കോവിഡിനെ തുരത്താൻ അണുനാശിനി കുത്തിവെക്കണമെന്ന് ട്രംപ്; ഞെട്ടി ശാസ്ത്രലോകം
text_fieldsവാഷിങ്ടൻ: കോവിഡ് രോഗിയുടെ ശരീരത്തിലേക്ക് ശക്തിയേറിയ അൾട്രാവയലറ്റ് രശ്മികൾ കടത്തിവിട്ടും അണുനാശിനി കുത്ത ിവെച്ചും വൈറസിനെ തുരത്താൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച വൈകി ട്ട് വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇത്തരം സാധ്യതകൾ പരീക്ഷിച്ചൂടേയെന്ന് ട്രംപ് ചോദിച്ചത് .
കോവിഡ് വൈറസ് ഉയർന്ന സൂര്യാതാപത്തിൽ മനുഷ്യ ശരീരത്തിൽ അതിജീവിക്കില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു ണ്ട്. അങ്ങനെയെങ്കിൽ ശക്തിയേറിയ അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിലേക്ക് കടത്തി വൈറസിനെ പ്രതിരോധിക്കാമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഐസോപ്രോപിൽ ആൽക്കഹോളിന് നിമിഷങ്ങൾക്കുള്ളിൽ കോവിഡ് വൈറസിനെ ഇല്ലാതാക്കാനകും. എന്നാൽ അതും ചികിത്സക്കായി ഉപയോഗിച്ചുടേയെന്നാണ് ട്രംപ് പറഞ്ഞത്. സാമാന്യ യുക്തിക്ക് പോലും നിരക്കാത്ത ട്രംപിെൻറ നിരീക്ഷണങ്ങൾക്കെതിരെ നിശിതമായ വിമർശനമാണ് ആരോഗ്യ വിദഗ്ധരുടെ ഭാഗത്തു നിന്നും ഉയരുന്നത്.
സൂര്യപ്രകാശവും ചൂടും കാരണം കോവിഡ് വൈറസിൻെറ ശക്തി വേഗത്തിൽ ക്ഷയിക്കുമെന്ന് യു.എസ് സർക്കാർ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. അണുനാശിനി ഉമിനീരിലെയും ശ്വാസകോശ ദ്രവങ്ങളിലെയും വൈറസിനെ അഞ്ച് മിനിറ്റിൽ ഇല്ലാതാക്കും. ഐസോപ്രോപിൽ ആൽക്കഹോളിനു വൈറസിനെ അതിവേഗം നശിപ്പിക്കാൻ സാധിക്കുമെന്നും വൈറസ് ടാസ്ക് ഫോഴ്സ് നടത്തിയ പഠനത്തില്‍ സൂചിപ്പിച്ചിരുന്നു.
വേനൽകാലത്ത് വൈറസിെൻറ വ്യാപനം തടയുന്നത് എളുപ്പമാകുമെന്നാണ് കരുതുന്നതായി യു.എസ് ഹോം ലാൻഡ് സെക്യൂരിറ്റി സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടറേറ്റ് തലവൻ വില്യം ബ്രയാനാണ് െവെറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. തുടർന്ന് നടത്തിയ ബ്രീഫിങ്ങിലാണ് അണുനാശിനിയും യു.വി രശ്മികളും ഉപയോഗപ്പെടുത്തുന്നതിെൻറ സാധ്യതയെ കുറിച്ച് ട്രംപ് സംസാരിച്ചത്.
തൊലിയിലൂടെയോ മറ്റേതെങ്കിലും രീതിയിലൂടെയോ യു.വി രശ്മികളോ ശക്തിയേറിയ പ്രകാശകിരണങ്ങളോ കടത്തിവിട്ട് പരീക്ഷിക്കാമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. അതുപോലെ അണുനാശിനികളിലൂടെ മിനിറ്റ് കൊണ്ട് വൈറസ് ഇല്ലാതാകും. എന്നാൽ ശരീരത്തിനകത്തേക്ക് കുത്തിവെച്ച് പൂർണമായ ശുദ്ധീകരണം നടത്താവുന്ന തരത്തിൽ എന്തെങ്കിലും മാർഗങ്ങളുണ്ടോയെന്ന് നോക്കണം. ഈ വിഷയങ്ങളിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരെ ചൂടും പ്രകാശവും ഉപയോഗിക്കുന്നതിനെക്കുറിച്ചു പരിശോധിക്കുന്നത് നല്ലതാകുമെന്നും യു.എസ് പ്രസിഡൻറ് വ്യക്തമാക്കി.
ട്രംപിെൻറ ആശയങ്ങൾ ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രസിഡൻറിെൻറ നിർദേശ പ്രകാരമുള്ള ചികിത്സകളിലേക്ക് കടക്കരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ശുചീകരണത്തിനുള്ള വസ്തുക്കൾ ശരീരത്തിലേക്കു കടത്തുന്നത് അപകടകരമാണെന്ന് ഡോക്ടർ വിൻ ഗുപ്ത ഒരു മാധ്യമത്തോടു പ്രതികരിച്ചു.
ഒരു ഡോക്ടർ എന്ന നിലയിൽ ശ്വാസകോശത്തിലേക്ക് അണുനാശിനി കുത്തിവെയ്ക്കുന്നതിനോ, ശരീരത്തിലേക്ക് അൾട്രാ വയലറ്റ് രശ്മികൾ കടത്തിവിടാനോ നിർദേശിക്കാൻ സാധിക്കില്ലെന്ന് വെസ്റ്റ് വെർജീനിയയിൽ ഡോക്ടറായ കാഷിഫ് മഹ്മൂദ് വ്യക്തമാക്കി. മലേറിയക്കുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡിനെ പ്രതിരോധിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. തുടർന്ന് നിരവധി പേർ വൈറസ് ബാധ ഉണ്ടാകാതിരിക്കാൻ ഹൈഡ്രോക്സി ക്ലോറോക്വിൻ വാങ്ങി കഴിച്ചത് വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.