ട്രംപിെൻറ വാക്ക് കേട്ട് ന്യൂയോർക്കിൽ 33 പേർ അണുനാശിനി കുടിച്ചു
text_fieldsന്യൂയോർക്: കോവിഡ് പ്രതിരോധത്തിന് അണുനാശിനി കുടിച്ചാൽ മതിയെന്ന അമേരിക്കന്‍ പ്രസിഡൻറ് ഡോണാള്‍ഡ് ട്രം പിെൻറ വിവാദ പ്രസ്താവനക്ക് പിന്നാലെ ന്യൂയോര്‍ക്കില്‍ മാത്രം അണുനാശിനി കുടിച്ചതുമായി ബന്ധപ്പെട്ട 33 കേസുകള ്‍ റിപ്പോര്‍ട്ട് ചെയ്തതായി നഗരത്തിലെ ഹെൽത്ത് ആൻഡ് മെൻറൽ ഹൈജീൻ ഡിപ്പാർട്ട്മെൻറ്. 18 മണിക്കൂറിനിടെയാണ് അ ത്രയും പേർ അണുനാശിനി കുടിച്ചത്. നഗരത്തിലെ പോയിസൺ കൺട്രോൾ സെൻററിലേക്ക് പതിവിലും അധികമായി കോളുകൾ വരുന്നത ായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തകൾ പ്രകാരം ഒമ്പത് പേര്‍ ലൈസോളും 13 പേര്‍ ബ്ലീച്ചും ബാക്കി 11 പേര്‍ മറ്റ് അണുനാശിനികളും കുടിച്ചത്രേ. കുടിച്ചവരിൽ ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയില്ലെന്നുമാണ് സൂചന. നേരത്തേയും ഇത്തരം അസാധാരണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ അതിെൻറ വര്‍ധനയ്ക്ക് കാരണം ട്രംപിെൻറ ന്യൂസ് ബ്രീഫിങ് കേട്ട് തെറ്റിദ്ധരിച്ചിട്ടാകാമെന്നാണ് നിഗമനം.
‘അണുനാശിനികൾ കൊറോണയെ തുരത്തുമെങ്കില്‍ കുത്തിവെപ്പിലൂടെയോ മറ്റോ ശരീരത്തിനുള്ളിലെത്തിച്ചാല്‍ കൊറോണയെ ഓടിക്കാനാവില്ലേ? കുത്തിവെപ്പ് വഴി ശ്വാസകോശത്തിലേക്ക് ഇവ എത്തിച്ചാല്‍ കൊറോണ തോല്‍ക്കില്ലേ? എന്നറിയാന്‍ താല്‍പര്യമുണ്ട്' ഇതായിരുന്നു ട്രംപിന്‍റെ വിവാദ പരാമര്‍ശം.
അണുനാശിനി കുത്തിവെപ്പ്, ശക്തിയേറിയ വെളിച്ചം അടിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളില്‍ എന്തെങ്കിലും പരീക്ഷണം നടക്കുകയോ അതിന് ശാസ്ത്രീയ വിശദീകരണമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ‘ഞാനാണ് പ്രസിഡെൻറന്നും നിങ്ങള്‍ വ്യാജ മാധ്യമങ്ങളാണെന്നുമായിരുന്നു’ ട്രംപിെൻറ മറുപടി.
ട്രംപിെൻറ അഭിപ്രായത്തിന് പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി അണുനാശിനി നിർമാണക്കമ്പനികളും രംഗത്തുവരികയുണ്ടായി. ഒരു സാഹചര്യത്തിലും അണുനാശിനികൾ ശരീരത്തിൽ കുത്തിവെക്കരുതെന്ന് അവർ ജനങ്ങളോട് അഭ്യർഥിച്ചു. കണ്ണ്, തൊലി, ശ്വസനനേന്ദ്രിയം എന്നിവയിൽ പോലും അണുനാശിനി കടന്നാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നിരിക്കെ ശരീരത്തിനകത്ത് ഇത് കുത്തിവെച്ചാൽ മരണം വരെ സംഭവിക്കുമെന്ന് ബ്രിട്ടീഷ് അണുനാശിനി കമ്പനിയായ റെക്കിറ്റ് ബെൻകിസർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.