2020ൽ യു.എസ് പ്രസിഡൻറ് സ്ഥാനാർഥിയാകാൻ തുൾസി ഗബാർഡ്
text_fieldsവാഷിങ്ടൺ: 2020ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഹവായിയിൽനിന്നുള്ള ഡെമോക്രാറ ്റിക് പ്രതിനിധി തുൾസി ഗബാർഡ് മത്സരിക്കും. ഒൗദ്യോഗിക തീരുമാനം അടുത്തയാഴ്ച ഉണ്ടാ കുമെന്ന് തുൾസി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം യാഥാർഥ്യമായാൽ സ്ഥാനാർഥിയാകാൻ മത്സരിക ്കുന്ന ആദ്യ ഹിന്ദു വനിതയാകും തുൾസി. ഡോണൾഡ് ട്രംപാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ് ഥാനാർഥി.
യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദുമതവിശ്വാസിയാണ് 37കാരിയായ തുൾസി. യുദ്ധവും സമാധാനവുമാണ് തെൻറ പ്രചാരണവിഷയെമന്നും തുൾസി പറഞ്ഞു. യു.എസ് സെനറ്റിലെ ആദ്യ ഇന്ത്യൻ വംശജയായ കമല ഹാരിസ് ഉൾപ്പെടെ 12ഒാളം പേർ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥികളാകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
യു.എസ് മുൻ പ്രസിഡൻറ് ജോ ബൈഡനും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസ് സെനറ്റർ എലിസബത്ത് വാറനും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രമുഖരുള്ളതിനാൽ സ്ഥാനാർഥിത്വ മത്സരം കടുക്കുമെന്നാണ് സൂചന. കഴിഞ്ഞ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വ മത്സരത്തിൽ ഹിലരി ക്ലിൻറനെതിരെ ബേണി സാൻഡേഴ്സിനെ പിന്തുണച്ചതോടെ വാർത്തകളിൽ നിറഞ്ഞിരുന്നു തുൾസി. ഹിലരിയെ പരാജയപ്പെടുത്തി ഡോണൾഡ് ട്രംപ് പ്രസിഡൻറാവുകയും ചെയ്തു. സിറിയയിൽ ബശ്ശാർ അൽഅസദ് തുടരണമെന്ന അഭിപ്രായക്കാരിയാണിവർ.
ഹവായിയിൽനിന്ന് നാലുതവണ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തുൾസി ഇന്ത്യൻ വംശജയല്ലെങ്കിലും യു.എസിലെ ഇന്ത്യൻ വംശജർക്കിടയിൽ ജനപ്രിയയാണ്. അമ്മ കാരൾ പോർട്ടറാണ് ഹിന്ദുമത വിശ്വാസിയാണ്. തുൾസിയും ആ പാത പിന്തുടരുകയായിരുന്നു. ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭഗവദ്ഗീതയിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.