പൊക്കിയ ഇൻഡ്യ മുന്നണിയുടെ ബലത്തിലായിരുന്നു പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അവസാന ഘട്ടത്തിൽ ഇൻഡ്യ മുന്നണിയിൽനിന്ന് ചിലർ മറുകണ്ടം ചാടി. എന്നിട്ടും പ്രതിപക്ഷ കക്ഷികൾ പിടിച്ചുനിന്നു. ഇപ്പോൾ നേടിയ 234 സീറ്റുകൾ ചെറുതല്ല. വിജയത്തേക്കാളും മധുരിക്കുന്നതാണ് ഇൗ നേട്ടം. കേരളത്തിലെ വിധിയെഴുത്തും സൂചനകളാണ്.

ശരിയായ ആസൂത്രണം, കൃത്യമായ പദ്ധതികൾ, ഉറച്ച െഎക്യനിര, യോജിച്ച പദ്ധതികൾ എന്നിവയിലൂടെ പ്രതിപക്ഷത്തിന്റെ ഇൗ െഎക്യം കൂടുതൽ ശക്തമാക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും രാജ്യം അതിന്റെ പ്രതാപത്തിലേക്ക്, മൂല്യങ്ങളിലേക്ക് മടങ്ങും. ഇൗ രാജ്യം ഒരിക്കലും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും നാടല്ല. സഹനവും സാഹോദര്യവുമാണ് ഇൗ രാജ്യത്തിന്റെ മുഖമുദ്ര. ജനത്തെ തെറ്റായി വിധിച്ചുവെന്നിടത്താണ് മോദിക്കും മറ്റ് ഭരണാധികാരികൾക്കും വീഴ്ചയായത്. ജനത്തെ വിലകുറച്ചു കാണരുത്. ജനം തന്നെയാണ് മറുപടി. ആ ഉത്തരത്തിൽ അലിഞ്ഞുപോകുന്നതേയുള്ളൂ ഏത് സ്വേച്ഛാധിപത്യവും.


Show More expand_more
News Summary - weekly thudakkam