Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇനി ലോക പൊലീസാവില്ല...

ഇനി ലോക പൊലീസാവില്ല - ട്രംപ്

text_fields
bookmark_border
ഇനി ലോക പൊലീസാവില്ല - ട്രംപ്
cancel

ബഗ്ദാദ്: ലോക പൊലീസാകാനില്ലെന്ന സൂചന നൽകി ക്രിസ്മസ് വേളയിൽ ഇറാഖിൽ യു.എസ് പ ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അപ്രതീക്ഷിത സന്ദർശനം. സിറിയയിലെ യു.എസ് സൈനികരെ പ ിൻവലിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നുപറഞ്ഞ ട്രംപ് അഫ്ഗാനിസ്താ നിലെ സൈനികവിന്യാസം തുടരുന്നതിൽ അതൃപ്തനാണെന്നും അറിയിച്ചു. മാധ്യമപ്രവർത്തകരോടാ ണ് അമേരിക്ക ലോകപൊലീസാകാനില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്.

ഇറാഖിലും സിറിയയിലും െഎ.എസിനെതിരായ ആക്രമണങ്ങൾക്കാണ് യു.എസ് സൈന്യത്തെ വിന്യസിച്ചത്. അവിടെ യു.എസിനെക്കാൾ ഇടപെടാൻ സാധിക്കുക അയൽ രാജ്യങ്ങൾക്കാണ്. സ്ഥിരമായി തുടരാൻ പദ്ധതിയുണ്ടായിരുന്നില്ലെന്നും എല്ലാ ഭാരവും ഞങ്ങളിൽ മാത്രമാക്കുന്നത് ശരിയെല്ലന്നും അവരവരുടെ രാജ്യങ്ങളുടെ സുരക്ഷക്കും മറ്റുമായി യു.എസ് സേനയെ മറ്റു രാജ്യങ്ങൾ നേട്ടമാക്കുന്നത് ആശാസ്യമല്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ബഹുരാഷ്ട്ര സഖ്യങ്ങളിൽനിന്ന് മാറി അമേരിക്കക്ക് പ്രഥമ പരിഗണന നൽകുന്ന നയം പിന്തുടരാനാണ് തീരുമാനം.

ഇറാഖിൽ സേവനമനുഷ്ഠിക്കുന്ന യു.എസ് സേനാസംഘത്തിലെ നൂറോളം അംഗങ്ങളുമായും സേനാനേതൃത്വവുമായും ട്രംപ് ആശയവിനിമയം നടത്തി. സൈനികർക്കൊപ്പം ചിത്രങ്ങൾ പകർത്തിയും ഒാേട്ടാഗ്രാഫുകൾ നൽകിയും ഭാര്യ മെലാനിയയും ഒപ്പംനിന്നു. ഭരണമേറ്റെടുത്ത ശേഷം ആദ്യമായാണ് ട്രംപ് ഇറാഖിലെത്തുന്നത്. യാത്രവിവരം പുറത്തുവിട്ടിരുന്നില്ല. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനുശേഷം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ യുദ്ധംചെയ്യുന്ന യു.എസ് സൈനികർക്ക് ആത്മധൈര്യം പകരുന്നതിെൻറ ഭാഗമായി മുൻ പ്രസിഡൻറുമാർ സന്ദർശിക്കാറുണ്ടായിരുന്നു.

എന്നാൽ, പദവിയേറ്റെടുത്ത് രണ്ടു വർഷമായിട്ടും ട്രംപിെൻറ ഭാഗത്തുനിന്ന് അത്തരമൊരു നീക്കമുണ്ടായില്ല. ഇറാഖിൽനിന്ന് സൈനികരെ പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. 5000 യു.എസ് സൈനികരാണ് ഇറാഖിലുള്ളത്. ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൽ മെഹ്ദിയുമായുള്ള കൂടിക്കാഴ്ച അവസാനനിമിഷം ഉപേക്ഷിച്ച ട്രംപ് അദ്ദേഹവുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. മടക്കയാത്രയിൽ ജർമനിയിലെ റാംസ്റ്റൈൻ വ്യോമതാവളത്തിലെ യു.എസ് സൈനികരെയും ട്രംപ് സന്ദർശിച്ചു.

അതിനിടെ ട്രംപിെൻറ സന്ദർശനം രാജ്യത്തിെൻറ പരമാധികാരത്തെ ലംഘിക്കുന്നതാണെന്നാരോപിച്ച് ഇറാഖിലെ രാഷ്ട്രീയ-മിലീഷ്യ നേതാക്കൾ രംഗത്തുവന്നു. ഇക്കാര്യം ചർച്ചചെയ്യാൻ അടിയന്തര പാർലമെൻറ് യോഗം വിളിക്കണമെന്ന് ഇസ്ലാഹ് പാർലമെൻററി വിഭാഗം നേതാവ് സബാഹ് അൽ സഅദി ആവശ്യപ്പെട്ടു. സദ്ദാം ഹുസൈെൻറ ഭരണകാലത്തുതന്നെ യു.എസ്വിരുദ്ധ നിലപാട് കൈക്കൊള്ളുന്ന വിഭാഗമാണ് ഇസ്ലാഹ്. മുഖ്തദ അൽസദ്ർ ആണ് നേതൃത്വം നൽകുന്നത്. ഹാദി അൽ അംരി നേതൃത്വംനൽകുന്ന ഇസ്ലാഹിെൻറ എതിർഗ്രൂപ്പായ ബിനായും ട്രംപിെൻറ സന്ദർശനത്തിനെതിരെ രംഗത്തുവന്നു. നയതന്ത്ര നിയമങ്ങൾ കാറ്റിൽപറത്തിയാണ് സന്ദർശനമെന്നും അവർ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqmalayalam newsWorld policemanDonald Trump
News Summary - US No Longer the World’s Policeman-India news
Next Story