ലുലാ ദ സില്‍വയുടെ അറസ്റ്റ്: പ്രതിഷേധവുമായി ബ്രസീല്‍ പ്രസിഡന്‍റ്
text_fieldsബ്രസീലിയ: പെട്രോബാസ് എണ്ണക്കമ്പനി അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുലാ ദ സില്‍വയെ കസ്റ്റഡിയിലെടുത്ത നടപടി ഉചിതമായില്ലെന്ന് ബ്രസീല്‍ പ്രസിഡന്‍റ് ദിൽമ റൂസഫ്. മുമ്പ് നിരവധി തവണ ചോദ്യംചെയ്യലിന് ഹാജരായ ദ സില്‍വയെ യുദ്ധസമാനമായ രീതിയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയെ അപലപിച്ച ദിൽമ റൂസഫ് ലുലാ ദ സില്‍വക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
![](http://www.madhyamam.com/sites/default/files/disilva1.jpg)
വെള്ളിയാഴ്ച വസതിയിൽ റെയ്ഡ് നടത്തി ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്ത സില്‍വയെ മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. 70കാരനായ സില്‍വക്ക് അഴിമതിക്കേസില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്നതിനുള്ള മതിയായ രേഖകള്‍ കൈവശമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
![](http://www.madhyamam.com/sites/default/files/disilva.jpg)
എന്നാൽ, ആരോപണങ്ങള്‍ നിഷേധിച്ച സില്‍വ തന്‍റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് ആരോപിച്ചു. മുൻവിധിയോടെയാണ് പൊലീസ് പ്രവർത്തിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിൽ പ്രതിഷേധിച്ച് വർക്കേഴ്സ് പാർട്ടി പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. ലുലാ ദ സില്‍വയെ കസ്റ്റഡിയിലെടുക്കുന്നത് തടയാൻ പ്രവർത്തകർ വസതിക്ക് മുമ്പിൽ സുരക്ഷാ കവചം തീർത്തിരുന്നു.
തന്‍റെ പേരിലുള്ള സന്നദ്ധ സംഘടനക്കായും ദിൽമ റൂസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായും ദ സിൽവ അഴിമതിപണം ഉപയോഗിച്ചെന്നാണ് പ്രധാന ആരോപണം. കേസന്വേഷണത്തെ തുടര്‍ന്ന് നിരവധി കമ്പനി ജീവനക്കാരെയും രാഷ്ട്രീയ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസിഡന്‍റ് പദവിയിൽ നിന്ന് 2011ലാണ് സില്‍വ സ്ഥാനമൊഴിഞ്ഞത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.