പി.എൽ.ഒ ഒാഫിസ് അടച്ചുപൂട്ടാനുള്ള നീക്കം യു.എസ് ഉപേക്ഷിച്ചു
text_fieldsവാഷിങ്ടൺ: വാഷിങ്ടൺ ഡി.സിയിലെ ഫലസ്തീൻ ലിബറേഷൻ ഒാർഗനൈസേഷൻ (പി.എൽ.ഒ) ഒാഫിസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽനിന്ന് യു.എസ് പിന്മാറി. ഒാഫിസ് അടച്ചുപൂട്ടുകയാണെങ്കിൽ യു.എസുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്ന് ഫലസ്തീൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (െഎ.സി.സി) ഇസ്രായേലിനെതിരെ പരാതി കൊടുക്കാനുള്ള ഫലസ്തീൻതീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ചയാണ് പി.എൽ.ഒ ഒാഫിസ് പൂട്ടുമെന്ന ഭീഷണിയുമായി യു.എസ് രംഗത്തുവന്നത്.
വെള്ളിയാഴ്ചയാണ് ഒാഫിസ് പൂട്ടാനുള്ള തീരുമാനം റദ്ദാക്കിയതായി യു.എസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. മൂന്നു മാസത്തേക്കുകൂടി ഒാഫിസ് പ്രവർത്തനത്തിന് അനുമതി നൽകിക്കൊണ്ടാണ് ഉത്തരവിറങ്ങിയത്. കഴിഞ്ഞ സെപ്റ്റംബറിൽ യു.എന്നിൽവെച്ചാണ് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് ഇസ്രായേലിനെതിരെ െഎ.സി.സിയിൽ പരാതി നൽകുമെന്ന് പ്രഖ്യാപിച്ചത്. ഇസ്രായേലിെൻറ അനധികൃത കുടിയേറ്റത്തിനും ഫലസ്തീനീകൾക്കെതിരായ അതിക്രമങ്ങൾക്കുമെതിരെയാണ് പരാതി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.