മസ്ജിദുൽ അഖ്സയിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ഇസ്രായേൽ; മൂന്നു ഫലസ്തീനികൾ കൊല്ലപ്പെട്ടു
text_fieldsജറൂസലം: മസ്ജിദുൽ അഖ്സയിൽ കൂടുതൽ സുരക്ഷാ നിയന്ത്രണമേർപ്പെടുത്തിയ ഇസ്രായേൽ നടപടിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ മൂന്നു ഫലസ്തീനികൾ കൊല്ലപ്പെട്ടു. ജുമുഅക്കു ശേഷം നടന്ന പ്രതിേഷധത്തിനിടെ ജറൂസലമിൽ ഒരാൾ പൊലീസിെൻറ വെടിയേറ്റും വെസ്റ്റ് ബാങ്കിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മറ്റൊരാളും കൊല്ലപ്പെട്ടു. കിഴക്കൻ ജറൂസലമിലെ 18കാരനെ ഇസ്രാേയലി കുടിയേറ്റക്കാരനാണ് കൊലപ്പെടുത്തിയത്. പൊലീസിെൻറ ടിയർ ഗ്യാസ്, റബർ ബുള്ളറ്റ് പ്രയോഗത്തിൽ 190 പേർക്ക് പരിക്കേറ്റു.
മസ്ജിദുൽ അഖ്സക്കു പുറത്ത് ഫലസ്തീനികളും ഇസ്രാേയൽ പൊലീസും ഏറ്റുമുട്ടി. ഇവിടെ 3000 ഇസ്രായേൽ പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. അതിനിടെ, മസ്ജിദുൽ അഖ്സ വളപ്പിൽ 50 വയസ്സിൽ താഴെയുള്ള മുസ്ലിം പുരുഷന്മാർ പ്രവേശിക്കുന്നത് വിലക്കി. പള്ളിയിൽ പ്രവേശിക്കുന്നതിനുമുമ്പ് മെറ്റൽ ഡിറ്റക്ടറിലൂെട കടക്കണമെന്ന ഇസ്രായേൽ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനിടയിലാണ് കൂടുതൽ നിയന്ത്രണം.
കഴിഞ്ഞ വെള്ളിയാഴ്ച മസ്ജിദുൽ അഖ്സ ഉൾപ്പെടുന്ന ഹറമുശരീഫിൽ നടന്ന വെടിവെപ്പിൽ രണ്ട് ഇസ്രായേൽ സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്നാണ് മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചത്. ഇതിൽ പ്രകോപിതരായ ഫലസ്തീനികൾ പ്രതിഷേധത്തിെൻറ പാതയിലായിരുന്നു. ഫലസ്തീനികളെ പള്ളിയിൽ ജുമുഅ നമസ്കാരത്തിന് അനുവദിച്ചിരുന്നില്ല.
മസ്ജിദുൽ അഖ്സയുടെ കവാടത്തിലുള്ള മെറ്റൽ ഡിറ്റക്ടറും ഗേറ്റുകളും എപ്പോൾ നീക്കണമെന്നത് സംബന്ധിച്ച് പൊലീസിന് തീരുമാനിക്കാമെന്ന് ഇസ്രായേൽ മന്ത്രിസഭയുടെ സുരക്ഷാസമിതി അറിയിച്ചു. എന്നാൽ, ഇസ്രായേൽ നടപടി തങ്ങളെ കൂട്ടമായി ശിക്ഷിക്കുന്നതിന് തുല്യമാണെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയതീരുമാനമാണ് വേണ്ടതെന്നും ഫലസ്തീൻ നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.