കോവിഡ് പ്രതിരോധം: ട്രംപിന് വിമര്‍ശനവുമായി ബരാക് ഒബാമ
text_fieldsവാഷിങ്ടണ്‍: പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ സമ്പൂർണ ദുരന്തത്തിലേക്കാണ് പോകുന്നതെന്ന വിമര്‍ശവുമായി മുന്‍ അമേരിക്കന്‍ പ്രസിഡൻറ് ബരാക് ഒബാമ. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അപകടമാണെന്നാണ് ഒബാമ ആരോപിച്ചു.
നൂറ്റാണ്ടിലെ ഏറ്റവും മോശം പ്രതിസന്ധികളിലൂടെ രാജ്യത്തെ നയിക്കുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടു. മഹാമാരിയെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി വിട്ടുകൊടുക്കുകയാണ് ട്രംപ് ചെയ്തതെന്നും ഒബാമ ആരോപിച്ചു. തെൻറ ഭരണകാലത്തെ വൈറ്റ് ഹൗസിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഒബാമയുടെ ആരോപണം.
ഒബാമ അല്യൂമിനി അസോസിയേഷനിലെ അംഗങ്ങളുമായി 30 മിനുട്ട് സംഭാഷണമാണ് ഒബാമ നടത്തിയത്. യാഹൂ ന്യൂസാണ് ഒബാമയുടെ വെബ് കോളിെൻറ വിശദാംശങ്ങൾ പുറത്തുവിട്ടത്. നിലവിലെ കോവിഡിനെതിരെയുള്ള സര്‍ക്കാരിൻെറ പ്രതികരണം ഇത്തരത്തിലൊരു ആഗോള പ്രതിസന്ധിയില്‍ ഒരു മികച്ച നേതൃത്വമാണ് ആവശ്യപ്പെടുന്നതെന്ന് ഒബാമ പറഞ്ഞു.
നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻെറ പ്രചരണത്തിന് സഹകരണം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഒബാമ ഇവരുമായി സംസാരിച്ചത്. ട്രംപിനെ നേരിടാൻ ഒരുങ്ങുന്ന ജോ ബൈഡ് വേണ്ടി തനിക്കൊപ്പം അണിനിരക്കണെമന്നും ഒബാമ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണത്തിൽ ആരോപവിധേയനായ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിനെതിരായ ആരോപണങ്ങൾ ഒഴിവാക്കാനുള്ള നീതിന്യായ വകുപ്പിൻെറ തീരുമാനം തെറ്റാണെനനും ഒബാമ വെബ് കോളിൽ പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരും മരണങ്ങളും റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. 1.3 ദശലക്ഷം കോവിഡ് രോഗികളാണ് അമേരിക്കയിലുള്ളത്. 77,000 ത്തിലധികം പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.