ചൈനയും റഷ്യയും സംയുക്ത മിസൈൽ പരിശീലനത്തിന്
text_fields
ബെയ്ജിങ്: ചൈനയും റഷ്യയും സംയുക്തമായി മിസൈൽ പ്രതിരോധ പരിശീലനം നടത്താൻ തീരുമാനം. യു.എസ്, ദക്ഷിണ കൊറിയയിൽ സ്ഥാപിച്ച മിസൈൽ പ്രതിരോധ സംവിധാനത്തിൽ ഉത്കണ്ഠ അറിയിച്ചാണ് ഇരു രാജ്യങ്ങളും ചേർന്ന് അടുത്തമാസം ബെയ്ജിങ്ങിൽ പരിശീലനം നടത്തുന്നത്. കൂടാതെ, കമ്പ്യൂട്ടർ അധിഷ്ഠിത പരിശീലനം ഡിസംബർ 11 മുതൽ 16 വരെ നടത്തുമെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഉത്തര കൊറിയയുടെ മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാനായി ദക്ഷിണ കൊറിയയിൽ ഉയർന്ന മേഖലയിലെ പ്രതിരോധ സംവിധാനം ടേർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (താഡ്) യു.എസ് സ്ഥാപിച്ചിരുന്നു. എന്നാൽ, ചൈനയും റഷ്യയും എതിർപ്പ് അറിയിച്ചിരുന്നു. താഡിെൻറ പ്രവർത്തനം ഉത്തര കൊറിയ ഉയർത്തുന്ന ഭീഷണി കുറക്കാനാകില്ലെന്നും താഡിെൻറ സൂക്ഷ്മമായ റഡാർ സംവിധാനം രാജ്യങ്ങളുടെ സുരക്ഷാസംവിധാനത്തെയും ഭൂപ്രദേശത്തെയും ബാധിക്കുമെന്നും ചൈനയും റഷ്യയും അഭിപ്രായപ്പെട്ടു. അപ്രതീക്ഷിതമായതും പ്രകോപനപരവുമായ മിൈസൽ ആക്രമണങ്ങൾ എങ്ങനെ പ്രതിരോധിക്കാമെന്നതാണ് ഇരു രാജ്യങ്ങളുടെയും പരിശീലനത്തിെൻറ ലക്ഷ്യം.
കൂടാതെ, മൂന്നാമതൊരു രാജ്യത്തെ ലക്ഷ്യമിട്ടുള്ളതല്ല പരിശീലനമെന്നും ചൈനീസ് മന്ത്രാലയം പറഞ്ഞു. ചൈനീസ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് പ്രധാനമായും ദക്ഷിണ കൊറിയയുടെ വ്യാപാരമേഖല. എന്നാൽ, താഡുമായി ബന്ധപ്പെട്ട ചൈനയുടെ എതിർപ്പ് ദക്ഷിണ കൊറിയയുടെ വ്യാപാരമേഖലയെയും ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഉത്തര കൊറിയയുടെ ആണവ മിസൈൽ ഭീഷണികളെ പ്രതിരോധിക്കാൻ ചൈനയും റഷ്യയും തമ്മിൽ നയതന്ത്രപരവും സൈനികവുമായ ബന്ധം സ്ഥാപിച്ച് സമാധാനത്തിനായി നിരന്തരം ശ്രമങ്ങൾ നടത്തിവരുകയാണെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.