Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമരണത്തിന്റെ...

മരണത്തിന്റെ ആഴത്തിൽനിന്ന് റഗദ് ജീവിതത്തിലേക്ക് ​പിടിച്ചുകയറി; ഗർഭിണിയായ അമ്മയും സഹോദരങ്ങളും ഇനിയില്ല

text_fields
bookmark_border
മരണത്തിന്റെ ആഴത്തിൽനിന്ന് റഗദ് ജീവിതത്തിലേക്ക് ​പിടിച്ചുകയറി; ഗർഭിണിയായ അമ്മയും സഹോദരങ്ങളും ഇനിയില്ല
cancel

ഒന്നിനുപിറകെ ഒന്നായി വന്ന മൂന്ന് ഭൂകമ്പങ്ങൾ സിറിയയെയും തുർക്കിയെയും വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനിയും എത്രപേരാണ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതെന്ന് അറിയില്ല. ഇതിനകം നാലായിരത്തിനടുത്ത് ആളുകളുടെ മൃതശരീരങ്ങൾ രണ്ട് രാജ്യങ്ങളിലുമായി കണ്ടെടുത്തുകഴിഞ്ഞു. ദുരന്തവാർത്തക്കിടെ ചില ആശ്വാസ വാർത്തകളും തേടിയെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സുരക്ഷാ സംഘം 18 മാസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളിൽനിന്നും രക്ഷപെടുത്തി. സിറിയൻ പെൺകുട്ടി റഗദ് ഇസ്മയിലിനെ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എന്നാൽ, അവളുടെ അമ്മ ഉൾപ്പെടെയുള്ള കുടുംബത്തിലെ ഭൂരിഭാഗവും ജീവനോടെ പുറത്തെത്തിയില്ല. അവരൊക്കെയും മരിച്ചിരുന്നു.

ഒരു രക്ഷാപ്രവർത്തകന്റെ കൈകളിൽ തപ്പിത്തടഞ്ഞ അവൾ, തിങ്കളാഴ്ച പുലർച്ചെ സിറിയൻ നഗരമായ ആസാസിലെ കെട്ടിട അവശിഷ്ടങ്ങളിൽനിന്ന് പരിക്കേൽക്കാതെ പുറത്തുവന്നു. ഗർഭിണിയായ അമ്മക്കൊപ്പം അവളുടെ രണ്ട് സഹോദരങ്ങളും മരിച്ചുവെന്ന് റഗദിന്റെ അമ്മാവൻ പറഞ്ഞു. റഗദ് പരിപൂർണ ആരോഗ്യവതിയായിരിക്കുന്നു എന്ന് അധികൃതർ പറഞ്ഞതായി ‘അൽജസീറ’ റിപ്പോർട്ട് ചെയ്യുന്നു.

ദക്ഷിണ തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമാണ് ആയിരങ്ങളുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരുകയാണ്. മരണസംഖ്യ എട്ടുമടങ്ങ് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നിരവധി പേർക്ക് പരിക്കേറ്റ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിലും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്.

തുർക്കിയയെയും സിറിയയെയും വിറപ്പിച്ച ഭൂകമ്പത്തെ തുടർന്ന് താമസ സൗകര്യങ്ങൾ നഷ്ടമായവർ കൊടും ദുരിതത്തിലാണ്. കടുത്ത ശൈത്യത്തിൽ തുറസായ സ്ഥലങ്ങളിൽ കഴിയേണ്ടിവരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും ദുരവസ്ഥ വിവരണാതീതമാണെന്ന് അൽജസീറ അടക്കം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ധരിച്ച വസ്ത്രമൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടവർക്ക് തണുപ്പിനെ മറികടക്കാൻ വഴിയില്ല.

തുടർചലനങ്ങൾ തുടരുന്നതിനാൽ തകരാത്ത കെട്ടിടങ്ങളിലേക്ക് മടങ്ങാനും ഭയപ്പെടുകയാണ്. മഞ്ഞും മഴയും അടക്കമുള്ള കാലാവസ്ഥയും തുടർ ചലനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഭൂകമ്പം ദുരിതംവിതച്ച ചില മേഖലകളിലേക്ക് രക്ഷാപ്രവർത്തകർക്ക് കടന്നുചെല്ലാനായിട്ടില്ല.

മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തകർ പ്രയാസം അനുഭവിക്കുന്നതായി തുർക്കിയ വൈസ് പ്രസിഡന്റ് ഫുവാദ് ഒക്തേ പറഞ്ഞു. ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് അതിവേഗം എത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turkey Syria earthquakeRaghad Ismail
News Summary - 18-Month-Old Syrian Girl Survives Earthquake, Pregnant Mother, Siblings Killed
Next Story