അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾക്കുനേരെ വെടിവെപ്പ്
text_fieldsവാഷിങ്ടൺ: വിർജീനിയയിലെ അലക്സാൻഡ്രിയയിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ പെങ്കടുത്ത ബേസ്ബാൾ പ്രാക്ടീസ് ക്യാമ്പിൽ അജ്ഞാതെൻറ വെടിവെപ്പ്. വെടിവെപ്പിൽ യു.എസ് കോൺഗ്രസ് അംഗമായ സ്റ്റീവ് സ്കെയിൽസിനും മറ്റ് നാലുപേർക്കും പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് സംഭവം. റിപ്പബ്ലിക്കനാണോ ഡെമോക്രാറ്റാണോ എന്ന് ചോദിച്ച് അജ്ഞാതൻ ഒന്നിലേറെ തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. 50ലേറെ തവണ ഇയാൾ വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്. അവിടെയുണ്ടായിരുന്നവരെല്ലാം ചിതറിയോടി.
റൈഫിൾ ൈകയിലേന്തിയെത്തിയ മധ്യവയസ്കനായ വെള്ളക്കാരനാണ് അക്രമിയെന്ന് അലബാമയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി എം.ഒ. ബ്രൂക്ക് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 15നും 25നും ഇടക്ക് റിപ്പബ്ലിക്കൻ അംഗങ്ങൾ ക്യാമ്പിലുണ്ടായിരുന്നതായും ഇതിൽ കെൻറക്കി സെനറ്റർ റണ്ട് പൗൾ, ടെന്നസിയിൽനിന്നുള്ള ചുക്ക് െഫ്ലയിഷ്മാൻ, ഫ്ലോറിഡയിലെ റോൺ ഡെ സാൻറിസ്, സൗത്ത് കരോൈലനയിലെ ജെഫ് ഡൻകാൻ എന്നീ പ്രമുഖർ ഉൾപ്പെട്ടിരുന്നുവെന്നും പറയുന്നു. അവിടെയുണ്ടായിരുന്ന ഡോക്ടർ കൂടിയായ സെനറ്റ് അംഗം ബ്രാഡ് വെൻസ്ട്രപ്റ്റ് ഉടൻതന്നെ പരിക്കേറ്റവർക്ക് വൈദ്യചികിത്സ ലഭ്യമാക്കി.
സ്റ്റീവിെൻറ ഇടുപ്പിനാണ് വെടിയേറ്റതെന്ന് സൂചനയുണ്ട്. സംഭവത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ദുഃഖം പ്രകടിപ്പിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ് നേതാക്കൾ. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അടുത്തദിവസം ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ അംഗങ്ങളും തമ്മിൽ നടക്കുന്ന ബേസ്ബാൾ പ്രദർശന മത്സരത്തിനുള്ള ഒരുക്കത്തിലായിരുന്നു നേതാക്കൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.