Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമരണത്തിന്റെ 467...

മരണത്തിന്റെ 467 ദിനങ്ങൾ

text_fields
bookmark_border
മരണത്തിന്റെ 467 ദിനങ്ങൾ
cancel
camera_alt

ഗസ്സയിൽ ഇസ്രായേൽ തകർത്തെറിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കരികിലൂടെ നീങ്ങുന്ന അംഗപരിമിതനായ

ഫലസ്തീനി യുവാവ്

ഗസ്സ: ചെറുത്തുനിൽപിന്റെ പ്രതീകമായ ഗസ്സയിൽ ഇസ്രായേൽ അധിനിവേശം തുടങ്ങിയിട്ട് 467 ദിനങ്ങൾ. ബോംബ് വർഷത്തിന്റെയും മരണങ്ങളുടെയും പലായനത്തിന്റെയും പട്ടിണിയുടെയും 15 മാസം. ഇതിനകം 46,707 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇവരിൽ 18,000 പേർ കുട്ടികളാണ്. ഗസ്സയിലെ 50ൽ ഒരാൾ കൊല്ലപ്പെട്ടതായാണ് കണക്ക്. അതേസമയം, കൊല്ലപ്പെട്ടവരുടെ യഥാർഥ കണക്ക് ഇതിലും കുടുതലായിരിക്കുമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

1,10,265 പേർക്കാണ് യുദ്ധത്തിൽ പരിക്കേറ്റത്. അതായത് 20 ഗസ്സക്കാരിൽ ഒരാൾക്ക് വീതം പരിക്കേറ്റു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പരിക്കേറ്റവരിൽ നാലിലൊന്ന് പേർക്ക് ജീവിതം മാറ്റിമറിക്കുന്ന രീതിയിൽ അംഗഭംഗം വന്നു. എന്നാൽ, ഇവരെ പുനരധിവസിപ്പിക്കാൻ നടപടികളൊന്നുമായിട്ടില്ല. ഫലസ്തീൻ അഭയാർഥികൾക്കുള്ള യു.എൻ ഏജൻസിയുടെ കണക്കനുസരിച്ച് ഓരോ ദിവസവും 10 കുട്ടികൾക്കെങ്കിലും ഒരു കാൽ അല്ലെങ്കിൽ രണ്ട് കാലും നഷ്ടപ്പെടുന്നു.

സ്ഥിരീകരിച്ച മരണസംഖ്യക്കപ്പുറം, കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ ആയിരക്കണക്കിനാളുകൾ കുഴിച്ചുമൂടപ്പെട്ടതായും ആശങ്കയുണ്ട്. യന്ത്രസഹായങ്ങളില്ലാത്തതിനാൽ വെറുംകൈയുമായാണ് രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾ നീക്കുന്നത്. ഫലസ്തീനിലെ പരിസ്ഥിതി ഗുണനിലവാര അതോറിറ്റിയുടെ നിഗമനമനുസരിച്ച് 85,000 ടൺ സ്ഫോടകവസ്തുക്കളാണ് ഇസ്രായേൽ ഗസ്സയിൽ വർഷിച്ചത്. ബോംബുകളുടെ അവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്യാൻ ദശാബ്ദമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.


ഇതിനെല്ലാം പുറമേയാണ് ഗസ്സയിലെ പട്ടിണി. ഗസ്സയിലേക്കുള്ള ഭക്ഷണ, കുടിവെള്ള വിതരണം ഇസ്രായേൽ മനഃപൂർവം മുടക്കിയതായി അൽ ജസീറ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ലക്ഷക്കണക്കിനാളുകളാണ് കൊടുംപട്ടിണിയിൽ കഴിയുന്നത്. 19 ലക്ഷം ആളുകൾക്ക് വീട് നഷ്ടമായി. ഇവരിൽ 80 ശതമാനവും മതിയായ വസ്ത്രമോ തണുപ്പിൽനിന്ന് രക്ഷനേടാൻ പുതപ്പോ ഇല്ലാതെ താൽക്കാലിക ഷെൽട്ടറുകളിലാണ് കഴിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsraelhamas
News Summary - 467 days of death
Next Story