Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനൈജീരിയയിൽ ചാവേർ...

നൈജീരിയയിൽ ചാവേർ ആക്രമണം; 18 മരണം, 42 പേർക്ക് പരിക്ക്

text_fields
bookmark_border
Attacks
cancel

കാനോ: വടക്കുകിഴക്കൻ നൈജീരിയയിൽ നടന്ന ചാവേർ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 19 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി എമർജൻസി സർവീസ് അറിയിച്ചു. ഗ്വോസ പട്ടണത്തിൽ നടന്ന മൂന്ന് സ്‌ഫോടനങ്ങളിൽ ഒന്ന് വിവാഹ ചടങ്ങിനിടെയാണ് നടന്നത്. ഒരു സ്ത്രീ ആക്രമണകാരി കുഞ്ഞിനെ പുറകിൽ കെട്ടിയിട്ട് സ്‌ഫോടകവസ്തുക്കൾ പൊട്ടിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കാമറൂണിന് എതിർവശത്തുള്ള അതിർത്തി പട്ടണത്തിൽ നടന്ന മറ്റ് രണ്ട് ആക്രമണങ്ങൾ ഒരു ആശുപത്രിയെയും നേരത്തെ വിവാഹ സ്ഫോടനത്തിൽ ഇരയായവരുടെ ശവസംസ്കാര ചടങ്ങിനെയും ലക്ഷ്യമിട്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

കുട്ടികളും പുരുഷന്മാരും സ്ത്രീകളും ഗർഭിണികളും ഉൾപ്പെടുന്ന 18 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 42 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ 19 പേരെ തലസ്ഥാനമായ മൈദുഗുരിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ബോർണോ സ്റ്റേറ്റ് എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി (സെമ) അറിയിച്ചു. സുരക്ഷാ പോസ്റ്റിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരു സൈനികനടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ അധികൃതർ ഈ എണ്ണം സ്ഥിരീകരിച്ചിട്ടില്ല.

രണ്ട് ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും 40,000-ത്തിലധികം ആളുകളെ കൊല്ലുകയും ചെയ്ത ബോക്കോ ഹറാം ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ 15 വർഷത്തെ കലാപത്തിൻ്റെ കേന്ദ്രമാണ് ബോർണോ. 2014-ൽ ബോർണോ സ്റ്റേറ്റിലെ ചിബോക്ക് പട്ടണത്തിൽ നിന്ന് 270-ലധികം സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയതോടെയാണ് ബോക്കോ ഹറാം കുപ്രസിദ്ധി നേടിയത്. 2014-ൽ വടക്കൻ ബോർണോയിലെ ഭൂപ്രദേശം പിടിച്ചെടുത്തപ്പോൾ ബോക്കോ ഹറാം തീവ്രവാദികൾ ഗ്വോസ പിടിച്ചെടുത്തു. 2015-ൽ ചാഡിയൻ സേനയുടെ സഹായത്തോടെ നൈജീരിയൻ സൈന്യം പട്ടണം തിരിച്ചുപിടിച്ചെങ്കിലും പിന്നീട് പട്ടണത്തിനടുത്തുള്ള പർവതങ്ങളിൽ നിന്ന് ഭീകരർ ആക്രമണം തുടരുകയായിരുന്നു.

നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിൽ നടന്ന അക്രമത്തിൽ 40,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും രണ്ട് ദശലക്ഷത്തോളം ആളുകൾ പലായനം ചെയ്യുകയും ചെയ്തു. അയൽരാജ്യങ്ങളായ നൈജർ, കാമറൂൺ, ഛാഡ് എന്നിവിടങ്ങളിലേക്കും സംഘർഷം വ്യാപിച്ചതോടെ തീവ്രവാദികളെ നേരിടാൻ പ്രാദേശിക സൈനിക സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ നവംബറിൽ അയൽരാജ്യമായ യോബെയിൽ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ 20 പേരെ ബോക്കോ ഹറാം വിമതർ കൊലപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NigeriaAttacksGwoza
News Summary - 18 Killed, 42 Injured In Series Of Attacks In Nigeria
Next Story