ഇമെയിൽ വിവാദം: ഹിലരിക്കെതിരെ വാറണ്ടുമായി എഫ്.ബി.െഎ
text_fieldsവാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർഥി ഹിലരി ഹില്ലരി ക്ലിന്റണുമായി ബന്ധപ്പെട്ട ഇ മെയില്‍ വിവാദത്തില്‍ പുതുതായി പുറത്തുവന്ന ഇ മെയിലുകള്‍ പരിശോധിക്കാന്‍ വാറണ്ടുമായി എഫ്.ബി.ഐ. ഡെമോക്രാറ്റിക് നേതാവ് ആന്തണി വെയ്‌നർ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിൽ നിന്നുമുള്ള മെയിലുകള്‍ എഫ്.ബി.െഎ പരിശോധിക്കും.
ഇതോടെ ഇൗ സെർവറിലുള്ള ഹിലരിയുടെ സ്വകാര്യ ഇമെയിലുകൾ സംബന്ധിച്ച് വയക്തമായ വിവരം ലഭിക്കുമെന്നാണ് സൂചന. അന്വേഷണത്തിെൻറ ഭാഗമായി വൊയ്നറുടെ 6,50,000 ഇമെയിലുകൾ വീണ്ടെടുത്തെന്നും ഇവയിൽ ഹിലരിയുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താനായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. ഹിലരിയുടെ പുതിയ ഇമെയിലുകൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് എഫ് ബി െഎ ഡലറക്ടർ ജെയിംസ് കോമി ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിലെ പുരോഗതി സംബന്ധിച്ച് കോൺഗ്രസ് അംഗങ്ങളെ വ്യാഴാഴ്ച അറിയിച്ചിരുന്നു.
ഹില്ലരി ക്ലിന്റണ്‍ 2009 നും 2013 നും ഇടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആയിരുന്ന കാലത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഇ മെയില്‍ സെർവർ ഉപയോഗിച്ചുവെന്നാണ് ആരോപണം. വിഷയത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നേരത്തെ എഫ്.ബി.ഐ തീരുമനിച്ചിരുന്നു. എന്നാല്‍, പുതിയ മെയിലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് പുനരന്വേഷണത്തിനായി എഫ്.ബി.ഐ ഒരുങ്ങുന്നത്.
യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ എഫ്.ബി.ഐ നടത്തുന്ന നീക്കം രാഷ്ട്രീയ ലാക്കോടെയാണെന്ന് ഹിലരി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.