ട്രംപിെൻറ റാലികൾ 30,000 കോവിഡ് കേസുകൾക്കും 700 മരണങ്ങൾക്കും കാരണമായെന്ന് പഠനം
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തെരഞ്ഞെടുപ്പ് റാലികൾ 30,000ത്തോളം പേരിലേക്ക് കോവിഡ് എത്താനും 700ഓളം പേർ മരിക്കാനും ഇടയാക്കിയെന്ന് പഠനം. സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയുടേതാണ് പഠനം. ട്രംപിെൻറ റാലികൾ മൂലം യു.എസിന് കോവിഡ് പ്രതിരോധത്തിൽ കനത്തവില നൽകേണ്ടി വന്നുവെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
ജൂൺ 20 മുതൽ സെപ്റ്റംബർ 22 വരെ 18ഓളം റാലികളാണ് ട്രംപ് നടത്തിയത്. ആൾക്കൂട്ടം കോവിഡ് വ്യാപനത്തിന് കാരണമാവുമെന്ന ആശങ്ക നില നിൽക്കുേമ്പാഴും ട്രംപ് റാലികൾ നടത്തി. മാസ്കും സാമൂഹിക അകലവും ഇല്ലാതെ ആയിരുന്നു ട്രംപിെൻറ പരിപാടികൾ. ഇത് ആഘാതം വർധിപ്പിച്ചുവെന്നും റിപ്പോർട്ടിൽപറയുന്നു.
റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സ്വന്തം പാർട്ടിക്കാരെ കുറിച്ച് പോലും ട്രംപിന് ശ്രദ്ധയില്ലെന്ന വിമർശനവുമായി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ രംഗത്തെത്തി. യു.എസിൽ ഇതുവരെ 8.7 മില്യൺ ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 225,000 പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.