ഒളിമ്പിക്സ് നിശ്ചയിച്ച സമയത്ത് നടക്കും -ആബെ
text_fieldsടോക്യോ: നിശ്ചയിച്ച സമയത്ത് തന്നെ ഒളിമ്പിക്സ് നടത്തുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. ജൂലൈയിൽ ഒ ളിമ്പിക്സ് നടത്താനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് അന്താരാഷ്ട് ര ഒളിമ്പിക് കമ്മിറ്റിയാണെന്നും ആബെ വ്യക്തമാക്കി. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി ഒളിമ്പിക്സ് നടത്തുന്നതുമായി ബന്ധപ്പെട്ട് ആബെ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
വൈറസ് ബാധയെ ജപ്പാൻ അതിജീവിക്കും. നിശ്ചയിച്ച സമയത്ത് തന്നെ ഒളിമ്പിക്സ് നടത്തുമെന്നും ആബെ വ്യക്തമാക്കി. ജപ്പാനിൽ 1400 പേർക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 28 പേർ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. ഏകദേശം 1.35 ട്രില്യൺ യെൻ ഒളിമ്പിക്സിനായി ചെലവഴിക്കേണ്ടി വരുമെന്നാണ് ജപ്പാൻ കണക്കു കൂട്ടുന്നത്.
മാർച്ച് 26ന് ജപ്പാനിലെ ഫുക്കുഷിമയിൽ നിന്നാണ് ഒളിമ്പിക് ദീപശിഖാ പ്രയാണം ആരംഭിക്കുന്നത്. ഗ്രീസിലെ ഒളിമ്പിക് ദീപശിഖയുടെ പ്രയാണം കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ റദ്ദാക്കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.