Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിദേശ...

വിദേശ നിയമലംഘകർക്കെതിരെ സൗദിയിൽ നടപടി തുടരുന്നു

text_fields
bookmark_border
വിദേശ നിയമലംഘകർക്കെതിരെ സൗദിയിൽ നടപടി തുടരുന്നു
cancel
camera_alt

നിയമലംഘകരെ കണ്ടെത്താൻ തുടരുന്ന പരിശോധന (ഫയൽ ഫോട്ടോ)

റിയാദ്: തൊഴിൽ, താമസ, അതിർത്തി നിയമലംഘകരായ വിദേശികളെ കണ്ടെത്താൻ രാജ്യത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 16,493 പേരെയാണ് അറസ്റ്റ് ചെയ്തത്. നവംബർ മൂന്നു മുതൽ ഒമ്പതു വരെ, താമസനിയമം ലംഘിച്ചതിന് 9441 പേരെയും അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4580 പേരെയും തൊഴിൽ നിയമലംഘനത്തിന് 2472 പേരെയും പിടികൂടി.

ഒക്ടോബർ 27 മുതൽ നവംബർ രണ്ടു വരെ താമസനിയമം ലംഘിച്ചതിന് 10,007 പേരെയും തൊഴിൽ നിയമലംഘനത്തിന് 2172 പേരെയും അതിർത്തി സുരക്ഷാചട്ട ലംഘനത്തിന് 4404 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 480 പേരിൽ 63 ശതമാനം യമനികളും 33 ശതമാനം എത്യോപ്യക്കാരും നാലു ശതമാനം മറ്റു രാജ്യക്കാരുമാണ്. സൗദിയിൽനിന്ന് അയൽരാജ്യങ്ങളിലേക്കു കടക്കാൻ ശ്രമിച്ച 480 പേരെയും പിടികൂടി.

നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 15 പേരെ കസ്റ്റഡിയിലെടുത്തു. രാജ്യത്തേക്കുള്ള അനധികൃത പ്രവേശനം, ഗതാഗതം, അഭയം നൽകൽ എന്നിവ ഉൾപ്പെടെ നിയമലംഘകരെ സഹായിക്കുന്നതായി കണ്ടെത്തിയാൽ പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും.സംശയാസ്പദമായ സംഭവങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996ലും റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiaforeign law breakers
News Summary - Action continues against foreign law breakers in Saudi Arabia
Next Story